പാടത്ത് പണിയെടുത്ത യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തി

പാടത്ത് പണിയെടുത്ത യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തി

സ്വന്തം ലേഖകൻ

ചെന്നൈ: പാടത്ത് പണിയെടുക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻഴ ശ്രമിച്ച യുവാവിനെ മാട്ടുകാർ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് 24 വയസുകാരനായ ശക്തിവേലിനെയാണ് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയത്. യുവതിയെ ശല്യം ചെയ്തതിനെ തുടർന്ന് ആൾക്കൂട്ടത്തിനു നടുവിൽ കൈകാലുകൾ കൂട്ടിക്കെട്ടി നിലത്തിട്ടിരിക്കുന്ന യുവാവിനെ ഒരാൾ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം ദേശീയശ്രദ്ധയിൽ വന്നത്. യുവാവിനെ കൊലപ്പെടുത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ തുടർമന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ശക്തിവേലിന്റെ വായിൽനിന്നു ചോരയൊഴുകുകയായിരുന്നെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞെങ്കിലും ബന്ധുക്കൾ അനുസരിച്ചില്ലെന്നും പൊലീസ് പറയുന്നു. ഉയർന്ന ജാതിക്കാരന്റെ പറമ്പിൽ പ്രാഥമികകൃത്യം നിർവഹിച്ചതിന്റെ പേരിലായിരുന്നു മർദനമെന്ന് ആരോപണം. വീട്ടിലെത്തി കുറച്ചു കഴിഞ്ഞായിരുന്നു മരണം. അതേസമയം ദളിതനായതിനാലാണു ശക്തിവേലിനു മർദനമേൽക്കേണ്ടിവന്നതെന്നു സഹോദരി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റിലായവർ വണ്ണിയർ സമുദായക്കാരാണ്. ഇതും പിന്നോക്ക സമുദായം ആണ്. ശക്തിവേൽ ഏതു ജാതിക്കാരനാണെന്ന് ഇവർക്ക് അറിയില്ലെന്നും മർദനത്തിനു കാരണം അതല്ലെന്നും പൊലീസ് പറഞ്ഞു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നു നേരത്തേ ശക്തിവേലിനെതിരേ ആരോപണമുണ്ടായിരുന്നു.