
കോട്ടയം തിരുവാതുക്കലെ ഇരട്ട കൊലപാതകം: ദമ്പതികളുടെ മകന്റെ മരണത്തിലും ദുരൂഹത: 3 മരണങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നും അന്വേഷണം: ദമ്പതികളെ വകവരുത്തിയത് മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിക്കാനിരിക്കെ .
കോട്ടയം: കോട്ടയം തിരുവാതുക്കലില്‍ പ്രമുഖ വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും കൊലപാതകവും ഇവരുടെ മകന്റെ മരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്.
ഏഴുവർഷം മുമ്പാണ് വിജയകുമാറിന്റെ മകൻ ഗൗതമിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൗതമിന്റെ മരണവും ഇപ്പോള്‍ വിജയകുമാറിന്റെയും മീരയുടെയും മരണവും തമ്മില്‍ ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഗൗതമിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ദമ്പതികള്‍ കൊല്ലപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 ജൂണ്‍ 3 നാണ് മകന്റെ മരണം. വിജയകുമാറിന്റെ മകൻ ഗൗതമിന്റെ മരണത്തില്‍ കഴിഞ്ഞ മാസം 21നാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിബിഐ എഫ്ഐആറിട്ട് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ദമ്പതികളുടെ കൊലപാതകം. ഇതിനാല്‍ തന്നെ മൂന്നു മരണങ്ങള് തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യമടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്. മകന്റെ മരണത്തില്‍ വിജയകുമാറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം, വീട്ടില്‍ മോഷണശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊല്ലപ്പെട്ട രണ്ടുപേരുടെയും ശരീരത്തിലെ ആഭരണങ്ങല്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളില്‍ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നതായും സൂചനയില്ല. വീടിന്റെ ഹാളിലാണ് വിജയകുമാറിന്റെ മൃതദേഹം കിടന്നത്. വീടിന്റെ കിടപ്പുമുറിയിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്.
മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ഉണ്ട്. കല്ലിടിച്ച രീതിയിലുതാണ് മുറിവുകൾ.