ഭാര്യയെ കാണാനില്ലെന്ന് കാട്ടി പരാതിയും പരസ്യവും; കേസന്വേഷണത്തിൽ കാണിച്ച വിമുഖത പൊലീസിൽ സംശയം ഉണ്ടാക്കി; മൊഴികളിലെ വൈരുധ്യം ഭർത്താവായ സജീവനിലേക്ക് ഉദ്യോഗസ്ഥരെ എത്തിച്ചു; രമ്യ മറ്റൊരാളുടെ കൂടെ പോയെന്ന് മക്കളെ പറഞ്ഞ് സജീവന്‍ വിശ്വസിപ്പിച്ചുവെന്ന് രമ്യയുടെ സഹൈദരൻ; ഇലന്തൂര്‍ നരബലി കേസിനെ തുടര്‍ന്ന്, കാണാതായ സ്ത്രീകളെ കുറിച്ചുള്ള അന്വേഷണത്തിനിടെ പുറത്തുവന്നത് ഞെട്ടിക്കുന്ന മറ്റൊരു കൊലപാതകം കൂടി
സ്വന്തം ലേഖകൻ
കൊച്ചി: വൈപ്പിനില്‍ രമ്യയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഒന്നര വര്‍ഷം മുമ്പ് കാണാതായ സ്ത്രീയുടേതെന്ന് കൊലപാതകമെന്ന് തെളിഞ്ഞു. തന്റെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി പരാതിയും പരസ്യവും നല്‍കിയ ഭര്‍ത്താവ് തന്നെയാണ് കുറ്റവാളി. ഞാറയ്ക്കല്‍ എടവനക്കാടാണ് ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. വാചാക്കല്‍ സജീവന്റെ ഭാര്യ നായരമ്ബലം സ്വദേശി രമ്യയെയാണ് (32) വീടിനു സമീപം കുഴിച്ചു മൂടിയത്.
വീടിന്റെ കാര്‍പോര്‍ച്ചിനോടു ചേര്‍ന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയില്‍ അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തി. 2021 ഓഗസ്റ്റ് 17 മുതല്‍ രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി രമ്യയുടെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി പത്രപ്പരസ്യവും നല്‍കിയിരുന്നു. നരബലി കേസിനെ തുടര്‍ന്ന് കാണാതായ സ്ത്രീകളുടെ വിവരം പൊലീസ് ശേഖരിക്കുകയും അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രമ്യയും ഭര്‍ത്താവ് സജീവനും എടവനക്കാട് വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായത്. നാട്ടുകാരും അയല്‍ക്കാരുമെല്ലാം രമ്യയെപ്പറ്റി അന്വേഷിക്കുമ്പോള്‍ ജോലിയിലാണെന്നും പുറത്താണെന്നും ആണ് സജീവന്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്.
ഇയാള്‍ തന്നെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാര്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും സജീവന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിന് പിന്നാലെയാണ് രമ്യയുടെ സഹോദരന്റെ പുതിയ വെളിപ്പെടുത്തല്‍. ‘രമ്യ മറ്റൊരാളുടെ കൂടെ പോയെന്ന് മക്കളെ പറഞ്ഞ് സജീവന്‍ വിശ്വസിപ്പിച്ചു. പുറത്തറിഞ്ഞാല്‍ നാണക്കേടാണെന്നും കുട്ടികളെ പറഞ്ഞ് ധരിപ്പിച്ചു. ആരെങ്കിലും ചോദിച്ചാല്‍ അമ്മ പഠിക്കാന്‍ പോയെന്ന് പറയാനും കുട്ടികളെ പഠിപ്പിച്ചു. ആറ് മാസത്തോളം ഇതില്‍ സംശയം ഒന്നും തോന്നിയില്ല. രമ്യയെ കാണാതായി ആറുമാസം കഴിഞ്ഞാണ് പരാതി നല്‍കിയത്’- രത്ത് ലാലിന്റെ വാക്കുകള്‍.
കേസന്വേഷണത്തില്‍ കാര്യമായ താല്‍പര്യം കാണിക്കാതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. തുടര്‍ന്നു കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നു സമ്മതിച്ചത്. കൊലപാതകം എന്നു നടന്നു എന്നതില്‍ വ്യക്തതയില്ല. ഭാര്യയെ കാണാനില്ലെന്ന തരത്തില്‍ സജീവന്‍ പെരുമാറിയിരുന്നതുകൊണ്ട് തന്നെ കൊലപാതകം എന്ന് നാട്ടുകാര്‍ക്ക് തരിമ്ബും സംശയം തോന്നിയതുമില്ല