യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തി: രണ്ടു പേർ അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

മുംബൈ: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഇരുപത്തിയേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സുനിൽ കടം (28), സന്ദീപ് ഡോണ്ടെ (30) എന്നിവരാണ് പിടിയിലായത്. വക്കോള പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി നാലിന് സാന്റാക്രൂസ് ഈസ്റ്റിൽ ഒരു ചാളിലാണ് സംഭവം.
പ്രതികളിലൊരാൾ റോഡരികിൽ താമസിച്ചിരുന്ന യുവതിയെ കെട്ടിടത്തിലേക്ക് കൊണ്ടുപോയി കുറ്റകൃത്യം ചെയ്ത ശേഷം വീട് പൂട്ടിയിട്ട ശേഷം ഇരുവരും താനെയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.

 

സുനിലിന്റെ റൂംമേറ്റ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൂക്കിൽ രക്തസ്രാവവും കണ്ടെത്തി. തുടർന്ന് റൂംമേറ്റ് അയൽവാസികളെ അറിയിക്കുകയും തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരയെ ലൈംഗികമായി പീഡിപ്പിച്ചതായും ഇരുവരും ഓടിപ്പോകുന്നതിന് മുമ്പ് പുകവലിച്ചിരുന്നതായും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രതികൾ ദിവസ വേതന തൊഴിലാളികളാണ്. റോഡരുകിൽ താമസിച്ചിരുന്ന ഇരയ്ക്ക് മദ്യപാനശീലമുണ്ടായിരുന്നു. പീഡനത്തിനിടെ നിലവിളിച്ചതിനെത്തുടർന്ന് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. പ്രതി ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടുവെന്ന് മുംബൈ പൊലീസ് വക്താവ് ഡിസിപി പ്രണയ് അശോക് പറഞ്ഞു. 302 (കൊലപാതകം), 376 (ബലാത്സംഗം), 376 (ഡി) (കൂട്ട ബലാത്സംഗം) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും ഐപിസി സെക്ഷൻ പ്രകാരം കസ്റ്റഡിയിലെടുത്തത്.