സർക്കാർ നൽകിയ 5സെന്റ് സ്ഥലം ; ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിക്കാനുള്ള കാത്തിരിപ്പ് ; കഷ്ടപ്പാടിനിടയിലും കരളുറപ്പോടെ തരൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുമോദ്

സർക്കാർ നൽകിയ 5സെന്റ് സ്ഥലം ; ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിക്കാനുള്ള കാത്തിരിപ്പ് ; കഷ്ടപ്പാടിനിടയിലും കരളുറപ്പോടെ തരൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുമോദ്

സ്വന്തം ലേഖകൻ

തരൂർ : തൃത്താല ആലൂരില്‍ റോഡരികിലുള്ള ഇടുങ്ങിയ ഒരു തറവാട് വീട്. മുത്തച്ഛന്റെ കാലത്ത് പണിത ഈ കുഞ്ഞു തറവാട് വീട്ടില്‍ നിന്നാണ് സുമോദ് ജീവിതം തുടങ്ങുന്നത്. അതേ, കഷ്ടപ്പാടിനിടയിലും പതറാത്ത സഖാവായി വളർന്നു വന്ന തരൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുമോദ്. തരൂര്‍ മണ്ഡലത്തില്‍ ചെങ്കൊടിപാറിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ സുമോദ് ആ കുഞ്ഞു വീട്ടിൽ നിന്നാണ് വരുന്നത്.

അച്ഛന്‍ കൃഷ്ണന്‍ കുട്ടിയുടെയും അദ്ദേഹത്തിന്റെ നാല് സഹോദരങ്ങളുടെയും പേരിലുള്ള ആറ് സെന്റിൽ ആണ് വീട്. ഇപ്പോൾ സുമോദിന്റെ അച്ഛനും അമ്മയും അനുജനും അനുജന്റെ ഭാര്യയുമാണ് അവിടെ താമസം. കടബാധ്യത ഏറിയതോടെ വസ്തുവിനെ ആധാരം ബാങ്കില്‍ പണയപ്പെടുത്തി. കിണര്‍ കുത്താന്‍ പോലും ഇടമില്ലാത്ത 6 സെന്ററില്‍ നിന്ന് മുൻനിരയിലേക്ക് വന്ന സുമോദിന് ചെങ്കൊടി ആയിരുന്നു എന്നും കരുത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തികമായി പ്രയാസമുണ്ടെങ്കിലും വിദ്യാഭ്യാസം മുടക്കിയില്ല. അച്ഛന്‍ കൃഷ്ണന്‍കുട്ടി സിഐടിയു യൂണിയനില്‍ അംഗമായ ചുമട്ടു തൊഴിലാളിയായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞതോടെ അഞ്ചുവര്‍ഷമായി ജോലിക്ക് പോകാതായി.അമ്മ ലക്ഷ്മി തൊഴിലുറപ്പ് ജോലിക്ക് പോകുന്നു. അഞ്ചാംക്ലാസ് മുതല്‍ എസ്‌എഫ്‌ഐകാരനായി ചെങ്കൊടി ഏന്തി.

വിവാഹശേഷം ഭാര്യയും കുട്ടികളും ആയപ്പോള്‍ സുമോദ് അടുത്തുതന്നെ വാടകവീട്ടില്‍ താമസമാക്കി. സ്വന്തമായി ഭൂമിയും ആസ്തിയും ഇല്ലാത്ത സുമോദിന് ബിപിഎല്‍ കാര്‍ഡ് കിട്ടി. അതുവെച്ച്‌ പട്ടികജാതി വികസന വകുപ്പില്‍ അപേക്ഷിച്ചു. അങ്ങനെ സര്‍ക്കാര്‍ 5 സെന്റ് സ്ഥലം അനുവദിച്ചു. ഇപ്പോള്‍ ലൈഫ്മിഷന്റെ ഭാഗമായി തനിക്ക് ലഭിക്കാന്‍ പോകുന്ന വീടിനുള്ള കാത്തിരിപ്പിലാണ് ഈ ഇടത് സ്ഥാനാർഥി.

ആലൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍, തൃത്താല ഹൈസ്‌കൂള്‍, പട്ടാമ്ബി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജ് ,കോട്ടപ്പുറം ശ്രീ നാരായണ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുമോദ് എംഎ ബിഎഡ് ബിരുദധാരിയാണ്. 1980ലെ മനുഷ്യചങ്ങല മുതല്‍ ഈ വീട്ടില്‍ എല്ലാവരുടെയും ഹൃദയപക്ഷം ഇടതാണ്.

മകന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മാതാപിതാക്കൾക്ക് അമിതാഹ്ലാദമില്ല. കമ്മ്യൂണിസ്റ്റുകാരുടെ പക്വത മാത്രമാണ് അവരുടെ കണ്ണുകളിൽ .ധന്യയാണ് സുമോദിന്റെ ഭാര്യ. മക്കള്‍- ഇതിഹാസ്,മാനസ്.

Tags :