എസ് ഐ മോഷണമുതൽ കച്ചവടക്കാരനായി; 40 ലധികം മോഷണകേസുകളിലെ പ്രതി പിടിയിൽ; പാലാ വേഴങ്ങാനം ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി മലപ്പുറത്ത് പിടിയിൽ
സ്വന്തം ലേഖകൻ
പാലാ: പാലാ എസ്.ഐ. എം.ഡി.
അഭിലാഷ്, ക്ഷേത്രമോഷണ മുതലുകള്‍ വാങ്ങുന്ന ‘തമ്പി ‘യായി; വേഴാങ്ങാനം ക്ഷേത്ര മോഷണ കേസിലെ പ്രതി കുപ്രസിദ്ധ മോഷ്ടാവ് പനച്ചിപ്പാറ സുരേഷ് പിടിയിലായി.
മൂന്നാഴ്ചമുമ്ബ് വേഴാങ്ങാനം മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടത്തി മുങ്ങിയ സുരേഷ് പനച്ചിപ്പാറയെ മലപ്പുറത്തു നിന്ന് പാലാ പൊലീസ് പൊക്കിയത് നാടകീയമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വേഴാങ്ങാനം ക്ഷേത്രത്തില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാനിടയാക്കിയത്. സിസിടിവിയിലെ ദൃശ്യങ്ങള്‍ കണ്ടപ്പോഴേ കുപ്രസിദ്ധ മോഷ്ടാവ് പനച്ചിപ്പാറ പാറയോലിക്കല്‍ സുരേഷ് (61) ആണ് ഇതെന്ന് പാലാ സി.ഐ കെ.പി ടോംസണ് സംശയമുണ്ടായിരുന്നു.
വിരലടയാളംകൂടി പരിശോധിച്ച് കൃത്യത വരുത്തിയതോടെ വേഴാങ്ങാനം ക്ഷേത്രത്തില്‍ മോഷണം നടത്തിയത് സുരേഷാണെന്ന് പൊലീസ് ഉറപ്പിച്ചു.
മോഷണം നടത്തുന്ന ദിവസം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്ന പ്രതി കൃത്യം നടത്തിയശേഷം എത്രയും വേഗം ഒളിത്താവളത്തിലേക്ക് മുങ്ങുന്നതാണ് പതിവ്. ഇവിടെയും ഇതുതന്നെ ആവര്‍ത്തിച്ചു.
സംഭവം നടന്നതിന്റെ മൂന്നാം ദിവസം ഇയാളുടെ പുതിയ മൊബൈല്‍ നമ്ബര്‍ കണ്ടെത്തിയ പൊലീസ് ഒരു നാടകത്തിന് കോപ്പുകൂട്ടി. ക്ഷേത്രമോഷണ മുതലുകള്‍ വാങ്ങുന്ന ‘തമ്ബി ‘ എന്ന ആളായി പാലാ എസ്.ഐ. എം.ഡി.അഭിലാഷ് ഇയാളുമായി ഫോണില്‍ ബന്ധം സ്ഥാപിച്ചു.
ആദ്യമൊന്നും അടുക്കാതിരുന്ന സുരേഷ് ഒടുവില്‍ ‘തമ്ബി’യുമായി ചങ്ങാത്തത്തിലായി. പഴയ ഒരു മോഷണമുതല്‍ തന്റെ പക്കലുണ്ടെന്നും ഇപ്പോള്‍ മലപ്പുറത്താണെന്നും വന്നാല്‍ നേരില്‍ നല്‍കാമെന്നും കൂടുതല്‍ തുക നല്‍കണമെന്നും സുരേഷ് ‘തമ്ബി’യോട് പറഞ്ഞു. ഇതനുസരിച്ച് തമ്ബിയായി വേഷം മാറിയ പാലാ എസ്.ഐ. എം.ഡി. അഭിലാഷും എ.എസ്.ഐ. ബിജു കെ. തോമസും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫനും മലപ്പുറത്തെത്തി ഇയാളെ നാടകീയമായി പിടികൂടികയായിരുന്നു.
പരിശോധനയില്‍ വേഴാങ്ങാനം ക്ഷേത്രത്തില്‍ മോഷണം നടത്തിയ സമയത്ത് ഇയാള്‍ ധരിച്ചിരുന്ന വേഷവും, ബാഗും പൊലീസ് കണ്ടെടുത്തു.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പാലാ സി.ഐ. കെ.പി. ടോംസണ്‍ പറഞ്ഞു. അടുത്തിടെ രാമപുരം സ്റ്റേഷന്‍ പരിധിയില്‍ നടന്ന തുടര്‍ മോഷണങ്ങള്‍ക്ക് പിന്നിലും ഇയാളെ സംശയിക്കുന്നുണ്ട്.
വിവിധ ജില്ലകളിലായി 40ഓളം മോഷണകേസുകളില്‍ സുരേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വിവിധ കേസുകളില്‍ ശിക്ഷ ലഭിച്ചിട്ടുമുണ്ട്.
മലപ്പുറത്ത് ഭാര്യയും രണ്ട് മക്കളുമുണ്ട്.