എഐഎസ്‌എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവം;​ ഏഴ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു; നേരിട്ട് അറിയാത്ത മൂന്നുപേര്‍ക്കെതിരെയും എഫ്‌ഐആര്‍

എഐഎസ്‌എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവം;​ ഏഴ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു; നേരിട്ട് അറിയാത്ത മൂന്നുപേര്‍ക്കെതിരെയും എഫ്‌ഐആര്‍

സ്വന്തം ലേഖിക

കോട്ടയം: എം.ജി. സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

എസ്.എഫ്.ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമല്‍ സി എ, അര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ആയ കെ.എം അരുണ്‍, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവര്‍ക്ക് എതിരെയാണ് ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെക്കൂടാതെ നേരിട്ട് അറിയാത്ത മൂന്നുപേര്‍ക്കെതിരെയും ഗാന്ധിനഗര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. എം ജി സര്‍വകാലശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതീയ അധിക്ഷേപം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം കെ എം അരുണിനെതിരെ പെണ്‍കുട്ടി പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. ഇയാള്‍ക്കെതിരെ മൊഴി നല്‍കി എന്നായിരുന്നു പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തു വന്ന ശേഷം പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍ പെണ്‍കുട്ടി അരുണിനെതിരെ മൊഴി നല്‍കിയിട്ടില്ല എന്നാണ് പോലീസ് നല്‍കുന്ന സൂചന. അതുകൊണ്ടാണ് അരുണിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് എന്നും പൊലീസ് പറയുന്നു.

എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ എ.ഐ.എസ്‌എ.ഫ് വനിതാ നേതാവ് പൊലീസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.