കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു ; യാത്രക്കാരനായ  എട്ടുവയസ്സുകാരനെ പന്നി കടിച്ചു കീറി

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു ; യാത്രക്കാരനായ എട്ടുവയസ്സുകാരനെ പന്നി കടിച്ചു കീറി

സ്വന്തം ലേഖിക

ചെറുവത്തുർ :കാട്ടുപന്നി ചാടിവീണതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞു. യാത്രക്കാരനായ ബാലനും പന്നിയും ഓട്ടോയുടെ അടിയിൽ കുടുങ്ങി. ഇതിനിടെ പന്നി കുട്ടിയുടെ മുഖം കടിച്ചുകീറി. സാരമായി പരിക്കേറ്റ കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി ഇസ്മായിലിന്റെ മകൻ സഹദി(എട്ട്)നെ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സഹദിന്റെ മുഖത്ത് 65 തുന്നൽ വേണ്ടിവന്നു.സഹദിന്റെ ശരീരത്തിൽ 65 ഓളം തുന്നിക്കെട്ടുകൾ വേണ്ടിവന്നതായി ചെറുവത്തൂർ കെ.എ.എച്ച്.എം ആശുപത്രിയിലെ ഡോ. ടി.കെ. മുഹമ്മദലി പറഞ്ഞു. കണ്ണിനും ചെവിക്കും മധ്യത്തിൽ മാംസം മുറിച്ചുവെച്ചാണ് തുന്നിക്കെട്ടിയത്. മൂക്കിന്റെ ഉള്ളിൽ പൊട്ടലുണ്ടായി. വായയുടെ ഭാഗത്ത് പറിഞ്ഞു തൂങ്ങിയ നിലയിൽ ആയിരുന്നു. മുകൾഭാഗത്തെ മുൻ നിര പല്ലുകളും കൊഴിഞ്ഞുപോയി.ശനിയാഴ്ച രാത്രി പത്തുമണിയോടെ മൗക്കോടിനടുത്ത പൂവത്താങ്കല്ലിൽ വെച്ചാണ് സംഭവം. ഇസ്മായിലും കുടുംബവും മൗക്കോടിലേക്ക് പോകുംവഴി പാലക്കുന്നിൽ ശനിയാഴ്ച രാത്രി 10-നാണ് സംഭവം. റോഡിനുകുറുകെ പോവുകയായിരുന്ന പന്നി പെട്ടെന്ന് തിരിച്ചുവന്ന് ഓട്ടോറിക്ഷയുടെ മേൽ ചാടിവീഴുകയായിരുന്നു. സഹദിന്റെ ഉമ്മ നൂർജഹാന്റെ ജ്യേഷ്ഠത്തി ഫൗസിയയുടെ മകളുടെ വിവാഹ ചടങ്ങിൽ സംബന്ധിച്ച ശേഷം കുന്നുംകൈ പാലാകുന്നിൽ നിന്നും വീട്ടിലേക്ക് മടങ്ങവെയാണ് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.കുന്നിൻ ചെരുവിലെ കാട്ടിനുള്ളിൽ നിന്നും റോഡിലേക്ക് കയറിയ കാട്ടുപന്നി ഓട്ടോറിക്ഷ കുത്തിമറിക്കുകയായിരുന്നു. ആക്രമണത്തിൽ പാതിമയക്കിത്തിൽ താഴേക്ക് തെറിച്ചുവീണ സഹദിനെ കാട്ടുപന്നി തേറ്റ കൊണ്ട് കുത്തി. ഇസ്മായിൽ ആണ് ആട്ടോറിക്ഷ ഓടിച്ചിരുന്നത്. വണ്ടി മുഴുവൻ പന്നി തകർത്തു. പിന്നീട് ഇരുളിൽ ഓടിമറഞ്ഞു. ഓട്ടോറിക്ഷ ഉയർത്തിയാണ് കുട്ടിയെ രക്ഷിച്ചത്. മൗക്കോട് ഗവ. എൽ.പി. സ്‌കൂൾ വിദ്യാർഥിയാണ് സഹദ്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.