പിരിച്ചുവിട്ടവരെ ജോലിയിൽ തിരിച്ചെടുക്കില്ല, വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെ ; നിലപാടിൽ ഉറച്ച് മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ് അലക്‌സാണ്ടർ

പിരിച്ചുവിട്ടവരെ ജോലിയിൽ തിരിച്ചെടുക്കില്ല, വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെ ; നിലപാടിൽ ഉറച്ച് മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ് അലക്‌സാണ്ടർ

 

സ്വന്തം ലേഖകൻ

കൊച്ചി: പിരിച്ചുവിട്ട ജീവനക്കാരെ ജോലിക്കാരെ തിരിച്ചെടുക്കാൻ കഴിയില്ല, വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെ. നിലപാടിൽ ഉറച്ച് മുത്തൂറ്റ് എം.ഡി ജോർജ് അലക്‌സാണ്ടർ. 166 ജീവനക്കാരെയാണ് ഒറ്റയടിക്ക് കമ്പനി പിരിച്ചു വിട്ടത്. ഇവരിൽ യൂണിയൻ സെക്രട്ടറി ഉൾപ്പടെയുള്ളവരുണ്ട്. തുടർന്ന് ബുധനാഴ്ച മുതൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ജീവനക്കാർ സമരം നടത്തിവരുകയാണ്.

കേരളത്തിൽ ഇപ്പോൾ തന്നെ 800 ജീവനക്കാർ അധികമാണ്. ബിസിനസ് കുറഞ്ഞതോടെയാണ് 43 ബ്രാഞ്ചുകൾ പൂട്ടാനും 166 പേരെ പിരിച്ചുവിടാനും തീരുമാനിച്ചത്’. സമരം ചെയ്യുന്നവർ വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞു. എന്നാൽ മുത്തൂറ്റിന്റെ എറണാകുളത്തെ ഹെഡ് ഓഫീസിൽ ജോലിക്ക് കയറാൻ ശ്രമിച്ച മാനേജ്‌മെന്റ് വിഭാഗത്തിൽപെട്ട ജീവനക്കാരെ സമരം ചെയ്യുന്ന ജീവനക്കാർ തടഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തൂറ്റിന്റെ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള വേതനം ജീവനക്കാർക്ക് ലഭിക്കാത്തതിനെ തുടർന്നായിരുന്നു സി.ഐ.ടി.യു ആഗസ്റ്റ് 20 മുതൽ സമരം നടത്തിയത്. എന്നാൽ ഹൈക്കോടതി നിരീക്ഷകന്റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് ചർച്ച നടത്തുകയും ശമ്ബള വർധന നടപ്പാക്കും എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഒക്ടോബർ പത്തിന് സമരം അവസാനിപ്പിക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ശനിയാഴ്ച ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകി. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു. 611 ശാഖകളിലും 11 റീജണൽ ഓഫീസുകളിലും 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്.