video
play-sharp-fill

2000 കോടി വില വരുന്ന സ്ഥാപനത്തിന്റെ ഭൂസ്വത്ത് മറച്ചു വെച്ച് തട്ടിപ്പ്; ’90 കോടി രൂപയുടെ കടം ഏറ്റെടുത്തത് 50 ലക്ഷം രൂപക്ക്; പകരം 90 കോടിയുടെ ഓഹരിയും; ചുക്കാൻ പിടിക്കാൻ കരുവാക്കിയത് സിനിമയിലെ കുളപ്പുള്ളി അപ്പനും, ഭാര്യയും, സഹോദരനുമുള്ള ഒരു ട്രസ്റ്റുപോലെ സോണിയയും രാഹുലും ചേർന്നൊരു തട്ടിക്കൂട്ട് കമ്പനി; ഒറ്റ രാത്രികൊണ്ട് തട്ടിയെടുത്തത് 2000 കോടിയുടെ സ്വത്ത്; കോൺഗ്രസിന്റെ ജിഹ്വയായിരുന്ന നാഷണൽ ഹെറാൾഡ് സോണിയയ്ക്കും രാഹുലിനും കുരുക്കാകുന്നു

2000 കോടി വില വരുന്ന സ്ഥാപനത്തിന്റെ ഭൂസ്വത്ത് മറച്ചു വെച്ച് തട്ടിപ്പ്; ’90 കോടി രൂപയുടെ കടം ഏറ്റെടുത്തത് 50 ലക്ഷം രൂപക്ക്; പകരം 90 കോടിയുടെ ഓഹരിയും; ചുക്കാൻ പിടിക്കാൻ കരുവാക്കിയത് സിനിമയിലെ കുളപ്പുള്ളി അപ്പനും, ഭാര്യയും, സഹോദരനുമുള്ള ഒരു ട്രസ്റ്റുപോലെ സോണിയയും രാഹുലും ചേർന്നൊരു തട്ടിക്കൂട്ട് കമ്പനി; ഒറ്റ രാത്രികൊണ്ട് തട്ടിയെടുത്തത് 2000 കോടിയുടെ സ്വത്ത്; കോൺഗ്രസിന്റെ ജിഹ്വയായിരുന്ന നാഷണൽ ഹെറാൾഡ് സോണിയയ്ക്കും രാഹുലിനും കുരുക്കാകുന്നു

Spread the love

അലഹബാദ്: അലഹബാദിലെ ആനന്ദഭവൻ വിൽക്കേണ്ടി വന്നാലും ഞാൻ നാഷണൽ ഹെറാൾഡ് കൈവിടില്ല’- സാക്ഷാൽ, ജവഹർലാൽ നെഹ്റു തന്റെ പ്രിയപ്പെട്ട പത്രത്തെക്കുറച്ച് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. അലഹബാദിലെ തന്റെ കുടുംബ വീടിനേക്കാൾ അദ്ദേഹത്തിന് സ്നേഹം നാഷണൽ ഹെറാൾഡ് എന്ന ആ ഇംഗ്ലീഷ് പത്രത്തോടായിരുന്നു.

നെഹ്റു 5000 ത്തോളം സ്വാതന്ത്ര്യ സമര സേനാനികളുടെ പങ്കാളിത്തത്തോടെ 1937 ൽ സ്ഥാപിച്ച പത്രം, 2008-ൽ അടച്ചുപൂട്ടുന്നതുവരെ കോൺഗ്രസിന്റെ ജിഹ്വയായിരുന്നു. എന്നാൽ, അതേ പത്രം തന്നെ ഇന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിക്കും, സോണിയാഗാന്ധിക്കും കുരുക്കാവുകയാണ്. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ അയ്യായിരം കോടിയുടെ ക്രമക്കേടാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്.

സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിലുണ്ട്. ന്യൂഡൽഹി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമർപ്പിച്ചത്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും. ഈ കേസ് നല്ല രീതിയിൽ നടന്നാൽ, രാഹുലും സോണിയയും അടക്കമുള്ളവർ ജയിലിൽ പോവുമെന്നാണ്, കേസ് കുത്തിപ്പൊക്കി കൊണ്ടുവന്ന സുബ്രമണ്യം സ്വാമിയും, ബിജെപി നേതാക്കളും പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇഡിയെ ഉപയോഗിച്ച് തങ്ങളെ വേട്ടയാടുകയുമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

കോടികളുടെ ആസ്തി, എന്നിട്ടും നഷ്ടം

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ, യങ് ഇന്ത്യൻ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന ആരോപണം. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ച നാഷണൽ ഹെറാൾഡിന്റെ 661 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു.1937-ൽ സ്ഥാപിച്ച പത്രത്തിന്റെ ഉടമകൾ അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡ് എന്ന കമ്പനിയായിരുന്നു. സ്വാതന്ത്ര്യ സമരത്തിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ മൂന്നു പത്രങ്ങളാണ് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനു കീഴേ പ്രസിദ്ധീകരിച്ചിരുന്നത്.

