ഒറ്റ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത് മൂന്നു മോഷണങ്ങൾ; രോഗി ഡോക്ടറുടെ മൊബൈൽ ഫോൺ അടിച്ച് മാറ്റി മുങ്ങി..! ഓ പി യിൽ ക്യൂ നിന്ന യുവതിയുടെ പേഴ്സും , ഗൈനക്കോളജി വാർഡിൽ പ്രസവത്തിനായി എത്തിയ യുവതിയുടെ പേഴ്സിൽ സൂക്ഷിച്ചിരുന്ന മോതിരവും വരെ കള്ളൻ അടിച്ച് മാറ്റി; കള്ളൻമാരേയും കൊള്ളക്കാരേയും കൊണ്ട് പൊറുതി മുട്ടി കോട്ടയം മെഡിക്കൽ കോളേജ്

സ്വന്തം ലേഖകൻ ഗാന്ധിനഗർ : ഒറ്റ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ നടന്നത് മൂന്ന് മോഷണങ്ങൾ. രോഗികളുടെ മാത്രമല്ല ഡോക്ടർമാരുടെയും വിലപിടിപ്പുള്ള സാധനങ്ങളുമായാണ് മോഷ്ടാക്കൾ മുങ്ങുന്നത്. പരിശോധനയ്ക്ക് എത്തിയ രോഗി സർജറി ഡിപ്പാർട്ട്മെന്റിലെ യുവഡോക്ടറുടെ മൊബൈൽ ഫോണും അടിച്ചുമാറ്റിയാണ് മുങ്ങിയത്. കാഷ്വാലിറ്റിയിൽ എമർജൻസിയായി വരുന്ന രോഗികളെ നോക്കിയിരുന്ന ഡോ. ജോസ് തോമസിന്റെ ഫോണാണ് ഇന്ന് ഉച്ചയോടെ കള്ളൻ കൊണ്ടുപോയത്. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ സമാനമായ രീതിയിൽ ഗൈനക്കോളജി വാർഡിൽ നിന്നും പ്രസവത്തിനായി എത്തിയ യുവതിയുടെ സ്വർണാഭരണങ്ങളും നഷ്ടമായി. പേഴ്സിൽ സൂക്ഷിച്ചിരുന്ന […]

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കള്ളന്മാരുടെയും കൊള്ളക്കാരുടെയും പ്രധാന ഒളിത്താവളം..!! ഒ പി ടിക്കറ്റ് ഉണ്ടെങ്കിൽ ആർക്കും സുരക്ഷിതമായി കഴിയാം ; ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാർക്ക് വീഴ്ച ഉണ്ടായതായി ഡോക്ടർമാർ ; പരിക്കുമായി എത്തിയ പ്രതി ഡോക്ടറെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പരാതി നല്കിയത് 24 മണിക്കൂർ കഴിഞ്ഞ് ; മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച; ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി എവിടെ?

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിച്ച യുവാവ് വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസുകാർക്ക് ഗുരുതര വീഴ്ച ഉണ്ടായതായി ഡോക്ടർമാരുടെ ആരോപണം കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പത്തനംതിട്ട സീതത്തോട് പുതുപ്പറമ്പിൽ ജോയ് മകൻ ബിനു (42) ആണ് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടാക്കിയത്. അക്രമാസക്‌തനായ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാ‌ര്‍ ഇയാളെ കെട്ടിയിട്ടു. പൊലീസുകാ‌ര്‍ നില്‍ക്കെയാണ് ബിനു അസഭ്യം പറഞ്ഞതെന്ന് വനിതാ ഡോക്‌ടര്‍ പറയുന്നു. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ബിനു […]

കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ അടിപ്പാത;ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണോദ്ഘാടനം ഏപ്രിൽ 25ന്;ഡോക്ടർമാർക്കും ജീവനക്കാർക്കും ആദരവ്

സ്വന്തം ലേഖകൻ ഗാന്ധിനഗർ: തിരക്കേറിയ കോട്ടയം മെഡിക്കൽ കോളജ് റോഡ് മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് ഇനി ഇല്ലാതാവുന്നു. റോഡ് മുറിച്ച് കിടക്കാനുള്ള ക്ലേശം ഒഴിവാക്കാൻ ബസ്റ്റാൻഡ് ഭാഗത്തുനിന്ന് മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കാനാവുന്ന രീതിയിൽ അടിപ്പാത നിർമ്മിക്കാൻ ഒരുങ്ങുന്നു. ഇതിനെ ഭരണാനുമതി ലഭിച്ചതായും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് അടക്കം വേഗത്തിൽ ആശുപത്രിയിലേക്ക് അടിപ്പാത വഴി എത്താൻ സാധിക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് ആയിരം താക്കോൽ […]

കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവട്ടിക്കൊള്ള..! ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്നതിന് അമിതചാർജ്; വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ തേർഡ് ഐ ന്യൂസ് ഓഫീസിൽ ആത്മഹത്യാ ഭീഷണിയുമായി ഏറ്റുമാനൂർ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവെട്ടിക്കൊള്ളയെന്ന വാർത്ത പ്രസിദ്ധികരിച്ചതിന് പിന്നാലെ ഇന്ന് രാവിലെ 10 മണിയോടെ തേർഡ് ഐ ന്യൂസ് ഓഫീസിലെത്തി ഏറ്റുമാനൂർ സ്വദേശിയായ ഫോട്ടോഗ്രാഫർ ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് 10.30 ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ .കെ ശ്രീകുമാർ കോട്ടയം വെസ്റ്റ് പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നല്കി. ആത്മഹത്യയും കൊലപാതകവുമടക്കം പൊലീസിന് സംശയമുള്ള ദുരൂഹമരണങ്ങളുടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കുന്നതിനാണ് നാലായിരം രൂപ വരെ ഫോട്ടോഗ്രാഫർ […]

അധികൃതരെ കണ്ണുതുറക്കൂ …..! മരുന്നും ഉപകരണങ്ങളുമില്ലാതെ വലഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ; ഹൃദയസംബന്ധമായ 8 ശസ്ത്രക്രിയകൾ മാറ്റിവെച്ചു; മരുന്ന് വിതരണം ചെയ്ത ഏജൻസികൾക്ക് നൽകാനുള്ളത് 160 കോടി രൂപ; പനിക്ക് പോലും മരുന്നില്ലാത്ത ആശുപത്രിയിൽ ജീവനക്കാർക്ക് സൂംബാ ഡാൻസ് നടത്തി കൂത്താടാൻ അവസരമൊരുക്കി അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: മരുന്നും ഉപകരണങ്ങളുമില്ലാതെ നട്ടംതിരിയുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ മാത്രമാണ് പേരിന് ഇപ്പോൾ നടത്തുന്നത്. ഹൃദയസംബന്ധ മായ 8 ശസ്ത്രക്രിയകളാണ് ഇതുവരെ മാറ്റിവച്ചത്. മരുന്നുകളും ആവശ്യ സാധനങ്ങളും എത്തിക്കുന്ന ഏജൻസികൾ വിതരണം അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്കു കാരണം. ഒന്നര വർഷത്തെ കുടിശിക ഉൾപ്പെടെ 160 കോടി രൂപയാണ് ഏജൻസികൾക്ക് ആശുപത്രി നൽകാനുള്ളത്. ജീവകാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്നുകളും സാധനങ്ങളും വാങ്ങിയ വകയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളാണ് തുക നൽകേണ്ടത്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഏറ്റവും കൂടുതൽ കുടിശികയുള്ളത് […]