
സ്വന്തം ലേഖകൻ
ടോക്കിയോ: ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടും വിജയം. സ്പെയിനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്.
രുപീന്ദർപാൽ സിംഗ് രണ്ടും സിമറൻജീത് സിംഗ് ഒരു ഗോളും നേടി. മലയാളി ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിൻറെ പ്രകടനവും ജയത്തിൽ നിർണായകമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയത്തോടെ ആറ് പോയിൻറുമായി പൂൾ എയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഒൻപത് പോയിൻറുമായി ഓസ്ട്രേലിയയാണ് ഗ്രൂപ്പിൽ ഒന്നാമത്.
വ്യാഴാഴ്ച അർജൻറീനയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
പൂൾ എ, ബി ഗ്രൂപ്പുകളിൽ ആദ്യ നാല് സ്ഥാനത്ത് എത്തുന്നവർ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയയോട് ഒന്നിനെതിരേ ഏഴ് ഗോളുകൾക്ക് തോറ്റ ഇന്ത്യ ഇന്ന് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
അതേസമയം ഒളിമ്പിക്സ് മൂന്നാം ദിനത്തിൽ മെഡൽ വേട്ടയിൽ ജപ്പാൻ ഒന്നാം സ്ഥാനത്ത് എത്തി.
എട്ട് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് ജപ്പാൻ നേടിയത്.
അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. നിലവിൽ യുഎസിന് ഏഴ് സ്വർണവും മൂന്ന് വെള്ളിയും നാലു വെങ്കലവുമാണ് ഉള്ളത്.