മികച്ച പാർലമെന്റേറിയൻ; വിശ്വസ്ത നേതാവ്: ചാഴിക്കാടന്റെ പോരാട്ടം ഇനി പാർലമെന്റിലേയ്ക്ക്..
സ്വന്തംലേഖകൻ
കോട്ടയം: സഹോദരന്റെ മരണത്തോടെ അപ്രതീക്ഷിതമായി സ്ഥാനാർത്ഥി പദത്തിൽ എത്തിയ തോമസ് ചാഴികാടന് ഇക്കുറി ലഭിക്കുന്നത് പുത്തൻ നിയോഗം. സാക്ഷാൽ ജോസ് കെ മാണിയുടെ പിൻഗാമിയായി കോട്ടയം പാർലമെന്റ് സീറ്റിലേയ്ക്ക് പരിഗണിക്കപ്പെടുമ്പോൾ, തോമസ് ചാഴികാടന് ലഭിക്കുന്നത് അർഹതയ്ക്കുള്ള അംഗീകാരം. ഇരുപത് വർഷം തുടർച്ചയായി, ഏറ്റുമാനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച അനുഭവ സമ്പത്തുമായാണ് ജനകീയനായ തോമസ് ചാഴികാടൻ പാർലമെന്റിലേയ്ക്ക് പോരാട്ടത്തിനിറങ്ങുന്നത്. കെ.എം മാണിയുടെയും ജോസ് കെ.മാണിയുടെയും വിശ്വസ്തനാണ് എന്നതും ചാഴികാടന് ഗുണമാകുന്നു. തോമസ് ചാഴികാടന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ.
ഏറ്റുമാനൂരിലെ സ്വന്തം ചാഴിക്കാടൻ ചാഴികാട്ട് തൊമ്മന്‍ സിറിയക്ക് ഏലിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരീക്കര സെന്റ് റോക്കീസ്, വെളിയന്നൂര്‍ വന്ദേമാതരം, ഉഴവൂര്‍ ഒ.എല്‍.എല്‍. എന്നിവിടങ്ങളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, കുറവിലങ്ങാട് ദേവമാതാ എന്നിവിടങ്ങളില്‍ നിന്നും കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ബി.കോം പാസ്സായ ശേഷം സി.എ.യ്ക്ക് ചേര്‍ന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ശേഷം ന്യൂ ബാങ്ക് ഓഫ് ഇന്ത്യയില്‍ (പഞ്ചാബ് നാഷണല്‍ ബാങ്ക്) ഓഫീസറായി ഡല്‍ഹിയില്‍ നിയമിതനായി. 1981- ല്‍ ന്യൂ ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം ബ്രാഞ്ച് മാനേജരായി. തിരുവനന്തപുരം ശാഖയില്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ 1991-ല്‍ സഹോദരന്‍ ബാബു ചാഴികാടന്റെ അകാല നിര്യാണത്തെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കേരളാ കോണ്‍ഗസ് (എം) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റുമാനൂരില്‍ നിന്നും തുടര്‍ച്ചയായി 4 പ്രാവശ്യം എം.എല്‍.എ. ആയി.
എം.എല്‍.എ. ആയിരുന്ന കാലഘട്ടത്തില്‍, നിയമസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റി, കമ്മിറ്റി ഓണ്‍ പേപ്പേഴ്‌സ് ലെയ്ഡ് ഓണ്‍ ടേബിള്‍ എന്നീ നിയമസഭാ കമ്മിറ്റികളുടെ ചെയര്‍മാനായി. പബ്ലിക്‌സ് അക്കൗണ്ട്‌സ് കമ്മിറ്റി, കൃഷിയും ജലസേചനവും വൈദ്യുതിയും സംബന്ധിച്ച സംജക്ട് കമ്മിറ്റി, ലോക്കല്‍ ഫണ്ട് ഓഡിറ്റ് കമ്മിറ്റി, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.
സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത അവസരത്തില്‍ നിയമസഭയില്‍ അദ്ധ്യക്ഷസ്ഥാനത്തിരിക്കേണ്ട മൂന്നുപേരുടെ പാനല്‍ ഓഫ് ചെയര്‍മാന്മാരില്‍ ഒരാളായി രണ്ടു പ്രാവശ്യം സ്പീക്കര്‍ നോമിനേറ്റ് ചെയ്തു.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, കേരള കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇടതുസര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തിനെതിരെ സമരം ചെയ്തതിന് ശ്രീ ഉമ്മന്‍ ചാണ്ടി, യു.ഡി.എഫിന്റെ വിവിധ നേതാക്കളായ എം.എല്‍.എ. എന്നിവരോടൊപ്പം ഒരാഴ്ചക്കാലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജയില്‍വാസം അനുഭവിച്ചു.കോട്ടയം ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റായിരുന്നു
ബാബു ചാഴികാടന്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനാണ്. ഏറ്റുമാനൂര്‍ വേദഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ. ലിമിറ്റഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (കെ.റ്റി.യു.സി.) പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കേരളാ ഷോപ്പ്‌സ് ആന്റ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലീഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ഫണ്ട് ബോര്‍ഡ് ചെയര്‍മാനായി 2012 ജനുവരിയില്‍ കേരള സര്‍ക്കാര്‍ നിയമിച്ചു. കേരള കോണ്‍ഗ്രസ്-എം. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഇപ്പോള്‍ കേരളകോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗമാണ്.