പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8:30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും: പ്രസംഗത്തിന്റെ വിഷയം എന്താണെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, പ്രധാനമന്ത്രി എന്തിനെക്കുറിച്ചാകും സംസാരിക്കുക എന്നതിനെ ചൊല്ലി അഭ്യൂഹങ്ങള്‍ ശക്തമാണ്.

Spread the love

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8:30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസംഗത്തിന്റെ വിഷയം എന്താണെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, പ്രധാനമന്ത്രി എന്തിനെക്കുറിച്ചാകും സംസാരിക്കുക എന്നതിനെ ചൊല്ലി അഭ്യൂഹങ്ങള്‍ ശക്തമാണ്.
സര്‍ക്കാരിന്റെ നിലപാടിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് വനിതാ സംവരണ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ അഭിസംബോധന എന്നത് ശ്രദ്ധേയമാണ്.

video
play-sharp-fill

വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനായി ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ല്‍ നിന്ന് 816 ആയി ഉയര്‍ത്താനാണ് ഭരണഘടനാ (131ാം ഭേദഗതി) ബില്‍ ലക്ഷ്യമിട്ടത്. വോട്ടെടുപ്പില്‍ 298 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 230 പേര്‍ എതിര്‍ത്തു. വോട്ട് ചെയ്ത 528 അംഗങ്ങളില്‍, ബില്‍ പാസാകാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് (352 വോട്ടുകള്‍) കുറവ് വന്നതോടെ ബില്‍ പരാജയപ്പെടുകയായിരുന്നു.

മണ്ഡല പുനര്‍നിര്‍ണ്ണയവും ലോക്സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള മറ്റ് രണ്ട് ബില്ലുകള്‍ ആദ്യ ബില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വോട്ടെടുപ്പിന് വെച്ചില്ല. ഇവ വനിതാ സംവരണ ബില്ലുമായി ‘അഭേദ്യമായി ബന്ധപ്പെട്ടതാണെന്നായിരുന്നു’ കേന്ദ്രത്തിന്റെ വിശദീകരണം.
വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കാത്തതിലൂടെ പ്രതിപക്ഷം വലിയ തെറ്റാണ് വരുത്തിയതെന്നും ഇതിന്റെ ‘പ്രത്യാഘാതം’ അവര്‍ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി മോദി നേരത്തെ മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ‘അവര്‍ രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചിരിക്കുകയാണ്. ഈ സന്ദേശം ഓരോ വ്യക്തിയിലേക്കും ഓരോ ഗ്രാമത്തിലേക്കും എത്തിക്കണം,’ പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പഴയ വനിതാ സംവരണ ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നാണ് വിവരം. തങ്ങള്‍ വനിതാ സംവരണത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാല്‍ അതിന്റെ മറവില്‍ രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വ്യക്തമാക്കാന്‍ ‘ഇന്ത്യ’ (INDIA) സഖ്യത്തിലെ കക്ഷികള്‍ രാജ്യവ്യാപകമായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തും.

ജിഎസ്ടി 2.0 (GST 2.0) പരിഷ്‌കാരങ്ങളെക്കുറിച്ച്‌ വിശദീകരിക്കാനായി 2025 സെപ്റ്റംബര്‍ 21-നാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. അതിനുമുമ്പ്, 2025 മെയ് 12-ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ തിരിച്ചടിയായ ‘ഓപ്പറേഷന്‍ സിന്ദൂറി’നെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.