നാഷണൽ ഹെറാൾഡ് ഇംഗ്ലീഷിലും, ഖ്വാമി ആവാസ് ഉറുദുവിലും, നവജീവൻ ഹിന്ദിയിലും. ഫിറോസ് ഗാന്ധി കുറച്ച് കാലം നാഷണൽ ഹെറാൾഡിന്റെ പാർലമെന്റ് റിപ്പോർട്ടർ ആയിരുന്നു. ‘എന്റെ പോരാളിയായ എഡിറ്റർ’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച കെ. രാമറാവുവും, പിന്നീട് ഇന്ത്യൻ പത്രപവർത്തനത്തിലെ അതികായന്മാരിലൊളായ എം ചലപതി റാവുവും ഈ പത്രത്തിന്റെ എഡിറ്റർമാരായിരുന്നു. കോൺഗ്രസിന്റെ ചരിത്രംപോലെ തന്നെ അധികാര വടംവലിയുടെയും, ഗ്രൂപ്പിസത്തിന്റെയും ചരിത്രമാണ് നാഷണൽ ഹെറാൾഡിന്റെതും.

ഇന്ദിരാക്കാലത്തെ വ്യക്തിപൂജയും, അടിയന്തരാവസ്ഥക്കാലത്തെ പ്രശ്നങ്ങളുമൊക്കെ നേരത്തെയും ചർച്ചയായതാണ്. അടിയന്തരാവസ്ഥക്കുശേഷം 30 വർഷം തുടർച്ചയായി എഡിറ്ററായിരുന്ന ചലപതി റാവുവിനെ പുറത്താക്കി. സഞ്ജയ് ഗാന്ധിയുടെ ശിങ്കിടിയായ കുപ്രസിദ്ധനായ യശ്ശാൽ കപൂർ പത്രത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതുമെല്ലാം ചരിത്രം. ഇന്ത്യ സ്വതന്ത്രമായ ശേഷം പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേർണലിന് നല്ലകാലമായിരുന്നു.

വിവിധ കോൺഗ്രസ് സർക്കാരുകളുടെ സഹായത്തോടെ അവർ രാജ്യം മുഴുവൻ ചുരുങ്ങിയ വിലക്ക് ഭൂമി വാങ്ങി. 2000 കോടിയുടെ ആസ്തി 90കളിൽ തന്നെ ഉണ്ടായി. പക്ഷേ ആസ്തി വർധിച്ചിട്ടും, പ്രശ്നം തീർന്നില്ല. കെടുകാര്യസ്ഥത കാരണം കമ്പനി നഷ്ടത്തിലായി. അതോടെ, 2008 ൽ ജീവനക്കാരെ മുഴുവൻ പിരിച്ച് വിട്ട് നാഷണൽ ഹെറാൾഡ് പ്രസിദ്ധീകരണം അവസാനിപ്പിച്ചു.

കുളപ്പുള്ളി ട്രസ്റ്റ് പോലെ ഒരു കമ്പനി

പത്രം നിന്നെങ്കിലും രാജ്യത്തിന്റെ കണ്ണായ ഭാഗത്തായി അവർക്ക് കോടികളുടെ സ്വത്തുണ്ടായിരുന്നു. ഇത് സ്വന്തമാക്കാൻ ഗാന്ധികുടുംബം ഗൂഢാലോചന നടത്തിയെന്നാണ് ഇഡി കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ആറാം തമ്പുരാൻ സിനിമയിലെ, കുളപ്പുള്ളി അപ്പനും, ഭാര്യയും, സഹോദരനുമുള്ള ഒരു ട്രസ്റ്റുപോലെ ഒരു കമ്പനി തട്ടിക്കൂട്ടുകയാണ് അവർ അതിന് ചെയ്തത്. ഒരൊറ്റ രാത്രി കൊണ്ട് 2000 കോടിയുടെ ആസ്തിയുള്ള പത്ര സ്ഥാപനവും അനുബന്ധ സ്വത്തുക്കളും സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും യംഗ് ഇന്ത്യ കമ്പനിയെന്ന കമ്പനി രൂപീകരിച്ച് ഏറ്റെടുക്കയായിരുന്നു.

