എന്തിനാണ് ആ പറക്കമുറ്റാത്ത പിഞ്ചു കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച് അവൾ പോയത്..! മാതൃദിനത്തിലെ വാട്‌സ്അപ്പ് സ്റ്റാറ്റസിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ച ആതിരയുടെ വേർപ്പാടിൽ തേങ്ങി വാകത്താനം എന്ന നാട്; ഭർത്താവിനൊപ്പം കിടന്നുറങ്ങിയ ആതിര തൂങ്ങിമരിച്ചത് തൊട്ടടുത്ത മുറിയിൽ

എന്തിനാണ് ആ പറക്കമുറ്റാത്ത പിഞ്ചു കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച് അവൾ പോയത്..! മാതൃദിനത്തിലെ വാട്‌സ്അപ്പ് സ്റ്റാറ്റസിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ച ആതിരയുടെ വേർപ്പാടിൽ തേങ്ങി വാകത്താനം എന്ന നാട്; ഭർത്താവിനൊപ്പം കിടന്നുറങ്ങിയ ആതിര തൂങ്ങിമരിച്ചത് തൊട്ടടുത്ത മുറിയിൽ

തേർഡ് ഐ ബ്യൂറോ

വാകത്താനം: മാതാവിന്റെ വാത്സല്യം എല്ലാവരും വാനോളം പുകഴ്ത്തുന്ന ആ രാത്രിയിൽ തന്നെ, രണ്ടു വയസുമാത്രമുള്ള പിഞ്ചു കുഞ്ഞിന്റെ മുഖം ഒന്ന് ഓർമ്മിക്കുക പോലും ചെയ്യാതെ നീ എന്തിനാണ് ജീവിതം അവസാനിപ്പിച്ചത്..! വാകത്താനത്ത് വാട്‌സ്അപ്പ് സ്റ്റാറ്റസിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച് ആതിരയുടെ ഓർമ്മകളിൽ തേങ്ങുകയാണ് ഒരു നാട് മുഴുവൻ. ബസ് കണ്ടക്ടറായ ഭർത്താവ് വാകത്താനം തോട്ടയ്ക്കാട് ഇരവുചിറ നെടുമുറ്റം തകടിയിൽ വീട്ടിൽ സുശാന്തിന്റെ ഭാര്യ ആതിര (27)ആണ് മാതൃദിനത്തിന്റെ രാത്രിയിൽ വീടിനുള്ളിലെ കിടപ്പുമുറിയുടെ സമീപത്തെ മുറിയിൽ തൂങ്ങിമരിച്ചത്.

ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തുകയാണ് ആതിര എന്ന ആ ചെറുപ്പക്കാരിയുടെ മരണം. മതിയായ കാരണമില്ലാതെ, ചെറിയ പിണക്കത്തിന്റെ മറവിൽ പിതാവിന്റെയും അമ്മയെയും ഭർത്താവിനെയും കുട്ടിയെയും മറന്ന് ആതിര പോയതിന്റെ ആഘാതത്്തിലാണ് നാട് മുഴുവൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതൃദിനത്തിൽ സ്വന്തം മാതാവിന്റെ ചിത്രം വാട്‌സ്അപ്പ് സ്റ്റാറ്റസ് ആക്കിയതാണ് വീട്ടിലെ പ്രശ്‌നമെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ആതിര സ്വന്തം മാതാവിന്റെ ചിത്രം വാട്‌സ്അപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു. ഭർത്താവിന്റെ മാതാവിന്റെ ചിത്രം ഇത്തരത്തിൽ സ്റ്റാറ്റസ് ആക്കാത്തതിനെച്ചൊല്ലി നേരിയ പിണക്കവും വഴക്കും ഉണ്ടായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുമുണ്ട്.

എന്നാൽ, ഇത്തരം നിസാര കാര്യത്തിന് എന്തിന് ജീവിതം അവസാനിപ്പിക്കുന്ന തലത്തിലേയ്ക്കു കാര്യങ്ങൾ കൊണ്ടെത്തിച്ചു എന്നതാണ് ഉയരുന്ന ചോദ്യം. രാത്രി പതിവ് പോലെ ഭർത്താവിനൊപ്പമാണ് ആതിര ഉറങ്ങാൻ കിടന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, രാവിലെ ആതിരയെ കാണാതെ വന്നതോടെ ഭർത്താവ് എഴുന്നേറ്റ് തൊട്ടടുത്ത മുറിയിൽ എത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന ആതിരയെ കണ്ടതായും, പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തതായി വിശ്വസിക്കാവുന്ന പൊലീസ് കേന്ദ്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനോടു വെളിപ്പെടുത്തുന്നു. എന്നാൽ, പൊലീസ് എത്തും മുൻപു തന്നെ ആതിരയുടെ കഴുത്തിലെ കെട്ടറുത്ത് മാറ്റിയ ശേഷം ഭർത്താവ് തന്നെ കട്ടിലിൽ ഇറക്കികിടത്തിയതായാണ് ഇപ്പോൾ അയൽവാസികൾ അടക്കമുള്ളവർ തേർഡ് ഐ ന്യൂസിനു നൽകിയ വിവരം.

സംഭവം എന്തായാലും തന്റെ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് ജീവനൊടുക്കാൻ തക്കതായ കാരണം എന്താണ് എന്നു കണ്ടെത്തണമെന്നു തന്നെയാണ് നാട്ടുകാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഈ സാഹചര്യത്തിൽ ആതിരയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമായി തന്നെ ആവശ്യമായി വരും. സത്യം പുറത്തു വരുന്ന രീതിയിലുള്ള അന്വേഷണം നടത്തണമെന്നു തന്നെയാണ് നാട്ടുകാരും ഇപ്പോൾ ആവശ്യപ്പെടുന്നത്.

മദേഴ്‌സ് ഡേയിൽ അമ്മയുടെ ഫോട്ടോ വാട്‌സ്അപ്പ് സ്റ്റാറ്റസാക്കി: അമ്മായിയമ്മയും നാത്തുനൂം ഭർത്താവുമായി വഴക്കുണ്ടാക്കിയ യുവതി തൂങ്ങി മരിച്ചു; വാകത്താനത്ത് 27 കാരി ജീവനൊടുക്കിയത് രണ്ടു വയസയുള്ള മകനെ ഉപേക്ഷിച്ച്

https://thirdeyenewslive.com/mothers-daty-keralaokokok/