
പീഡനക്കേസിൽ പ്രതിയായ ഹോം നേഴ്സിംഗ് സ്ഥാപന ഉടമയെ സംഘടനയിൽനിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിന് ഫോണിൽ കൂടി അശ്ലീലം വിളിച്ചെന്നും പറഞ്ഞ് മുൻ ജനറൽ സെക്രട്ടറിക്കെതിരേ നൽകിയ കേസ് കെട്ടിച്ചമച്ചതെന്ന് കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി; പരാതിക്കാരിയായ കുന്നംകുളം അതുല്യ ഹോം നേഴ്സിംഗ് ഉടമ ആലീസ് തോമസ്, മുൻ കുന്നംകുളം എസ് ഐ യും നിലവിൽ പൊന്നാനി സിഐയുമായ ടി പി ഫർഷാദ്, ഹോം നേഴ്സിംഗ് സംഘടനയായ PHSOA യുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം എൻ സന്തോഷ് എന്നിവർക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്ന് മുൻ സെക്രട്ടറി
എറണാകുളം : പീഡനക്കേസിൽ പ്രതിയായ ഹോം നേഴ്സിംഗ് സ്ഥാപന ഉടമയെ സംഘടനയിൽനിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിന് ജനറൽ സെക്രട്ടറിയായ യുവാവിനെതിരേ നൽകിയ പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി.
ഫോണിൽ കൂടി അശ്ലീലം വിളിച്ചെന്നും, മിനിറ്റ്സ് ബുക്കിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ എഴുതിവെച്ചെന്നും പറഞ്ഞാണ് ജനറൽ സെക്രട്ടറിയായിരുന്ന ശ്രീകുമാറിനെതിരെ കുന്നംകുളം അതുല്യാ ഹോം നേഴ്സിംഗ് ഉടമ ആലീസ് തോമസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നത്.
ഹോംനേഴ്സിംഗ് സ്ഥാപനങ്ങൾ നടത്തുന്നവരുടെ അസോസിയേഷനായ PHSOA യുടെ തൃശൂർ ജില്ലാ പ്രസിഡൻറും കുന്നംകുളം അതുല്യാ ഹോംനേഴ്സിംഗ് ഉടമയുമായ ആലീസ് തോമസ് സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന് മനസിലാക്കിയതിനേ തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി 2015 സെപ്തംബറിൽ ആലീസിനെ സംഘടനയിൽ നിന്നും നീക്കം ചെയ്യുകയും വിവരം മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ പ്രകോപിതയായ ആലീസ് തന്നെ പറ്റി അപകീർത്തികരമായി മിനിറ്റ്സ് ബുക്കിൽ എഴുതി എന്ന് കാണിച്ച് ജനറൽ സെക്രട്ടറിക്കെതിരെ കുന്നംകുളം സ്റ്റേഷനിൽ പരാതി നല്കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
തുടർന്ന് 2012ൽ നടന്ന പിഡനക്കേസിന്റെ വിവരങ്ങൾ ചോദിച്ച് ജനറൽ സെക്രട്ടറി പോലീസ് സ്റ്റേഷനിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കി. എന്നാൽ ആലീസിനെതിരേ കേസുകളോ പരാതികളോ ഇല്ലന്നാണ് എസ് ഐ ഫർഷാദ് മറുപടി നല്കിയത്.
തുടർന്ന് ജനറൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കേസ് ഉണ്ടെന്നും ഐപിസി 376, B പ്രകാരം സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസാണെന്നും കണ്ടെത്തി, തുടർന്ന് ആലീസ് തോമസ് പോലിസുമായി ചേർന്ന് ഗൂഡാലോചന നടത്തി തന്നെ കുടുക്കിയതാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഹൈക്കോടതിയേ സമീപിക്കുകയായിരുന്നു.
ജനറൽ സെക്രട്ടറിയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഴുവൻ തുടർ നടപടികളും നിർത്തി വെക്കാൻ 2016 ൽ ഉത്തരവിടുകയായിരുന്നു. തുടർന്ന് എട്ടുവർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി ഹൈക്കോടതി റദ്ദ് ചെയ്തത്
സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസ് തന്നെ, ഇല്ലന്ന് മറുപടി നല്കിയ എസ് ഐ ടി പി ഫർഷാദ് ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. എസ് ഐ ഇല്ലെന്നു പറഞ്ഞ കേസിൽ ആലീസ് തോമസിനെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി രണ്ട് വർഷം മുൻപ് ആറു വർഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും വിയ്യൂർ സെൻട്രൽ ജയിലിലടയ്ക്കുകയും ചെയ്തു.
