video
play-sharp-fill

അമ്മക്ക്​ സുഖമില്ലെന്ന് പറഞ്ഞ് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തി ; കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ 

അമ്മക്ക്​ സുഖമില്ലെന്ന് പറഞ്ഞ് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തി ; കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ 

Spread the love

കുമളി: പെൺകുട്ടിയെ ലോഡ്ജ്മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ ഫോണിൽ പകർത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കളെ പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ സ്വദേശികളായ പ്രജിത്ത് (31), കാർത്തിക് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 11നായിരുന്നു സംഭവം നടന്നത്. വണ്ടിപ്പെരിയാർ സ്വദേശിനിയായ 20കാരിയാണ് ക്രൂര മർദനത്തിനും ബലാത്സംഗത്തിനുമിരയായത്. പെൺകുട്ടി പഠിക്കുന്ന കുമളിയിലെ സ്ഥാപനത്തിലെത്തി അമ്മക്ക്​ സുഖമില്ലെന്ന് കളവ് പറഞ്ഞ് പ്രജിത്ത് ബൈക്കിൽ കൊണ്ടുപോവുകയും റോസാപ്പൂക്കണ്ടത്തെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി എതിർത്തതോടെ ഇരുവരും ചേർന്ന് മർദിച്ച്​ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ പരാതിയിൽ പറയുന്നു. നേരത്തേതന്നെ ലോഡ്ജിലെ മുറിയിൽ ഒളിച്ചിരുന്ന കാർത്തിക് ദൃശ്യങ്ങൾ ഫോണിൽ പകർത്തി.

പിന്നീട്, വീട്ടിലെത്തിയ പെൺകുട്ടി പഠിക്കാൻ പോകാതെ വീട്ടിലെ മുറിയിൽ തനിച്ചിരുന്നത് മാതാപിതാക്കളിൽ സംശയത്തിനിടയാക്കി. ആവർത്തിച്ചുള്ള ചോദ്യത്തിൽ പെൺകുട്ടി നടന്ന കാര്യങ്ങൾ പറഞ്ഞതോടെ, യുവാക്കളോട് ഇക്കാര്യങ്ങൾ ചോദിച്ച പിതാവിനെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടി ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ്​ കുമളി പൊലീസിൽ പരാതി നൽകിയത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group