ഒടുവിൽ നായയെ മെരുക്കി, സജീവിനെ പൊക്കി; നായയെ മെരുക്കിയത് ട്രെയ്‌നറുടെ സഹായത്തോടെ; വടിവാളുമായി അക്രമം നടത്തിയയാൾക്ക് മാനസികാസ്വാസ്ഥ്യമെന്ന് പൊലിസ്

ഒടുവിൽ നായയെ മെരുക്കി, സജീവിനെ പൊക്കി; നായയെ മെരുക്കിയത് ട്രെയ്‌നറുടെ സഹായത്തോടെ; വടിവാളുമായി അക്രമം നടത്തിയയാൾക്ക് മാനസികാസ്വാസ്ഥ്യമെന്ന് പൊലിസ്

സ്വന്തം ലേഖകൻ
കൊല്ലം : ചിതറയിൽ യുവതിയുടെ വീട്ടിൽ വടിവാളും നായയുമായി അതിക്രമിച്ചു കടന്ന പ്രതിയുടെ അഴിച്ചു വിട്ടിരുന്ന നായയെ ട്രെയ്‌നറുടെ സഹായത്തോടെ മാറ്റി.തുടർന്ന് പ്രതി സജീവൻ്റെ വീട്ടില്‍ പോലീസ് കടന്നു.

നായയെ പരിശീലിപ്പിക്കുന്നവരുടെ സഹായത്തോടെയാണ് അഴിച്ചു വിട്ടിരുന്ന ഒരു നായയെ പൊലീസ് മാറ്റിയത്. ഫയര്‍ ഫോഴ്‌സ് സംഘവും പൊലീസിനൊപ്പമുണ്ട്. വീട് പൂട്ടി അമ്മയുമായി സജീവ് അകത്ത് കടന്നു. വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടില്‍ പ്രതി നായയും വടിവാളും കൊണ്ട് വന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് കിഴക്കും ഭാഗത്തെ സുപ്രഭയുടെ വീട്ടിലേക്ക് സജീവ് വളര്‍ത്തു നായയേയും വടിവാളുമായെത്തിയത്. സുപ്രഭ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നായിരുന്നു സജീവിന്റെ വാദം. തന്റെ അച്ഛന്റെ പേരിലുള്ള വസ്തുവിലാണ് സുപ്രഭ താമസിക്കുന്നതെന്നും വീട്ടില്‍നിന്നിറങ്ങണമെന്നും സജീവ് ആവശ്യപ്പെട്ടു. നാട്ടുകാരെത്തി ഇയാളെ അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് പൊലീസെത്തിയാണ് സജീവിനെ പിന്തിരിപ്പിച്ചത്. സമാനരീതിയില്‍ മുമ്പും ഇയാള്‍ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ അതിക്രമിച്ച്‌ കടന്നതിനും ആയുധം കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്റ്റേഷനിലേക്ക് എത്തണമെന്ന് സജീവിനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതി കൂട്ടാക്കിയില്ല. നേരെ വീട്ടിലേക്ക് പോയ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നായ്ക്കളെ തുറന്നു വിട്ടതിനാല്‍ വീടിന് അകത്തു കടക്കാനായില്ല. സുപ്രഭയുടെ വീട്ടില്‍ വച്ച്‌ പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിന്റെ വീഴ്ച്ചയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം സജീവ് മുമ്പും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.