പശുക്കിടാവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ ; സംഭവം കണ്ണൂരിൽ

പശുക്കിടാവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ ; സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂരിലെ ചക്കരക്കല്ലിലാണ് സംഭവം നടന്നത്. പശുക്കിടാവിനെ പ്രതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാവോട് സ്വദേശി സുമേഷിനെയാണ് പൊലീസ് പിടികൂടിയത് .മരത്തിനിടയിൽ കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങി പശു ചാവുകയായിരുന്നു .

കഴിഞ്ഞ ദിവസം രാത്രിയാണ് സുമേഷ് അയൽവാസിയായ സമീറയുടെ വീട്ടിൽ നിന്ന് പശുക്കിടാവിനെ കയറഴിച്ച് കൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ പറമ്പിൽ മരങ്ങൾക്കിടയിൽ കെട്ടിയായിരുന്നു ക്രൂര പീഡനം നടത്തിയത്. ഇരുകാലുകളും കൂട്ടിക്കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങിയാണ് പശു ചത്തത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു മുൻപും തള്ളപ്പശുവിനേയും സുമേഷ് സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് പശു ഉടമ സമീറ പറഞ്ഞു . എന്നാൽ പശുവിനെ ജീവനോടെ തിരിച്ച് കിട്ടിയതുകൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്ന് സമീറ പറയുന്നു. പശുവിനെ മാറ്റിക്കെട്ടാൻ നോക്കുമമ്പോഴാണ് കിടാവിനെ കാണാതായി അറിഞ്ഞത്. പശുക്കിടാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പരിശോധിച്ച ഡോക്ടർമാരും പറഞ്ഞു.

ഭവനഭേദനം,മോഷണം,മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സുമേഷിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന വസ്ത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ സുമേഷിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.