ബലാത്സംഗം ചെറുത്ത അമ്മയെ പക മൂത്ത് മകൻ കൊലപ്പെടുത്തിയ സംഭവം : മൂന്നര വർഷങ്ങൾക്ക് ശേഷം കേസിന്റെ വിചാരണ ഈ മാസം 15ന് ; ഇരുപതുകാരൻ അമ്മയെ കൊലപ്പെടുത്തിയത് തല ചുമരിലിടിച്ച്

ബലാത്സംഗം ചെറുത്ത അമ്മയെ പക മൂത്ത് മകൻ കൊലപ്പെടുത്തിയ സംഭവം : മൂന്നര വർഷങ്ങൾക്ക് ശേഷം കേസിന്റെ വിചാരണ ഈ മാസം 15ന് ; ഇരുപതുകാരൻ അമ്മയെ കൊലപ്പെടുത്തിയത് തല ചുമരിലിടിച്ച്

സ്വന്തം ലേകൻ

മലപ്പുറം: ബലാത്സംഗം ചെറുത്ത അമ്മയെ വിരോധം മൂത്ത് മൂന്നര വർഷങ്ങൾക്ക് മുൻപ് മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ ഈ മാസം 15 ന് വിചാരണ ആരംഭിക്കും. പകമൂത്ത് 20 കാരനാണ് അമ്മയെ കൊലപ്പെടുത്തിയത്.

മലപ്പുറം പോത്തുകല്ല് ഉദിരക്കളം പെരിങ്ങനത്ത് ശശിയുടെ ഭാര്യ രാധാമണി (47) കൊല്ലപ്പെട്ടത്. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാധാമണിയുടെ മകൻ പ്രജിത്ത് കുമാർ (20) ആണ് പ്രതി. 2017 ഏപ്രിൽ പത്തിന് ഉച്ചയോടെയാണ് കേസിന്നാസ്പദമായ സംഭവം നടന്നച്. മകൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് രാധാമണി തടയുകായിരുന്നു.ഇതിലുള്ള വിരോധം മൂലം മാതാവിന്റെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

ഭർത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രാധാമണി അവശനിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

ശശിയുടെ പരാതിയിൽ പോത്തുകൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ 50 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു ഹാജരാകും.