പെട്ടിമുടി ദുരന്തം : രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി ; ആകെ മരണം 51 ആയി ; ഇനിയും കണ്ടെത്താനുള്ളത് 19 പേരെ

പെട്ടിമുടി ദുരന്തം : രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി ; ആകെ മരണം 51 ആയി ; ഇനിയും കണ്ടെത്താനുള്ളത് 19 പേരെ

Spread the love

സ്വന്തം ലേഖകൻ

മൂന്നാർ : രാജമല പെട്ടിമുടി ദുരന്തത്തിൽ കാണാതായ നിന്നും രണ്ട് മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെടുത്തു.അപകടം നടന്ന് അഞ്ചാം ദിനമായ ഇന്ന് രാവിലെ തുടർന്ന തെരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹങ്ങൾ ലഭിച്ചത്.

ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 51 ആയി ഉയർന്നു. മണ്ണിടിച്ചിലിൽ തകർന്ന ലയങ്ങളിൽ താമസിക്കുന്നവരെക്കുറിച്ച് കണ്ണൻദേവൻ കമ്പനി നൽകിയ കണക്ക് അനുസരിച്ച് ഇനി 19 മൃതദേഹങ്ങൾ കൂടിയാണ് ലഭിക്കാനുള്ളത്. ദുരന്തം നടന്ന് ആദ്യ ദിനത്തിൽ 12 പേരെ രക്ഷപെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന സ്ഥലത്ത് നിന്നും 16 കിലോമീറ്റർ ചുറ്റളിവിലാണ് പരിശോധന നടക്കുന്നത്. തിങ്കളാഴ്ച ലഭിച്ച ആറ് മൃതദേഹങ്ങളും ദുരന്തപ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെ നിന്നാണ് ലഭിച്ചത്. പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ ഇവിടെ തടഞ്ഞ് നിൽക്കുകയായിരുന്നു.

ദുരന്തസ്ഥലത്ത് നാല് ടീമുകളാണ് രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ, എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ് എന്നിവരാണുള്ളത്. സ്‌കൂബ ഡൈവിങ് ടീമും രക്ഷാപ്രവർത്തനത്തിനായി ഇവരോടൊപ്പമുണ്ട്‌

Tags :