കൊല്ലത്ത് പതിനാറുകാരിയെ പീഡിപ്പിച്ചു ​ഗർഭിണിയാക്കിയത് വിവാഹവാ​ഗ്ദാനം നല്കി; സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗര്‍ഭഛിദ്രം നടത്തിയ ശേഷം മുങ്ങിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ; സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും യുവാവിന്റെ ബന്ധുക്കളും പ്രതി പട്ടികയിൽ

കൊല്ലത്ത് പതിനാറുകാരിയെ പീഡിപ്പിച്ചു ​ഗർഭിണിയാക്കിയത് വിവാഹവാ​ഗ്ദാനം നല്കി; സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗര്‍ഭഛിദ്രം നടത്തിയ ശേഷം മുങ്ങിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ; സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും യുവാവിന്റെ ബന്ധുക്കളും പ്രതി പട്ടികയിൽ

സ്വന്തം ലേഖകൻ

കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി മുങ്ങിയ യുവാവിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര മാമൂട് മഞ്ചു ഭവനില്‍ അനന്തു നായരെയാണ് (22) അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്. അനന്തുവിനെ റിമാന്‍ഡ് ചെയ്തു.

പോക്‌സോ പ്രകാരം എടുത്തിട്ടുള്ള കേസില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും യുവാവിന്റെ ബന്ധുക്കളും പ്രതികളാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

7 മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. പിതാവിനും രണ്ടാനമ്മയ്ക്കും ഒപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. യുവാവ് പെണ്‍കുട്ടിയോട് സ്‌നേഹം നടിച്ചു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തോടെ രണ്ടാം മാസം ഗര്‍ഭഛിദ്രം നടത്തി.

സംഭവം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി അടുത്തിടെ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ ചെന്നതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പോക്‌സോ പ്രകാരം കേസെടുക്കുകയായിരുന്നുവെന്ന് അഞ്ചാലുംമൂട് പൊലീസ് പറയുന്നു.

അനന്തു 2019ല്‍ കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയിലും സമാനമായ കേസില്‍ പ്രതിയായിരുന്നു. അന്ന് പ്രതിക്കു 19 വയസ്സായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ചു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ആ കേസില്‍ റിമാന്‍ഡ് കാലയളവ് കഴിഞ്ഞിറങ്ങിയ അനന്തു പിന്നീട് ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.