‘ദയവു ചെയ്ത് ഞങ്ങള്‍ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക,വീണ്ടും വീണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ ആനന്ദംകണ്ടത്തുന്നു എന്നല്ലേ ഞങ്ങള്‍ ഭകതര്‍ കരുതേണ്ടത്?’ ; സിപിഎം ജാഥയില്‍ ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിക്കുന്നുവെന്ന ആരോപണവുമായി കാവ് സംരക്ഷണസമിതി

‘ദയവു ചെയ്ത് ഞങ്ങള്‍ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക,വീണ്ടും വീണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ ആനന്ദംകണ്ടത്തുന്നു എന്നല്ലേ ഞങ്ങള്‍ ഭകതര്‍ കരുതേണ്ടത്?’ ; സിപിഎം ജാഥയില്‍ ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിക്കുന്നുവെന്ന ആരോപണവുമായി കാവ് സംരക്ഷണസമിതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ഹിന്ദു മത വിശ്വാസികളുടെ ആചാരാ അനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിക്കുന്നു എന്ന ആരോപണവുമായി കാവ് സംരക്ഷണസമിതി രംഗത്ത്.ഏറെ വിശ്വാസത്തോടെ കാണുന്ന അനുഷ്ഠാനമായ വെളിച്ചപാട് അഥവാ കോമരം തുള്ളലിനെ തെരുവിൽ ആഭാസമായി കെട്ടിയാടുകയായിരുന്നു എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സമിതി ജനറല്‍ കണ്‍വീനറും മുന്‍ എംഎല്‍എയുമായ യു.സി രാമന്‍ ചൂണ്ടിക്കാട്ടുന്നത്.

തന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വിഡിയോ സഹിതമാണ് യു സി രാമന്‍ ഫേസ്ബുക്കിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.ഹിന്ദു മത വിശ്വാസികള്‍ ഏറെ വിശ്വാസത്തോടെ കാണുന്ന അനുഷ്ഠാനമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

‘ദയവു ചെയ്ത് ഞങ്ങള്‍ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക.വീണ്ടും വീണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ ആനന്ദംകണ്ടത്തുന്നു എന്നല്ലേ ഞങ്ങള്‍ ഭകതര്‍ കരുതേണ്ടത്? ഇവിടുത്തെ വിശ്വാസങ്ങളെ തച്ചുടക്കാന്‍, കുറെയേറെ കാലമായി പലരും ശ്രമിക്കുന്നു. മതവിശ്വാസങ്ങളെ, അവരുടെ ആരാധന സങ്കല്‍പങ്ങളെ തെരുവില്‍ ഇത്തരത്തില്‍ പോക്കോലങ്ങളാക്കി മാറ്റുന്നതിനെ പ്രതിരോധിക്കണം. ഇതവസാനിപ്പിക്കാന്‍ പാര്‍ട്ടി അണികളാട് അവശ്യപ്പെടണം. അല്ലാത്തപക്ഷം ഏതോ ഒരു സ്ഥലത്തെ പ്രവര്‍ത്തകരുടെ ശ്രദ്ധ കുറവ് എന്ന പതിവ് പല്ലവി മതിയാവാതെ വരും’- യുസി രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

യു.സി രാമന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളം ഭരിക്കുന്ന പാര്‍ട്ടി നടത്തുന്ന പ്രചരണ ജാഥ വളരെ സജിവമായി നടന്നു വരികയാണല്ലോ? രാഷ്ട്രിയ പാര്‍ട്ടികള്‍ ജാഥ നടത്തുന്നത് നമുക്ക് പതിവ് കാഴ്ചയാണ് .പാര്‍ട്ടി അണികളുടെ ആവേശം ഉയര്‍ത്താന്‍ ഇത്തരം ജാഥകള്‍ വിവിധ സമയങ്ങളില്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ നടത്താറുമുണ്ട്. ജാഥകളിലെ സ്വീകരണ കേന്ദ്രങ്ങള്‍ കൊഴുപ്പിക്കുന്നതിന് വേണ്ടി വെടിക്കെട്ട് ,ബാൻ്റ് മേളം, മറ്റനേകം കലാരുപങ്ങള്‍ എന്നിവ എല്ലാം ഉപയോഗിക്കാറുമുണ്ട്. അതൊക്കെ അവരവരുടെ കാര്യമാണ്.

