മകനു ചിത്രം വരയ്ക്കാൻ നഗ്ന ശരീരം നൽകിയ രഹ്ന ഫാത്തിമ കുടുങ്ങും: രഹ്നയ്‌ക്കെതിരെ പൊലീസ് കേസെടുത്തു; രണ്ടു ദിവസത്തിനുള്ളിൽ അറസ്റ്റ്; കേസെടുത്തത് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം; വൈറലായ വീഡിയോ കേസിൽ തെളിവാകും ; രഹ്നയ്‌ക്കെതിരെ പോക്‌സോ ചുമത്തും; കേസിനു കാരണമായത് തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്ത

മകനു ചിത്രം വരയ്ക്കാൻ നഗ്ന ശരീരം നൽകിയ രഹ്ന ഫാത്തിമ കുടുങ്ങും: രഹ്നയ്‌ക്കെതിരെ പൊലീസ് കേസെടുത്തു; രണ്ടു ദിവസത്തിനുള്ളിൽ അറസ്റ്റ്; കേസെടുത്തത് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം; വൈറലായ വീഡിയോ കേസിൽ തെളിവാകും ; രഹ്നയ്‌ക്കെതിരെ പോക്‌സോ ചുമത്തും; കേസിനു കാരണമായത് തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്ത

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: ആക്ടിവ്‌സ്റ്റും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ ശബരിമല വിവാദ നായിക രഹ്ന ഫാത്തിമ വീണ്ടും അറസ്റ്റിലേയ്ക്ക്. ശബരിമല കയറി വിവാദങ്ങളിൽ കുടുങ്ങിയ രഹ്ന ഏറ്റവും ഒടുവിൽ സ്വന്തം മകനു മുന്നിൽ നഗ്നയായി നിന്ന് വീഡിയോ പകർത്തിയാണ് വിവാദങ്ങളിൽ കുടുങ്ങിയിരിക്കുന്നത്. വീഡിയോ രഹ്ന തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട വഴി പുറത്തു വിട്ടത്.

വീഡിയോ പുറത്തു വന്നതിനു പിന്നാലെ തന്നെ തേർഡ് ഐ ന്യൂസ് ലൈവ് ഇതു വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നു കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ രഹ്നഫാത്തിമയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ നഗ്‌ന ശരീരത്തിൽ പ്രായപൂർത്തിയാവാത്ത മകനെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിന് രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് അടുക്കണമെന്നാവശ്യപ്പെട്ട് ചൈൽഡ് പ്രൊട്ടക്ഷൻ ടീമാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. സംസ്ഥാന ബാലാവകാശ കമ്മീഷൻ, ശിശുക്ഷേമ വകുപ്പ് മന്ത്രി , ഡി.ജി.പി എന്നിവർക്ക് ചൈൽഡ് പ്രൊട്ടക്റ്റ് ടീം പരാതി നൽകി.

ഇതേ തുടർന്നു ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കൊച്ചി സിറ്റി പൊലീസ് രഹ്നഫാത്തിമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്വന്തം മകനെ കൊണ്ട് തന്റെ നഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ച് അത് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് രഹ്ന ഫാത്തിമക്കെതിരെ ഇവർ പരാധി നൽകിയത് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സമൂഹത്തിൽ കുട്ടികൾക്ക് തെറ്റായ സന്ദേശമാണ് ഇതിലൂടെ രഹ്ന ഫാത്തിമ നൽകുന്നത് എന്നും സംഘടനയുടെ പരാതിയിൽ പറയുന്നു.

ഭൂമിയിൽ ജനിക്കുന്ന ഓരോ കുട്ടിയും പെറ്റമ്മയുടെ മുലപ്പാൽ നുകർന്നുകൊണ്ടാണ് വളരുന്നത്, അതുകൊണ്ട് തന്നെ അമ്മയുടെ മാറിടത്തിനും മുലപ്പാലിനും കുട്ടിയുമായി പവിത്രമായ ബന്ധമാണുള്ളത് എന്നാൽ സ്ത്രീയുടെ മാറിടം കുട്ടികൾക്ക് ചിത്രം വരാക്കാനുള്ള കാൻവാസാണ് എന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. എന്ന് മാത്രമല്ല, ഇത് കാണാനിടയാകുന്ന വരും തലമുറയിലെ കുട്ടികൾ സ്വന്തം അമ്മയുടെ മാറിടത്തെ നോക്കികാണുന്നത് മുലപ്പാൽ നുകരാൻ മാത്രമല്ല അവരുടെ കലാവിരുത് കാണിക്കാനുള്ള അവയവമായി കൂടിയാണ് എന്ന അപകടകരമായ ചിന്തയിലേക്ക് കുട്ടികളെ നയിക്കാൻ രഹ്ന ഫാത്തിമയുടെ ഈ പ്രവർത്തി കാരണമാകും എന്നും സംഘടന ചൂണ്ടി കാട്ടി .

പ്രത്യേകിച്ച് കുട്ടികൾ ഓൺലൈൻ ക്ലാസ്സുകൾക്കായി മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം വീഡിയോകൾ കുട്ടികളിൽ എത്തിച്ചേരാൻ സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് ഈ വീഡിയോ നീക്കം ചെയ്യാനും രഹ്ന ഫാത്തിമയ്ക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാനും തയ്യാറാകണമെന്ന് സി പി ടിയുടെ പരാതിയിൽ ആവശ്യപ്പെടുന്നു.

രണ്ടു ദിവസത്തിനകം തന്നെ രഹ്നാ ഫാത്തിമയുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനായുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. തെളിവ് അടക്കം ശേഖരിക്കുന്നതിനായി സൈബർ സെല്ലിന്റെ സഹായത്തോടെ നടപടികൾ ആരംഭിച്ചിട്ടുണ്ട്.