അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസ്;  വധശിക്ഷയ്ക്കു വിധിച്ചവരിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഇരട്ടസഹോദരങ്ങളും; പരിശീലനം ലഭിച്ചത് വാ​ഗമണ്ണിൽ

അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസ്; വധശിക്ഷയ്ക്കു വിധിച്ചവരിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഇരട്ടസഹോദരങ്ങളും; പരിശീലനം ലഭിച്ചത് വാ​ഗമണ്ണിൽ

സ്വന്തം ലേഖകൻ
കോട്ടയം: അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസ. വധശിക്ഷയ്ക്കു വിധിച്ചവരിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഇരട്ടസഹോദരങ്ങളും. ഇവർക്ക് പരിശീലനം ലഭിച്ചത് വാ​ഗമണ്ണിൽ നിന്ന്.

കേസില്‍ വധശിക്ഷ ലഭിച്ച 38 പേരില്‍ രണ്ടു പേരില്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളും ഇരട്ടസഹോദരങ്ങളുമായ പീടിയേക്കല്‍ ഷിബിലി എ കരീം, ശാദുലി എ കരീം എന്നിവരും ഉള്‍പ്പെട്ടിരുന്നു.

നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമണ്‍ തങ്ങള്‍പ്പാറയില്‍ നടത്തിയ ആയുധപരിശീലന ക്യാംപില്‍ ഷിബിലിയും ശാദുലിയും പങ്കെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇവര്‍ക്കു ശിക്ഷയും ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഹമ്മദാബാദ് സ്‌ഫോടനപരമ്പരയ്ക്കു മുന്നോടിയായി നടന്ന ഈ ക്യാംപിലാണ് സ്‌ഫോടനം നടത്താനുള്ള പരിശീലനം ലഭിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2007 ഡിസംബര്‍ 9 മുതല്‍ 12 വരെ നടന്ന ക്യാംപില്‍ 45 പേര്‍ പങ്കെടുത്തു.

അഹമ്മദാബാദ് സ്‌ഫോടന പരമ്ബരയുടെ സൂത്രധാരന്‍ ഉള്‍പ്പെടെയുള്ളവരും ക്യാംപിന് എത്തിയിരുന്നു. ക്യാംപിനെത്തിയവര്‍ക്ക് താമസസൗകര്യവും വാഹനവും ഏര്‍പ്പെടുത്തിയത് ഷിബിലിയും ശാദുലിയുമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം, വധശിക്ഷ സംബന്ധിച്ച്‌ പ്രതികരിക്കാനില്ലെന്ന് ഇരുവരുടെയും പിതാവ് പറഞ്ഞു.

ഷിബിലിയെയും ശാദുലിയെയും കൂടാതെ കൊണ്ടോട്ടി സ്വദേശി ഷറഫുദീനെയും സ്‌ഫോടനപരമ്ബര കേസില്‍ വധശിക്ഷയ്ക്കു വിധിച്ചിട്ടുണ്ട്. മറ്റൊരു മലയാളിയായ ആലുവ സ്വദേശി മുഹമ്മദ് അന്‍സാറിനെ മരണംവരെ ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു. നേരത്തേ കുറ്റവിമുക്തരാക്കിയ 28 പ്രതികളിലും മൂന്നു മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു.