ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല; എന്റെ പിറകില്‍ ആരുമില്ല’; 30 കോടി വാഗ്‌ദാനം ചെയ്‌തതിന്റെ തെളിവ്  പുറത്തുവിടട്ടെ; സ്വപ്‌ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം നിഷേധിച്ച്‌ വിജേഷ് പിള്ള

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല; എന്റെ പിറകില്‍ ആരുമില്ല’; 30 കോടി വാഗ്‌ദാനം ചെയ്‌തതിന്റെ തെളിവ് പുറത്തുവിടട്ടെ; സ്വപ്‌ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം നിഷേധിച്ച്‌ വിജേഷ് പിള്ള

Spread the love

സ്വന്തം ലേഖിക

കൊച്ചി: സ്വപ്‌ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം നിഷേധിച്ച്‌ വിജേഷ് പിള്ള.

സ്വപ്‌നയുണ്ടാക്കിയ ഒരു തിരക്കഥയില്‍ തന്നെ എത്തിക്കുകയായിരുന്നെന്ന് വിജേഷ് ആരോപിച്ചു. 30 കോടിയുടെ വാഗ്‌ദാനത്തെക്കുറിച്ച്‌ സ്വപ്‌ന തെളിവ് പുറത്തുവിടട്ടെയെന്നും മാദ്ധ്യമങ്ങളോട് വിജേഷ് പിള്ള പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 27നാണ് സ്വപ്‌ന സുരേഷിനെ വിളിച്ചത്. ബാംഗ്ളൂരില്‍ വൈറ്റ്ഫീല്‍ഡില്‍ എല്ലാവരും കാണുന്ന ഹോട്ടലിലെ ലോബിയിലാണ് സ്വപ്‌നയുമായി കൂടിക്കാഴ്‌ച നടന്നത്.

ഒപ്പം സരിത്തും കുട്ടികളുമുണ്ടായിരുന്നു.ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ച‌ര്‍ച്ചയ്‌ക്കാണ് അവിടെ പോയത്. തനിക്ക് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും തന്നെ എന്തിന് ഈ വിഷയത്തില്‍ ഉള്‍പ്പെടുത്തിയെന്നും വിജേഷ് ചോദിച്ചു.

തന്റെ നാടിന് അടുത്താണ് എം.വി ഗോവിന്ദന്റെ സ്ഥലം എന്നതിനാല്‍ അങ്ങനെ സ്വപ്‌നയെ പരിചയപ്പെടുക മാത്രമാണ് ചെയ്‌തത്. തനിക്ക് അദ്ദേഹത്തെ അറിയില്ല. രാഷ്‌ട്രീയ കാര്യങ്ങളില്‍ താല്‍പര്യമില്ലെന്ന് സ്വപ്നയെ അറിയിച്ചു.

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ലോക്കല്‍ നേതാക്കളുമായിപ്പോലും ബന്ധമില്ലെന്ന് വിജേഷ് പറഞ്ഞു. ക്ഷേത്രങ്ങളിലെ കാര്യങ്ങളില്‍ താല്‍പര്യമുള്ളയാളായതിനാല്‍ ബിജെപിയോട് അനുഭാവമുണ്ടെന്നും വിജേഷ് അറിയിച്ചു.

വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നല്‍കാമെന്നാണ് സ്വപ്‌നയോട് പറഞ്ഞത്. ഇതിന്റെ ഫണ്ടിംഗിനെക്കുറിച്ച്‌ എങ്ങനെയെന്ന് തന്നോട് സ്വപ്‌ന ചോദിച്ചു. ഇതിന് ഒടിടി പ്ളാറ്റ്‌ഫോമിലെ അഡ്‌മിന്‍ പാനലിലേക്ക് അവസരം നല്‍കും. അതിലൂടെ സീരീസ് കണ്ടവരുടെ എണ്ണം അറിഞ്ഞ് അതിന്റെ 30 ശതമാനം വരുമാനം നല്‍കുമെന്നാണ് അറിയിച്ചത്.