Spread the love

കാഠ്മണ്ഡു : നേപ്പാളിലെ അക്രമാസക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ കത്തിയമർന്ന് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലുകളിലൊന്നായ ഹില്‍ട്ടണ്‍ കാഠ്മണ്ഡു.

video
play-sharp-fill

വിനോദ സഞ്ചാരികളെയടക്കം ആകർഷിച്ചിരുന്ന ഈ ചില്ലുഗോപുരം ഏതാണ്ട് പൂർണമായും കത്തിനശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രക്ഷോഭം പ്രദേശത്താകെ എത്രത്തോളം വ്യാപിച്ചുവെന്നതിന്റെ ഭയാനകമായ പ്രതീകമായി ഹോട്ടലിന്റെ ദൃശ്യങ്ങള്‍ മാറിയിട്ടുണ്ട്.

ഒറ്റരാത്രികൊണ്ട് പടുത്തുയർത്തിയ ഒന്നായിരുന്നില്ല കാഠ്മണ്ഡുവിലെ ഹില്‍ട്ടണ്‍ ഹോട്ടല്‍. ശങ്കർ ഗ്രൂപ്പിന്റെ പദ്ധതിയുടെ നിർമ്മാണം 2016-ലാണ് ആരംഭിച്ചത്. നേപ്പാളിലെ ഹോസ്പിറ്റാലിറ്റി മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന വലിയ ലക്ഷ്യമായിരുന്നു അതിന് പിന്നില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങള്‍ നീണ്ട നിർമ്മാണത്തിനിടെ പലതവണ തടസ്സങ്ങള്‍ നേരിട്ടു. കോവിഡ്-19 മഹാമാരിയുടെ കാലത്ത് താഴ്വരയിലാകെയുള്ള ജോലികള്‍ വൈകിയിരുന്നു. ഏകദേശം ഏഴ് വർഷത്തെ പ്രയത്നത്തിനുശേഷം 800 കോടി രൂപ ചെലവഴിച്ച്‌ നിർമിച്ച ഈ കൂറ്റൻ ഹോട്ടല്‍ 2024 ജൂലായിലാണ് പ്രവർത്തനം ആരംഭിച്ചത്.

64 മീറ്റർ ഉയരമുള്ള ഈ കെട്ടിടം നേപ്പാളിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായാണ് അറിയപ്പെടുന്നത്. വിവിധ വിഭാഗങ്ങളിലായി ഏകദേശം 176 മുറികളും സ്യൂട്ടുകളും ഇവിടെയുണ്ടായിരുന്നു.

അഞ്ച് റെസ്റ്റോറന്റുകള്‍, സ്പാ, ജിം, പരിപാടികള്‍ നടത്താനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം ഹോട്ടലിന്റെ സവിശേഷതകളായിരുന്നു. അതിന്റെ തിളങ്ങുന്ന മുൻഭാഗം, ബുദ്ധമത പ്രാർഥനാ പതാകകളെ ഓർമ്മിപ്പിക്കുന്ന തരത്തില്‍ ലംബമായ ഗ്ലാസ് പാളികളാല്‍ അലങ്കരിച്ചിരുന്നു. ഈ ഡൈക്രോയിക് പാനലുകള്‍ പകല്‍ വെളിച്ചത്തിനനുസരിച്ച്‌ നിറം മാറുകയും സൂര്യാസ്തമയത്തിനു ശേഷം വർണ്ണാഭമാവുകയും ചെയ്തിരുന്നു.