കമ്പനിയുടെ ബാലൻസ് ഷീറ്റിൽ 2000 കോടി വില വരുന്ന സ്ഥാപനത്തിന്റെ ഭൂസ്വത്ത് മറച്ചു വെച്ചാണ് ഈ തട്ടിപ്പിന് കളമൊരുക്കിയത്. ഇരുവർക്കും ചേർന്ന് 38 % ഷെയർ വിശ്വസ്തനായ മോത്തിലാൽ വോറയ്ക്ക് 12%, ഷെയർ കുടുംബ സുഹൃത്തുക്കളായ സുമൻ ദുബൈ, സാം പിട്രോഡ എന്നിവരേയും ഓഹരി നൽകി പുതിയ കമ്പനിയുടെ ഡയറക്ടർമാരാക്കി. അതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം സോണിയ ഗാന്ധിയുടെ വീട്ടിൽ വെച്ച് ഈ കമ്പനി ഡയറക്ടർമാർ ഒത്ത് കൂടി ഒരു പ്രമേയം പാസ്സാക്കി.

അസ്സോസ്സിയേറ്റഡ് ജേർണൽ കോൺഗ്രസ് പാർട്ടിക്ക് കൊടുക്കാനുള്ള 90 കോടി രൂപ പുതിയ കമ്പനിയായ യംഗ് ഇന്ത്യ 50 ലക്ഷം രൂപക്ക് ഏറ്റെടുക്കുന്നു. കാലാകാലങ്ങളിൽ കോൺഗ്രസ് പാർട്ടി കടമായി സ്ഥാപനത്തിന് പണം നൽകിയത് 90 കോടി വരും. ഇത് തന്നെ നിയമവിരുദ്ധമാണ്. ഇന്ത്യയിലെ നിയമപ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് ഏതെങ്കിലും കമ്പനികൾക്കോ പ്രസ്ഥാനങ്ങൾക്കോ പണം കടം നൽകാൻ കഴിയില്ല. നിയമമനുസരിച്ച് സംഭാവന സ്വീകരിക്കാം.

കടം കൊടുക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയില്ല. അന്ന് കോൺഗ്രസ് പാർട്ടി ഖജാൻജിയായിരുന്ന മോത്തിലാൽ വോറയായിരുന്നു അസ്സോസ്സിയേറ്റഡ് ജേർണലിന്റെ ചെർമാനും മാനേജിംഗ് ഡയറക്ടറും. ഈ ഏറ്റെടുക്കലും കോടതിയിൽ പൊട്ടി. വിചിത്രമായ ഈ പ്രമേയം വായിച്ച ജഡ്ജിമാർ ചോദിച്ചു ’90 കോടി രൂപയുടെ കടം എങ്ങനെയാണ് 50 ലക്ഷം രൂപയ്ക്ക് എറ്റെടുക്കുക? സോണിയയുടേയും രാഹുലിന്റെ വക്കീലന്മാരായ കപിൽ സിബലും, അഭിഷേക് സിംഗ്വിയും ഈ ചോദ്യത്തിന് ഉത്തരമില്ലാതെ തപ്പിപ്പോയി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

90 കോടിയുടെ കടം വെറും 50 ലക്ഷത്തിന് ഏറ്റെടുത്തതിന്റെ നന്ദി സൂചകമായി അസ്സോസ്സിയേറ്റഡ് ജേർണലും ഒരു പ്രമേയം പാസ്സാക്കി. അവർ 10 രൂപ വിലയുള്ള തങ്ങളുടെ 9 കോടി ഓഹരി എറ്റെടുത്ത യംഗ് ഇന്ത്യക്ക് നൽകി. അതോടെ ഈ നെഹ്റു കുടുംബം, അസോസിയേറ്റഡ് ജേർണലിന്റെ 99.1 % ഉടമകളായി മാറി. മറ്റ് ഓഹരിയുടമകളുടെ പങ്കാളിത്തം 09% മായി ചുരുങ്ങി. ഒറ്റരാത്രി കൊണ്ട് 2000 കോടി ആസ്തിയുള്ള അസ്സോസ്സിയേറ്റഡ് ജേർണലിന്റെ നിയന്തണം യംഗ് ഇന്ത്യയുടെ കൈവശമായി.

