2022 ആകുമ്പോഴേക്കും ഇന്ത്യയെ അഞ്ച് ട്രില്യൺ സമ്പദ്വ്യവസ്ഥയാക്കി മാറ്റാൻ ധനമന്ത്രി നിർമ്മല സീതാരാമന്റെ പുതിയ പദ്ധതികൾ : പദ്ധതികൾ സ്വകാര്യ പങ്കാളിത്തതോടെയാകും സർക്കാർ നടപ്പിലാക്കുക,  70 നിക്ഷേപകരുമായി ചർച്ച നടത്തിയെന്നും ധനമന്ത്രി

2022 ആകുമ്പോഴേക്കും ഇന്ത്യയെ അഞ്ച് ട്രില്യൺ സമ്പദ്വ്യവസ്ഥയാക്കി മാറ്റാൻ ധനമന്ത്രി നിർമ്മല സീതാരാമന്റെ പുതിയ പദ്ധതികൾ : പദ്ധതികൾ സ്വകാര്യ പങ്കാളിത്തതോടെയാകും സർക്കാർ നടപ്പിലാക്കുക, 70 നിക്ഷേപകരുമായി ചർച്ച നടത്തിയെന്നും ധനമന്ത്രി

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: ഇന്ത്യയെ അഞ്ച് ട്രില്യൺ സമ്പദ്വ്യവസ്ഥയാക്കി മാറ്റാൻ ധനമന്ത്രി നിർമ്മല സീതാരാമന്റെ പുതിയ പദ്ധതികൾ. രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായി 102 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ നടപ്പിലാക്കുമെന്ന് ധനമമന്ത്രി. എന്നാൽ അടിസ്ഥാനസൗകര്യ രംഗത്ത് 100 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്നു സ്വതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നതായും വാർത്താസമ്മേളനത്തിൽ ധനമന്ത്രി നിർമ്മല എടുത്തുപറയുകയും ചെയ്തു. 2022 ആകുമ്പോഴേക്കും അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്നതാണ് പുതിയ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ലക്ഷ്യമിടുന്നത്.

 

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഈ മേഖലയിൽ പ്രവർത്തിക്കുന്ന 70 നിക്ഷേപകരുമായി ചർച്ച നടത്തിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. നാല് മാസം മുൻപ് ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച്ചകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൈപ്പ് ലൈൻ അടക്കമുള്ള വിവിധ പദ്ധതികൾക്കും മൂന്ന് ലക്ഷം കോടി രൂപയുടെ പ്രഖ്യാപനവുമണ്ടായി. പദ്ധതികൾ സ്വകാര്യ പങ്കാളിത്തതോടെയാകും സർക്കാർ നടപ്പിലാക്കുക. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സഹകരണവും പദ്ധതികൾ നടപ്പിലാക്കുന്നതിന് ഉൾപ്പെടുത്തും. പദ്ധതി നടപ്പിലാക്കാനായി 39 ശതമാനം വിഹതം കേന്ദ്ര-സംസ്ഥാന സർക്കാരും, 22 ശതമാനം സ്വകാര്യ മേഖലയിൽ നിന്നും കണ്ടെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഊർജം, റെയിൽവെ, ഗ്രാമീണ ജലസേചനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണു പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരിക. 25 ലക്ഷം കോടിയുടെ ഊർജ പദ്ധതികൾ പുരോഗമിക്കുന്നുണ്ടെന്നാണ് ധനമന്ത്രി പറയുന്നത്. അധികമായി റോഡിന് 20 ലക്ഷം കോടിയും റെയിൽവേയ്ക്ക് 14 ലക്ഷം കോടിയും പദ്ധതികളുടെ രൂപത്തിൽ ഉടൻ ലഭിക്കും. സർക്കാർ ലക്ഷ്യമിട്ട അഞ്ച് ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയിലേക്കു എത്താൻ പുതിയ പ്രഖ്യാനം കൊണ്ട് സഹായകമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

ഇന്ത്യയെ അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി മാറ്റാൻ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളർച്ചാ നിരക്കിൽ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതൽ അവസാനം വരെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവിൽ കേന്ദ്രസർക്കാറും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകൾ തളർച്ചയിലേക്കെത്തുന്നതിന് കാരണമായി. 2020 ലേക്ക് ഇന്ത്യൻ സമ്ബദ്വ്യവസ്ഥ പ്രേവേശിക്കുന്നത് കൂടുതൽ ആശങ്കയോടെയാണ്. രണ്ടാം പാദത്തിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കായിരുന്നു സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത്. ഒ്ന്നാം പാദത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.

രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോഴും വലിയ തളർച്ചയിലൂടെ കടന്നുപോകുന്നത്. പൊതുചിലവിടൽ കൂട്ടാനുള്ള പദ്ധതികൾക്കെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടുള്ളത്. കയറ്റുമതി ഇറക്കുമതി വ്യാപാര മേഖലയെയും, കാർഷിക നിർമ്മാണ മേഖലയും എല്ലാം തളർച്ചയുടെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. സമ്ബദ് വ്യവസ്ഥയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിക്കുന്ന ആട്ടോ മൊബീൽ, ധനകാര്യം, റിയൽ എസ്റ്റേറ്റ് മേഖലയുമെല്ലാം ഇപ്പോഴും തളർച്ചയിലാണ്. ഘട്ടം ഘട്ടമായി ഈ മേഖലയെ കരകയറ്റിയില്ലെങ്കിൽ രാജ്യം ഇനി അഭിമുഖീരിക്കേണ്ടി വരിക ഏറ്റവും വലിയ വെല്ലുവളിയാകുമെന്നുറപ്പാണ്. ഇന്ത്യയിൽ രൂപപ്പെട്ട മാന്ദ്യം ആഗോള തലത്തിലെ ചില കാരണങ്ങൾ മുഖേനയാണണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് പറയുമ്പോഴും സർക്കാർ നടപ്പിലാക്കിയ ചില നയങ്ങളാണ് സമ്പദ്വ്യവസ്ഥയിൽ കൂടുതൽ പ്രതിസന്ധികൽ സൃഷ്ടിക്കാൻ ഇടയാക്കിയിട്ടുള്ളത്.

വാഹന വിപണിയടക്കം 2019 ൽ അഭിമുഖീകരിച്ചത്് തന്നെ ഏറ്റവും വലിയ പ്രതസിയാണ്. ഉത്സവ സീസണിൽ പോലും രാജ്യത്തെ വാഹന നിർമ്മാണ കമ്പനികൾക്ക് ഉയർന്ന നേട്ടം കൊയ്യാൻ സാധിച്ചിട്ടില്ല. ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ വിൽപ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാന്യുഫാക്ചേഴ്സിന്റെ റിപ്പോർട്ട്. നവംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ വിൽപ്പനയിൽ 15.95 ശതമാനം ഇടിവാണ് വാഹന വിപണിയിൽ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.

ബിഎസ് VI ന്റെ നിബന്ധനകൾ കർക്കശനമാക്കിയതും വാഹന നിർമാണ മേഖലയിലെ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി. പെട്രോൾ വിലയിലുണ്ടായ ചാഞ്ചാട്ടവും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകർച്ചയുമെല്ലാം വാഹന വിപണിയെ ഒന്നാകെ പിടികൂടി. വാഹന വിപണിയിലെ വളർച്ചയിൽ കൂടുതൽ പ്രതിസ്ന്ധിയുണ്ടാക്കുന്ന കാര്യങ്ങളണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഉത്സവ സീസൺ പ്രമാണിച്ച് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറിൽ നേരിയ രീതിയിൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. അതേസമയം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ആകെ വാഹനവിൽപ്പനയിൽ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.