ഇളയച്ഛന്റെ പീഡനം ; പതിനഞ്ച് വയസുകാരി തീ കൊളുത്തി, ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ഐസിയുവിൽ

ഇളയച്ഛന്റെ പീഡനം ; പതിനഞ്ച് വയസുകാരി തീ കൊളുത്തി, ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ഐസിയുവിൽ

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം : പിതൃസഹോദരന്റെ ക്രൂരപീഡനത്തിനിരയായ പതിനഞ്ചുകാരി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുമലയിലായിരുന്നു സംഭവം. ചപ്പാത്തികല്ല് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്നും കേരളത്തിലെത്തിയ നാടോടി സംഘത്തിലെ അംഗമാണ് പെണ്‍കുട്ടി.

കച്ചവടം കഴിഞ്ഞ് അച്ഛനമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ടെന്റില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി കുടുംബാംഗങ്ങള്‍ ഉറങ്ങാന്‍ കിടന്നശേഷം കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ശരീരത്തൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസ്ത്രത്തില്‍ തീപടര്‍ന്നതോടെ പെണ്‍കുട്ടി നിലവിളിക്കുന്നത് കേട്ട് അച്ഛനമ്മമാരും സഹോദരങ്ങളും ഉണര്‍ന്ന് ടെന്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന വെള്ളം ഉപയോഗിച്ച്‌ തീ കെടുത്തി. ബഹളം കേട്ട് ഓടിയെത്തിയ വഴിയാത്രക്കാരും നാട്ടുകാരും വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയാണ് പെണ്‍കുട്ടിയെ ആംബുലന്‍സ് വരുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പൊള്ളല്‍ ഗുരുതരമായതിനാല്‍ ഉടന്‍ ബേണ്‍സ് ഐ.സിയുവിലേക്ക് മാറ്റി.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇളയച്ഛന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായത്. മാസങ്ങളായി ഇളയച്ഛന്റെ പീഡനത്തിനിരയാകേണ്ടിവന്നത് പെണ്‍കുട്ടി മാനസികമായി തകര്‍ത്തതായി അവര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കളുടെ മൊഴിപ്രകാരം പോക്സോ നിയമപ്രകാരവും ആത്മഹത്യാപ്രേരണയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്തു. രാത്രിയില്‍ തന്നെ വിവരം മജിസ്ട്രേറ്റിന് കൈമാറി.

തുട‌ര്‍ന്ന് അര്‍ദ്ധരാത്രിയോടെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച്‌ ഇളയച്ഛനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൂജപ്പുര പൊലീസ് അറിയിച്ചു. കച്ചവടത്തിനായി തിരുമലയിലെത്തും മുൻപാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഇളയച്ഛനായി അന്വേഷണം ആരംഭിച്ചതായി പൂജപ്പുര പൊലീസ് അറിയിച്ചു .