തട്ടിപ്പ് പൊളിച്ചത് സ്വാമി

2012 നവംബർ 1 ന് ഡോക്ടർ സുബ്രഹ്‌മണ്യൻ സ്വാമി പത്ര സമ്മേളനം നടത്തിയതോടെ നാഷണൽ ഹെറാൾഡ് കുംഭകോണം പുറംലോകമറിഞ്ഞത് സ്വതന്ത്ര ഇന്ത്യയിലെ ഒരു പത്ര സ്ഥാപനത്തിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ കുംഭകോണം എന്നാണ് സ്വാമി ഇതിനെ വിശേഷിപ്പിച്ചത്. സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും, വിധേയരും അടങ്ങുന്ന ഒരു സംഘം, കോടികൾ വിലമതിക്കുന്ന അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ ചതിയിലൂടെ കൈവശമാക്കി എന്നു കാണിച്ചുകൊണ്ട്, സുബ്രഹ്‌മണ്യൻ സ്വാമി ഡൽഹി കോടതി മുമ്പാകെ 2012 നവംബർ ഒന്നിന് ഒരു സ്വകാര്യ അന്യായം സമർപ്പിച്ചു.

18 മാസം വാദം നടന്നു. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്ബനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ ചൂണ്ടിക്കാട്ടി ഇത് വരുമാന നികുതി നിയമത്തിലെ, 269-ാം വകുപ്പു പ്രകാരം കുറ്റകരമാണെന്നും മെട്രോപോലിറ്റൻ മജിസ്ട്രേറ്റിനു മുമ്ബാകെ കൊടുത്ത പരാതിയിൽ സ്വാമി ആരോപിച്ചു.

ഡൽഹിയിൽ യംഗ് ഇന്ത്യ ഏറ്റെടുത്ത, അസോസിയേറ്റഡ് ജേണൽസ് പ്രസ്തിന്റെ സ്ഥലം, സർക്കാർ പത്രപ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾക്കായി വിട്ടുകൊടുത്തതാണെന്നും, എന്നാൽ അതിനു വിരുദ്ധമായി യംഗ് ഇന്ത്യ കമ്ബനി അവിടെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ നടത്തി എന്നും സ്വാമി ആരോപിച്ചു. ഇതിലൂടെ ലക്ഷക്കണക്കിനു രൂപ വരുമാനം എന്ന രീതിയിൽ കൈക്കലാക്കിയതും നിയമവിരുദ്ധമാണ് എന്ന് സ്വാമി ചൂണ്ടിക്കാട്ടി.

പലപ്പോഴും കേസ് കേൾക്കേണ്ട മുന്നോളം ജഡിമാർ ദുരൂഹ സാഹചര്യങ്ങളിൽ മാറി ഒടുവിൽ ജസ്റ്റീസ് സുനിൽ ഗൗഡിൽ നിന്ന് വിധി വന്നു ജനങ്ങളുടെ പണം, സ്വകാര്യമായി കയ്യടക്കാൻ വേണ്ടി രൂപം കൊടുത്ത ഒരു തട്ടിപ്പു കമ്ബനി മാത്രമാണ് യംഗ് ഇന്ത്യൻ ലിമിറ്റഡ് എന്ന് കോടതി നിരീക്ഷിച്ചു. പ്രതിപ്പട്ടികയിലുള്ള എല്ലാവരും തന്നെ ഈ തട്ടിപ്പിനു വേണ്ടി ഗൂഢാലോചന നടത്തി എന്നും കോടതി കണ്ടെത്തി. അങ്ങനെ 2014 മുതൽ സോണിയയും, രാഹുലും ജാമ്യത്തിലായിരുന്നു. ഒടുവിൽ സോണിയ ഗാന്ധി ജീവിതത്തിലാദ്യമായി കോടതിയിൽ ഹാജരായി.

അവർ ജാമ്യമെടുക്കില്ല, ജയിലിൽ പോകും എന്ന് ചില കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞിരുന്നുവെങ്കിലും, മജിസ്ട്രേട്ടിനു മുന്നിൽ ഹാജരായി സോണിയ ജാമ്യമെടുത്തു. ഇതിനുശേഷമാണ് കേസിൽ ഇഡി എത്തുന്നത്. നല്ല രീതിയിൽ കേസ് നടത്തിയാൽ സോണിയയും രാഹുലുമടക്കമുള്ളവർ ജയിലിൽ പോവുമെന്നാണ്, നിഷ്പക്ഷമായി ഈ കേസ് പഠിച്ചവരും പറയുന്നത്.