സൂരജിന് മൂന്നു മൊബൈൽ ഫോണുകൾ: രഹസ്യമായി മറ്റൊരു ഫോണും..! കൊലപാതകത്തിന് കൂട്ടു നിന്ന കുടുംബത്തിന്റെ കള്ളങ്ങളെല്ലാം പൊളിച്ച് ക്രൈംബ്രാഞ്ച് സംഘം; പ്രതികളെ കുടുക്കിയത് പൊലീസ് ബുദ്ധി

സൂരജിന് മൂന്നു മൊബൈൽ ഫോണുകൾ: രഹസ്യമായി മറ്റൊരു ഫോണും..! കൊലപാതകത്തിന് കൂട്ടു നിന്ന കുടുംബത്തിന്റെ കള്ളങ്ങളെല്ലാം പൊളിച്ച് ക്രൈംബ്രാഞ്ച് സംഘം; പ്രതികളെ കുടുക്കിയത് പൊലീസ് ബുദ്ധി

തേർഡ് ഐ ബ്യൂറോ

കൊല്ലം: അഞ്ചലിൽ ഉത്രയെന്ന പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുടുംബം ഒന്നടങ്കം കുടുങ്ങുമ്പോൾ അഴിയുന്നത് ക്രൂരതയുടെ ചുരുളുകൾ. ഉത്രയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത് കുടുംബം ഒന്നിച്ചാണെന്ന വിവരമാണ് അന്വേഷണ സംഘം പുറത്തു വിടുന്നത്. ഇതിനായി പ്രതികൾ നേരത്തെ ഗൂഡാലോചനയും നടത്തിയിരുന്നു. പാമ്പിനെക്കൊണ്ടു കൊത്തിക്കാനുള്ള പദ്ധതി ആലോചിച്ചത് കുടുംബത്തിലെ ബന്ധുക്കളിൽ ഒരാൾ തന്നെയാണ് എന്നാണ് ലഭിക്കുന്ന സൂചന.

ഉത്ര വധക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തെ വട്ടം ചുറ്റിക്കാനായി പഠിച്ച കള്ളങ്ങളെല്ലാം പറഞ്ഞു പിടിച്ചു നിൽക്കാനായിരുന്നു സൂജരജിന്റെ ബന്ധുക്കളുടെ അവസാന ശ്രമം. സൂരജിന്റെ കുടുംബാംഗങ്ങളുടെ കള്ളത്തരങ്ങൾ ഓരോന്നായി പൊലീസ് പൊളിച്ചടുക്കിയതോടെയാണ് എല്ലാവരെയും അറസ്റ്റ് ചെയ്യുന്നതിലേയ്ക്കു പൊലീസ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച പകലും രാത്രിയും പൊലീസ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ വീട്ടിൽ എത്ര മൊബൈൽ ഫോൺ ഉണ്ടെന്ന ചോദ്യത്തിന് മൂന്ന് ഫോൺ എന്നായിരുന്നു മറുപടി. അവ പൊലീസിന് കൈമാറുകയും ചെയ്തു.

രാത്രി വീണ്ടും എത്തിയ പൊലീസ് സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തപ്പോൾ മറ്റൊരു ഫോൺ ബെല്ലടിച്ചു. ഇത് കൈയോടെ പൊലീസ് പൊക്കി.
സ്വർണം കണ്ടെത്താനായി റബർ തോട്ടത്തിൽ പരിശോധന നടത്തിയപ്പോഴും കബളിപ്പിക്കാൻ സുരേന്ദ്രൻ ശ്രമിച്ചു.

കുഴിച്ചിട്ട സ്ഥലം ബോധപൂർവം മാറ്റി മാറ്റി കാണിക്കുകയായിരുന്നു. സ്വർണം അച്ഛനെ ഏൽപ്പിച്ചുവെന്ന് സൂരജ് മെഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞപ്പോൾ അവൻ അങ്ങനെ പറയാൻ സാദ്ധ്യതയില്ലെന്നായിരുന്നു മറുപടി. പിന്നാലെ ആഭരണങ്ങൾ കാട്ടികൊടുക്കാൻ സൂരജ് സുരേന്ദ്രനോട് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ മൊബൈൽ ഫോണിൽ പറയുകയും ചെയ്തു. 38 പവനാണ് രണ്ട് കവറുകളിലായി കുഴിച്ചിട്ടിരുന്നത്.

അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ രണ്ടാം പ്രതിയാക്കുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ചൊവ്വാഴ്ച പുനലൂർ കോടതിയിൽ ഹാജരാക്കിയ സുരേന്ദ്രനെ ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരം കസ്റ്റഡിയിൽ വിട്ടു.താമസിയാതെ സുരേന്ദ്രൻ, ഭാര്യ, മകൾ, മകൻ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും.

ഏറെ നിർണ്ണായകമായ തെളിവുകളാണ് കേസിന്റെ അവസാന ഘട്ടത്തിൽ ഇപ്പോൾ പൊലീസിനു ലഭിച്ചിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാവും പൊലീസ് സംഘം ഇനി കൂടുതൽ അന്വേഷണം നടത്തുക.