
കൊച്ചി: പ്രശസ്ത നടനും മിമിക്രി താരവുമായ സലിം കുമാറിൻ്റെ വേർപാടില്‍ അനുശോചിച്ച് രാഷ്‌ട്രീയ കേരളം.
മനുഷ്യജീവിതത്തിൻ്റെ നാനാതുറകളെ നമുക്ക് മുമ്പില്‍ നന്മയത്വത്തോടെ അവതരിപ്പിച്ച മഹാനടനായിരുന്നു സലിംകുമാറെന്ന് ചലച്ചിത്ര-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാകാരൻ്റെ ധർമം നിറവേറ്റിയാണ് അകാലത്തില്‍ സലിം കുമാർ വിടപറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. നടൻ സലിം കുമാറിൻ്റെ വിയോഗത്തെ തുടർന്ന് ഞായറാഴ്ച നിശ്ചയിച്ച എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി മന്ത്രി പി.സി. വിഷ്ണുനാഥിൻ്റെ ഓഫീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യജീവിതത്തിൻ്റെ നാനാതുറകളെ നമുക്ക് മുമ്പില്‍ തന്മയത്വത്തോടെ അവതരിപ്പിച്ച മഹാനടനായിരുന്നു സലിം കുമാർ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാകാരൻ്റെ ധർമം നിറവേറ്റിയാണ് അകാലത്തില്‍ സലിം കുമാർ വിടപറയുന്നത്. ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോള്‍ രാവിലെ മകൻ ചന്തുവിനെ വിളിച്ച് അന്വേഷിച്ചിരുന്നു.
മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് ചന്തു പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി; പലതവണ ജീവിതത്തിലേക്ക് തിരിച്ചു വരാറുള്ളതുപോലെ സലിമേട്ടൻ തിരിച്ചുവരും എന്നു തന്നെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഏറെ ദുഃഖകരമായ വാർത്തയാണ് മലയാളികളെ തേടിവന്നത്.
സലിം കുമാർ എന്ന നടനെ ആദ്യം നേരില്‍ കണ്ടത് എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചാണ്; ലാല്‍ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. താൻ മറ്റൊരു വാർത്താ സമ്മേളനത്തിന്റെ ഭാഗമായും. കെഎസ്‌യു പ്രസിഡൻ്റ് ആയിരുന്ന തന്നോട് വളരെ വാത്സല്യവും സ്നേഹവും കാട്ടി, അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളില്‍ ഇപ്പോഴും ഓർമ്മയുണ്ട്.
“ഞാനൊരു എം.എ ക്കാരൻ ആണെന്നും കോണ്‍ഗ്രസുകാരൻ ആണെന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല!” അങ്ങനെ തുടങ്ങിയ സംഭാഷണം വലിയ ആത്മബന്ധത്തിലേക്ക് വഴിമാറി. പിന്നെ എത്രയോ കൂടിച്ചേരലുകളും സംഭാഷണങ്ങളും ഒരുമിച്ചുള്ള പരിപാടിക ളും ഓർമ്മയില്‍ തങ്ങിനില്‍ക്കുന്നു.
മനുഷ്യന്റെ സന്തോഷവും സങ്കടവും നിസ്സഹായതയും ആത്മാഭിമാനവും ഒരുപോലെ അവതരിപ്പിക്കാൻ കഴിയുന്ന അസാധാരണ അഭിനേതാവായിരുന്നു സലിം കുമാർ. മലയാളിയുടെ ദൈനംദിന ഭാഷയിലേക്കും സംസ്കാരത്തിലേക്കും കടന്നുകയറിയ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം, അഭിനയത്തിന് അതിരുകളില്ലെന്ന് തെളിയിച്ച കലാകാരനാണ്. സലിംകുമാറിൻ്റെ അഭിനയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സ്വാഭാവികതയാണ്. അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ നമ്മുടെ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരാളായി മാറുമായിരുന്നു.
ഹാസ്യരംഗങ്ങളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അതേ നടൻ, ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ കണ്ണ് നനയിപ്പിക്കുകയും ചെയ്തു. അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ആദാമിന്റെ മകൻ അബു തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം വെറും ഹാസ്യ നടനല്ലെന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണെന്നും തെളിയിച്ചു.
ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധാരണ മനുഷ്യരുടെ അനുഭവങ്ങളെ കഥാപാത്രങ്ങളിലേക്ക് പകർത്തുകയും ചെയ്ത അദ്ദേഹത്തിന്റെ രീതി ഓരോ അഭിനേതാവിനും പാഠപുസ്തകമാണ്. ദേശീയ പുരസ്കാരം നേടിയ അഭിനയ പ്രതിഭ മാത്രമല്ല, മികച്ച സഹൃദയൻ കൂടിയായിരുന്നു അദ്ദേഹം.
താനുള്‍പ്പെടെയുള്ള പൊതുപ്രവർത്തകരെ ഒരുപാട് സ്നേഹിച്ച, വിമർശനാത്മകമായി സമീപിച്ച സലിംകുമാറിൻ്റെ വിയോഗം വ്യക്തിപരമായ വലിയ നഷ്ടം കൂടിയാണെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.







