നിർഭയ വധക്കേസ് : പ്രതി നൽകിയ ദയാഹർജിയും അത് തള്ളണമെന്ന ശുപാർശയും ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി

നിർഭയ വധക്കേസ് : പ്രതി നൽകിയ ദയാഹർജിയും അത് തള്ളണമെന്ന ശുപാർശയും ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ വധക്കേസിലെ കേസിലെ പ്രതി മുകേഷ് സിങ് സമർപ്പിച്ച ദയാഹർജിയും ഒപ്പം അത് തള്ളണമെന്ന ശുപാർശയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി. വ്യാഴാഴ്ച രാത്രി രാഷ്ട്രപതി ഭവന് കൈമാറിയത്. ദയാഹർജിക്കൊപ്പം അത് തള്ളണമെന്ന ശിപാർശയും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചിട്ടുണ്ട്.

അന്തിമ തീരുമാനത്തിനായി ഇപ്പോൾ ഹർജി രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പരിഗണനയിലാണ്. കേസിലെ മുകേഷ് അടക്കമുള്ള നാല് പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മുകേഷ് ദയാഹരജി സമർപ്പിച്ചത്. ഇതേ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദയാഹർജി തള്ളണമെന്ന ശിപാർശയോടെയാണ് ഡൽഹി ലഫ്റ്റനൻഡ് ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. ഡൽഹി സർക്കാറും ദയാഹരജി തള്ളണമെന്ന ശിപാർശയാണ് നൽകിയിരിക്കുന്നത്. മുകേഷിന് പുറമേ വിനയ് ശർമ, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരാണ് കേസിലെ പ്രതികൾ.