പ്രസവത്തെ തുടർന്നു വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ചു; മരിച്ചത് വൈക്കം കുലശേഖരമംഗലം സ്വദേശിയായ യുവതിയും കുഞ്ഞും

പ്രസവത്തെ തുടർന്നു വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ചു; മരിച്ചത് വൈക്കം കുലശേഖരമംഗലം സ്വദേശിയായ യുവതിയും കുഞ്ഞും

തേർഡ് ഐ ബ്യൂറോ

വൈക്കം: പ്രസവത്തെ തുടർന്നു വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ യുവതിയും കുഞ്ഞും മരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രസവത്തെ തുടർന്നു കുട്ടിയും അമ്മയും മരിച്ചത്.

വൈക്കം കുലശേഖരമംഗലം ആഞ്ഞിലിത്തറയിൽ പ്രീജ (36)യും കുട്ടിയുമാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഒരാഴ്ച മുൻപാണ് പ്രീജയെ പ്രസവത്തിനായി വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകിട്ട് ആറരയോടെ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച പ്രീജയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്നു, പ്രീജ മരിക്കുകയും ചെയ്തു. അരമണിക്കൂറിനു ശേഷമാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.

കുട്ടിയും അമ്മയും പ്രസവത്തെ തുടർന്നു മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് എന്നാരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചു. തുടർന്നു, ആശുപത്രിയ്ക്കു മുന്നിൽ ബന്ധുക്കൾ തടിച്ചു കൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

തുടർന്നു, ബന്ധുക്കൾ വൈക്കം പൊലീസിൽ ആശുപത്രിയ്ക്കും ഡോക്ടർമാർക്കും എതിരെ പരാതി നൽകി. ആശുപത്രിയുടെ ചികിത്സാ പിഴവാണ് കുട്ടിയുടെയും അമ്മയുടെയും മരണത്തിനു കാരണമായതെന്നാണ് ആരോപണം. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.

എന്നാൽ, തങ്ങളുടെ ഭാഗത്തു നിന്നും യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. പ്രസവത്തിനിടെ അമിനോട്ടിക് ഫ്‌ളൂയിഡ് കയറുന്ന അവസ്ഥയുണ്ടായതാണ്. ഇതാണ് മരണ കാരണമായത്. ഇത്തരം അവസ്ഥ മുൻകൂട്ടി കണ്ടെത്താൻ സാധിക്കില്ല. ഇത് ഇവരുടെ ബന്ധുക്കളെ അറിയിച്ചതാണെന്നും ആശുപത്രി പി.ആർ.ഒ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.