ശ്രീകുമാറിനെതിരെ കള്ളക്കേസ് എടുക്കുകയും സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസ് തന്നെ ഇല്ലെന്നും പറഞ്ഞ കുന്നംകുളം മുൻ എസ്ഐയും നിലവിൽ പൊന്നാനി സിഐയുമായ ടിപി ഫർഷാദിനെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ശ്രീകുമാർ പറഞ്ഞു
ഈ കേസിൻ്റെ പരാതിയിൽ ജനറൽ സെക്രട്ടറി ആലീസിനോട് ഫോണിൽ കൂടി അശ്ലീലം പറഞ്ഞെന്നാണ് രണ്ടാമതായി പറയുന്ന കുറ്റം. എന്നാൽ താൻ ഒരു തവണ പോലും ആലീസിനെ വിളിച്ചിട്ടില്ലന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കിയിട്ടും ഫർഷാദ് കള്ളക്കേസ് ചമച്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു.
തുടർന്ന് തൻ്റെ കോൾ ഡീറ്റയിൽസ് പരിശോധിച്ചിട്ടുണ്ടോയെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ഇല്ലന്ന് ഫർഷാദ് മറുപടി നല്കി.
ഒരാൾ മറ്റൊരാളെ, അതും ഒരു സ്ത്രീയെ ഫോണിൽ കൂടി അശ്ലീലം പറഞ്ഞെങ്കിൽ ആദ്യം കോൾ ഡീറ്റയിൽസ് പരിശോധിക്കുകയും പ്രതിയുടെ ഫോൺ കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്യേണ്ടത്. ഈ കേസിൽ ഇതൊന്നുമുണ്ടായില്ല.
ഒരു തവണ പോലും ആലീസിനെ വിളിച്ചിട്ടില്ല എന്നുറപ്പുള്ള ജനറൽ സെക്രട്ടറി തൻ്റെ കോൾ ഡീറ്റയിൽസ് സഹിതം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എഫ്ഐആർ അടക്കം മുഴുവൻ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തത്.
പ്ലെയ്സ്മെൻ്റ് സെക്യൂരിറ്റി & ഹോം നേഴ്സിംഗ് സർവ്വീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (PHSOA) എന്ന സംഘടനയുടെ മുൻ തൃശൂർ ജില്ലാ പ്രസിഡൻ്റും പരാതിക്കാരിയുമായ ആലീസ് തോമസ്, വ്യാജ പരാതിയിൻ മേൽ കള്ള കേസെടുത്ത സിഐ ഫർഷാദ്, കേസ് അന്വേഷിച്ചിരുന്ന കുന്നംകുളം സ്റ്റേഷനിലെ അഡീഷണൽ എസ്ഐ രാജൻ കൊട്ടോരാൻ, ശ്രീകുമാറിനെതിരേ വ്യാജ മൊഴി നൽകിയ PHSOA സംഘടനയുടെ നിലവിലെ
സംസ്ഥാന ജനറൽ സെക്രട്ടറി പട്ടാമ്പി, തിരുമിറ്റക്കോട് ചാലിശ്ശേരി ഭാഗത്ത് കാങ്കത്ത് വീട്ടിൽ എം എൻ സന്തോഷ്,
തിരൂർ ഭാഗത്ത് എരിഞ്ഞിക്കാട് വീട്ടിൽ അബ്ദുൽസലാം,
മണ്ണാറക്കുണ്ട് പോസ്റ്റൽ അതിർത്തിയിൽ ചെമ്പയിൽ വീട്ടിൽ ഉഷാ മോഹൻദാസ്,
തിരൂർ ഭാഗത്ത് ബിപി അങ്ങാടി പോസ്റ്റൽ അതിർത്തിയിൽ മടത്തൊടയിൽ വീട്ടിൽ ജമീല എ, തൃശ്ശൂർ ജില്ലയിൽ ഏൽത്തുരുത്ത് പോസ്റ്റൽ അതിർത്തിയിൽ കീളശ്ശേരി വീട്ടിൽ സുരേഷ് ബാബു കെ വി എന്നിവർക്കെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിലായും ക്രിമിനലായും കേസ് ഫയൽ ചെയ്യുമെന്ന് ശ്രീകുമാർ പറഞ്ഞു.
ശ്രീകുമാറിനു വേണ്ടി അഭിഭാഷകരായ എബ്രഹാം പി ജോർജ്, എം ശാന്തി എന്നിവർ ഹൈക്കോടതിയിൽ ഹാജരായി.