വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു ; തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞ് നിലത്ത് വീണു
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ പിടിയിലായ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. കേസിൽ പ്രതിയാ ഐഎന്‍ടിയുസി പ്രവര്‍ത്തക നായ ഉണ്ണിയാണ് ഒളിവിലിരിക്കെ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞ് നിലത്ത് വീണെന്ന് പൊലീസ് പറഞ്ഞു. കേസിൽ മദപുരം വള്ളിയറുപ്പാന്‍കാട് ഏസ്റ്റേറ്റില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെഞ്ഞാറമൂട് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ് ഉണ്ണി. കസ്റ്റഡിയിലായ ഉണ്ണിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ രാത്രിയാണ് സംഭവം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള വള്ളിയറുപ്പാന്‍കാട് ഏസ്റ്റേറ്റില്‍ നിന്നും ഉണ്ണിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണുകളിലേയ്ക്ക് സംഭവത്തിന് മുൻപും അതിന് ശേഷവുമുണ്ടായ ഫോണ്കോളുകളല്ലാം സൈബര്‍ പൊലീസ് സഹായത്തോടെ അന്വേഷണം സംഘം സസൂക്ഷ്മം പരിശോധിച്ചു വരികയാണ്.