2030 ഓടെ കേരളത്തിലെ ജനസംഖ്യ 3.60 കോടിയാകും; അന്യ സംസ്ഥാന തൊഴിലാളികൾ കേരള ജനസംഖ്യയുടെ ആറിലൊന്നാകുമെന്ന് പഠനം

2030 ഓടെ കേരളത്തിലെ ജനസംഖ്യ 3.60 കോടിയാകും; അന്യ സംസ്ഥാന തൊഴിലാളികൾ കേരള ജനസംഖ്യയുടെ ആറിലൊന്നാകുമെന്ന് പഠനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 2030 ഓടെ കേരളത്തിലെ ജനസംഖ്യ 3.60 കോടിയായിരിക്കും. അതേസമയമാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം 60 ലക്ഷംമായി കൂടുക. സംസ്ഥാനത്തെ മികച്ച ശമ്പളവും, സാമൂഹിക അന്തരീക്ഷവുമാണ് കൂടുതൽ തൊഴിലാളികളെ ആകർഷിക്കുന്നത്.

‘അതിഥി തൊഴിലാളികളും അസംഘടിത തൊഴിൽ മേഖലയും നഗരവത്കരണവും’ എന്ന പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിൽ അവസരങ്ങൾ കൂടിയാൽ ഇതനുസരിച്ച് സംസ്ഥാനത്തേക്ക് വരുന്ന തൊഴിലാളികളുടെ എണ്ണം ഇനിയും വർദ്ധിക്കും. നിലവിൽ കേരളത്തിൽ കുടുംബവുമായി കഴിയുന്നത് 10.3 ലക്ഷത്തോളം അന്തർ സംസ്ഥാനക്കാരാണ്.

ഇത് 2025 ൽ 13.2 ലക്ഷമാവും. 2030 ൽ ഇത് 15.2 ലക്ഷമായി വർദ്ധിച്ചേക്കും. കുറഞ്ഞകാലത്തേക്ക് കേരളത്തിൽ കുടിയേറി ജോലി ചെയ്യുന്നവരുടെ എണ്ണം 2025 ൽ 34.4 ലക്ഷമായും, 2030 ൽ 44 ലക്ഷമായും ഉയരും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾ നിലവിൽ പണിയെടുക്കുന്നത് നിർമ്മാണ മേഖലയിലാണ്. 17.5 ലക്ഷം പേരാണ് നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നത്. ഉത്പാദന മേഖലയിൽ 6.3 ലക്ഷം, കാർഷിക അനുബന്ധ മേഖലയിൽ 3 ലക്ഷം, ഹോട്ടൽ ഭക്ഷണശാല മേഖലയിൽ 1.7 ലക്ഷം എന്നിങ്ങനെയാണ് കണക്കുകൾ.