‘കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം, കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകും’; വിവാദ വാഗ്ദാനങ്ങളിൽ ഉറച്ച് പാല രൂപത; ഇത് ക്രൈസ്തവ തത്വങ്ങൾ അനുസരിച്ചുള്ള തീരുമാനമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്

‘കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം, കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകും’; വിവാദ വാഗ്ദാനങ്ങളിൽ ഉറച്ച് പാല രൂപത; ഇത് ക്രൈസ്തവ തത്വങ്ങൾ അനുസരിച്ചുള്ള തീരുമാനമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്

Spread the love

സ്വന്തം ലേഖകൻ

പാലാ: നാലോ അതിൽ കൂടുതൽ കുട്ടികളുള്ള റോമാൻ കാത്തലിക്ക് വിഭാഗത്തിൽ പെട്ടവർക്ക് പ്രസവ, വിദ്യാഭ്യാസ ചിവലുകൾ സൗജന്യമായി നൽകുന്ന പാല രൂപതയുടെ പ്രഖ്യാപനത്തിൽ വിശദീകരണവുമായി സഭ.

തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നും, ക്രൈസ്തവ തത്വങ്ങൾ അനുസരിച്ചുള്ള ഒരു തീരുമാനമാണിതെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു സംബന്ധിച്ച സർക്കുലറും പാല രൂപത പുറത്തിറക്കി. അടുത്ത ഞായറാഴ്ച ദേവാലയങ്ങളിൽ സർക്കുലർ വായിക്കും. കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണെന്ന് ഓർമ്മിപ്പിച്ചും കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് ആവർത്തിച്ച് സ്ഥിരീകരിച്ചുമാണ് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സർക്കുലർ.

ഓരോ കുഞ്ഞിന് ജന്മം നല്കുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ മാതാപിതാക്കൾ പങ്കാളിയാവുകയാണെന്നും ഒരു കുടുംബത്തിന്റെ സൗഭാഗ്യവും അനുഗ്രഹവും സമ്പത്തും കുഞ്ഞുങ്ങൾ തന്നെയാണെന്നും ദൈവം നൽകുന്ന മക്കളെ മാതാപിതാക്കൾ സന്തോഷപൂർവ്വം സ്വീകരിക്കണമെന്നും സർക്കുലറിന്റെ ആമുഖത്തിൽ പറയുന്നു.

കുടുംബങ്ങൾ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന കാലമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി ഇവയെല്ലാം ഇന്ന് വളരെ ക്ലേശകരമായ ദൗത്യങ്ങളാണ്.

കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബ ങ്ങൾക്ക് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് ഒരു ആശ്വാസം എന്ന നിലയിലും കുടുംബ വർഷക്ഷേമ പദ്ധതികൾ എന്ന നിലയിലും ഏതാനും കർമ്മപദ്ധതികൾ പാലാ രൂപതയിൽ നടപ്പിലാക്കുന്ന കാര്യം സന്തോഷപൂർവ്വം അറിയിക്കുന്നുവെന്ന് കുറിച്ച ബിഷപ്പ് ആനുകൂല്യങ്ങൾ കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ട്.

മുൻപ് പുറത്തുവിട്ട ആനുകൂല്യങ്ങൾക്ക് പുറമേ 2000 മുതൽ കുടുംബവർഷമായ 2021 വരെ ജനിച്ചവരായ പാലാ രൂപതയിലെ കുടുംബങ്ങളിൽ നാലാമതോ, അതിനു ശേഷമോ ജനിക്കുന്ന കുട്ടികളിൽ സാമ്പത്തിക വിഷമത അനുഭവിക്കുന്നവർക്ക് നിർദ്ദിഷ്ഠ യോഗ്യതകളും ഗവൺമെന്റിന്റെ അതാത് സമയങ്ങളിലെ നിയമന മാനദണ്ഡങ്ങളുമനുസരിച്ച് രൂപത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമന പരിഗണന നല്കുന്നതാണെന്നും പാലാ രൂപതാംഗങ്ങളായ കുടുംബങ്ങളിൽ അഞ്ചോ അതിലധികമോ കുട്ടികളുള്ള ദമ്പതികളിൽ ഒരാൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് രൂപതവക ചേർപ്പുങ്കലിലുളള മാർ സ്ലീവാ മെഡിസിറ്റിയിൽ ജോലികളിൽ മുൻഗണന നൽകുമെന്നും സർക്കുലറിൽ പറയുന്നു.

പ്രധാന തീരുമാനങ്ങൾ ഇങ്ങനെ:

1. 2000-നു ശേഷം വിവാഹിതരായ പാലാ രൂപതാംഗങ്ങളായ ദന്പതികൾക്ക് അഞ്ചോ അതിൽ കൂടുതലോ കുട്ടികൾ ഉണ്ടെങ്കിൽ ഓരോ മാസവും 1,500 രൂപ സാമ്പത്തിക സഹായം 2021 ഓഗസ്റ്റ് മുതൽ പാലാ രൂപതയുടെ ഫാമിലി അപ്പസ്റ്റോലേറ്റ് വഴി ലഭിക്കും.

2. പാലാ രൂപതാംഗങ്ങളായ കുടുംബങ്ങളിൽ അഞ്ചോ അതിലധികമോ കുട്ടികളുള്ള ദമ്പതികളിൽ ഒരാൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ചു രൂപതവക ചേർപ്പുങ്കലിലുള്ള മാർ സ്ലീവാ മെഡിസിറ്റിയിൽ ജോലികളിൽ മുൻഗണന ലഭിക്കും.

3. പാലാ രൂപതയുടെ ആഭിമുഖ്യത്തിലുള്ള ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലും പാലാ രൂപതാംഗങ്ങളായ ദന്പതികളുടെ നാലാമത്തേതും തുടർന്നുള്ളതുമായ പ്രസവത്തിന് അഡ്മിറ്റ് ആകുന്നതു മുതൽ ഡിസ്ചാർജ് ആകുന്നതുവരെയുള്ള ചെലവുകൾ സൗജന്യമായിരിക്കും.

4. ചേർപ്പുങ്കൽ മാർ സ്ലീവാ നഴ്സിംഗ് കോളജിൽ കാലാകാലങ്ങളിൽ നിയമങ്ങൾക്കനുസൃതമായി പ്രവേശനം ലഭിക്കുന്ന കുട്ടികളിൽ പാലാ രൂപതയിലെ കുടുംബങ്ങളിൽനിന്നുള്ള നാലാമതു മുതലുള്ള കുട്ടികളുടെ പഠന ചെലവുകൾ സൗജന്യമായിരിക്കും.

5. പാലാ രൂപതയിലെ ഒരു കുടുംബത്തിലെ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്കു പാലാ രൂപതയുടെ സെൻറ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലും ഹോട്ടൽ മാനേജ്മെൻറ് കോളജിലും അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്കു ട്യൂഷൻ ഫീസ് സൗജന്യമായിരിക്കും.

6. 2000 വർഷം മുതൽ കുടുംബവർഷമായ 2021 വരെ ജനിച്ചവരായ പാലാ രൂപതയിലെ കുടുംബങ്ങളിൽ നാലാമതോ അതിനു ശേഷമോ ജനിക്കുന്ന കുട്ടികളിൽ സാന്പത്തിക വിഷമത അനുഭവിക്കുന്നവർക്കു നിർദിഷ്ഠ യോഗ്യതകളും സർക്കാരിൻറെ അതതു സമയങ്ങളിലെ നിയമന മാനദണ്ഡങ്ങളുമനുസരിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമന പരിഗണന നൽകും.