
സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ കേസില്‍ കസ്റ്റഡിയിലായിരുന്ന പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു.
ബാന്ദ്ര: സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ കേസില്‍ കസ്റ്റഡിയിലായിരുന്ന പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു.
ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ താപനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഏപ്രില്‍ 14നാണ് നടൻ സല്‍മാൻ ഖാന്റെ മെട്രോപോളിസിലെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവെപ്പ് നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ വിക്കി ഗുപ്ത (24), സാഗർ പാല്‍ (21), സോനു കുമാർ ചന്ദർ ബിഷ്‌ണോയ് (37), അനൂജ് തപൻ (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം,
ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ നിർദേശപ്രകാരമാണ് വെടിവെപ്പ് നടത്തിയതെന്ന് അയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു ബാന്ദ്രയിലെ സല്‍മാൻ ഖാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുൻപില്‍, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്.
തുടർന്ന് ഇവരുടെ ചിത്രങ്ങള്‍ അടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിടുകയും ചെയ്‌തിരുന്നു. അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.