സ്റ്റേഷൻ ജാമ്യം വേണ്ടെന്നും പിടിച്ചടത്ത് തിരികെ വിടുകയോ, കോടതിയിൽ ഹാജരാക്കുകയോ വേണമെന്ന് ശശികല ടീച്ചർ. വെട്ടിലായി പൊലീസ്. വിട്ടില്ലെങ്കിൽ നാളെയും ഹർത്താലെന്ന് ഹിന്ദു ഐക്യവേദി

സ്റ്റേഷൻ ജാമ്യം വേണ്ടെന്നും പിടിച്ചടത്ത് തിരികെ വിടുകയോ, കോടതിയിൽ ഹാജരാക്കുകയോ വേണമെന്ന് ശശികല ടീച്ചർ. വെട്ടിലായി പൊലീസ്. വിട്ടില്ലെങ്കിൽ നാളെയും ഹർത്താലെന്ന് ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ

പത്തനംതിട്ട: സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാമെന്ന പൊലീസ് ഉപാധി അംഗീകരിക്കില്ലെന്ന് പൊലീസിന്റെ കരുതൽ തടവിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല. ശബരിമലയിൽ തിരികെ എത്തിക്കുകയോ കോടതിയിൽ ഹാജരാക്കുകയോ വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുന്നതായും ശശികല പൊലീസിനെ അറിയിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലാണ് ഇപ്പോൾ ശശികല ഉള്ളത്. സ്റ്റേഷനിൽ ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. സ്റ്റേഷനകത്ത് ശശികല ഉപവാസം നടത്തുന്നുണ്ട്.

അതേസമയം, ശശികലയെ തിരികെ ശബരിമലയിലെത്തിക്കാൻ തയ്യാറായില്ലെങ്കിൽ ഹർത്താൽ നീട്ടുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കൾ പറഞ്ഞു. ഇന്നലെ രാത്രിയാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം പൊലീസ് അവരെ മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയിൽ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് വ്യക്തമാക്കിയിട്ടും ശശികല തിരിച്ചു പോകാൻ തയാറാകാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ശബരിമലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാർഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group