video
play-sharp-fill

കലിയടങ്ങാതെ കൊറോണ : തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകർക്കും ഡോക്ടർമാർക്കുമുൾപ്പെടെ ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 105 പേർക്ക്

കലിയടങ്ങാതെ കൊറോണ : തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകർക്കും ഡോക്ടർമാർക്കുമുൾപ്പെടെ ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 105 പേർക്ക്

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: അയൽ സംസ്ഥനമായ തമിഴ്‌നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നു. ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകരും ഉൾപ്പെടെ ഇന്നലെ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 105 പേർക്ക്.

അവശ്യസേനവന വിഭാഗത്തിലുള്ളവർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. എസ്.ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈ നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനും അടച്ചുപൂട്ടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വ്യാപകമായി ഉപയോഗിച്ച ചെന്നൈ നഗരത്തിലെ നിന്നാണ് അൻപത് പുതിയ വൈറസ് ബാധിതരെ കണ്ടെത്തിയത്. ഇതിലാണ് നാലുഡോക്ടർമാരും ഉൾപ്പെടുന്നത്.

മാധ്യമപ്രവർത്തകർക്ക് രോഗം സ്ഥരീകരിച്ചതോടെ സംസ്ഥാനത്തെ കൂടുതൽ മാധ്യമ പ്രവർത്തകരോടും റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കാൻ അധികൃതർ തീരുമാനിച്ചു.

തമിഴ്‌നാട്ടിൽ കോയമ്പത്തൂരിൽ പുതിയതായി അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോക്ക് ഡൗണിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ തീരുമാനം വൈകുമെന്നാണ് സൂചന.

അതേസമയം ഇളവുകളെ കുറിച്ചു പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. അതിനു ശേഷം മാത്രമേ തീരുമാനമുണ്ടാവൂ.

അതുവരെ നിലവിലെ സ്ഥിതി തുടരും. കേന്ദ്ര നിയന്ത്രണങ്ങൾ തുടരുന്നതിനാൽ സംസ്ഥാനത്തിന്റെ വകയായി കൂടുതൽ ഇളവുകൾ ഇണ്ടാവില്ലെന്നാണ് റിപ്പോർട്ട്.