ഇവിടെയും ജാഥ കളറാക്കാന്‍ പതിവുപോലെ വിവിധ കലാരൂപങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് പക്ഷേ, ഇതിന്‍റെ പേരില്‍ നിങ്ങളെന്തിനാണ് പാവം വിശ്വാസികളെ ഇങ്ങനെ പരിഹസിക്കുന്നത്. ഒരോരുത്തരുടെയും വിശ്വാസങ്ങളെ തല്ലി കെടുത്തുന്നത്.

ഏത് മതത്തിൻ്റെയും ആചാരാനുഷ്ഠാനങ്ങള്‍ തെരുവിലേക്ക് വലിച്ചിഴക്കാനുള്ളതല്ല എന്ന് മനസിലാക്കാന്‍ ഇനി എന്നാണ് ഇത്തരം ജാഥ നടത്തുന്നവര്‍ പഠിക്കുക ..നോക്കു,..ഹിന്ദു മത വിശ്വാസികള്‍ ഏറെ വിശ്വാസത്തോടെ കാണുന്ന ഒന്നാണ് വെളിച്ചപാട് അഥവാ കോമരം തുള്ളല്‍. ഇത് എന്നാണ് നിങ്ങള്‍ക്ക് കലാരുപമായത്. ഒരുതരത്തിലും അംഗികരിക്കാനാവാത്ത കാര്യമാണ് ജാഥയില്‍ ഇങ്ങനെ ചിലയിടങ്ങളില്‍ കാണുന്നത്.

കാവുകളിലും, ക്ഷേത്രങ്ങളിലും, ക്യത്യമായ ,ചിട്ടയായ വ്രതം അനുഷ്ഠിച്ചാണ് വെളിച്ചപ്പാട് ഭക്തര്‍ക്ക് അനുഗ്രഹം ചെരിയുന്നത്. ദേവിയുടെ പ്രതിരൂപമായിട്ടാണ് ഭക്തര്‍ ഇതിനെ കാണുന്നത്. അത്തരം ഒരു ദേവി സങ്കല്പത്തെ തെരുവില്‍ ആഭാസമായി കെട്ടിയാടാന്‍ അവസരം നല്‍കുന്നതിലുടെ നിങ്ങള്‍ എന്താണ് ഉദ്ധേശിക്കുന്നത്. ദയവു ചെയ്ത് ഞങ്ങള്‍ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക. വിണ്ടും വിണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ ആനന്ദംകണ്ടത്തുന്നു എന്നല്ലേ ഞങ്ങള്‍ ഭകതര്‍ കരുതേണ്ടത്?

ഇവിടുത്തെ വിശ്വാസങ്ങളെ തച്ചുടക്കാന്‍, കുറെയേറെ കാലമായി പലരും ശ്രമിക്കുന്നു. മതവിശ്വാസങ്ങളെ അവരുടെ ആരാധന സങ്കല്‍പങ്ങളെ തെരുവില്‍ ഇത്തരത്തില്‍ പോക്കോലങ്ങളാക്കി മാറ്റുന്നതിനെ പ്രതിരോധിക്കണം. ഇതവസാനിപ്പിക്കാന്‍ പാര്‍ട്ടി അണികളാട് അവശ്യപ്പെടണം. അല്ലാത്തപക്ഷം ഏതോ ഒരു സ്ഥലത്തെ പ്രവര്‍ത്തകരുടെ ശ്രദ്ധ കുറവ് എന്ന പതിവ് പല്ലവി – മതിയാവാതെ വരും ഇത്തരം പ്രവര്‍ത്തികള്‍ തിരുത്തണം. ഏത് രാഷ്ട്രിയ പാര്‍ട്ടി ആയാലും, വിശ്വാസ സങ്കല്പങ്ങളെ ഇത്തരം പരിപാടികളിലേക്ക്, ജാഥകളിലേക്ക് വലിച്ചിഴക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വെളിച്ചപ്പാടിനെ കലാരൂപമാക്കിയ പ്രവര്‍ത്തി തിരുത്തണം
ആ പ്രവര്‍ത്തിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.
ജാഥയുടെ സംഘാടകരും, CPM നേത്രത്വവും എത്രയും പെട്ടന്ന് ഇത്തരം കാര്യങ്ങളില്‍ ഇടുപെടുമെന്നും, പരിഹരിക്കുമെന്നും പ്രതിക്ഷിക്കുന്നു.

എന്ന്.

യുസി രാമന്‍ Ex MLA
(ജനറല്‍ കണ്‍വിനര്‍,
കാവ് സംരക്ഷണസമിതി. സംസ്ഥാന കമ്മറ്റി )