നാലു വർഷം നീണ്ട പ്രണയം: വിവാഹാഭ്യർഥനയുമായി രാഖി പിന്നാലെ എത്തി; മറ്റൊരു വിവാഹത്തിനൊരുങ്ങിയ പ്രതിയ്ക്ക് മറ്റു മാർഗങ്ങളില്ലായിരുന്നു: ഒടുവിൽ രാഖിയെ കൊലപ്പെടുത്തി വീടിനു സമീപത്ത് കുഴിച്ചിട്ടു; പ്രതി ലക്ഷ്യമിട്ടത് ദൃശ്യം മോഡൽ കൊലപാതകത്തിന്

നാലു വർഷം നീണ്ട പ്രണയം: വിവാഹാഭ്യർഥനയുമായി രാഖി പിന്നാലെ എത്തി; മറ്റൊരു വിവാഹത്തിനൊരുങ്ങിയ പ്രതിയ്ക്ക് മറ്റു മാർഗങ്ങളില്ലായിരുന്നു: ഒടുവിൽ രാഖിയെ കൊലപ്പെടുത്തി വീടിനു സമീപത്ത് കുഴിച്ചിട്ടു; പ്രതി ലക്ഷ്യമിട്ടത് ദൃശ്യം മോഡൽ കൊലപാതകത്തിന്

തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ പെൺകുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ ശേഷം വീടിനു സമീപം കുഴിച്ചിട്ട പ്രതി ലക്ഷ്യമിട്ടത് ദൃശ്യം മോഡൽ. പുതുതായി നിർമ്മിക്കുന്ന വീടിന്റെ അടിത്തട്ടിൽ പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിനു വ്യക്തമായിരിക്കുന്നത്.  കൊച്ചിയിലെ സ്വകാര്യ ചാനൽ ജീവനക്കാരി പൂവാർ തിരുപുറം ജോയ്ഭവനിൽ രാജന്റെ മകൾ രാഖി(30)യെയാണ് കാമുകനായ അഖിൽ കൊലപ്പെടുത്തിയത്. രാഖിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനു സമീപത്ത് ചാക്കിൽക്കെട്ടി കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ അഖിലിന്റെ സുഹൃത്ത് ആദർശിനെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു.
നാലു വർഷത്തിലേറെയായി രാഖിയും അഖിലും തമ്മിൽ പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ ഇതിനിടെ അഖിലിന് വേറെ വിവാഹ ഉറപ്പിച്ചു. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച രാഖി വിവാഹം മുടക്കാൻ ശ്രമിച്ചു. തുടർന്ന് അഖിൽ വീണ്ടും രാഖിയുമായി സൗഹൃദം സ്ഥാപിച്ച് വിളിച്ചു വരുത്തി കൂട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാൻ കൂട്ടു നിന്നതിനാണ് ആദർശിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം 21 നാണു രാഖിയെ കാണാതാകുന്നത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളെ തുടർന്ന് ഒരു പ്രത്യേക സ്ഥലത്ത് കുഴിച്ചപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. അമ്പൂരി തട്ടാന്മുക്കിലാണ് രാഖിയെ കൊന്നു കുഴിച്ചിട്ടിരുന്നത്. കുഴിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തപ്പോൾ മൃതദേഹത്തിലുള്ള മാല കാണിച്ചപ്പോൾ രാഖിയുടെ പിതാവാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
അവിവാഹിതയായ രാഖി കൊച്ചിയിൽ ഒരു സ്വകാര്യ ചാനലിലെ കസ്റ്റമർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ രാഖി എന്തിനാണ് അമ്പൂരിയിൽ പോയതെന്നും ആരുടെ കൂടെയാണ് പോയതെന്നുമുള്ള അന്വേഷണത്തിലാണ് പൊലീ.  കൊല്ലപ്പെട്ട രാഖി ബലാത്സംഗത്തിന് ഇരയായോ, കൊലനടന്നത് ഏത് രീതിയിലാണ് തുടങ്ങിയ കാര്യങ്ങൾ ഇനി പോസ്റ്റ്മാർട്ടത്തിലൂടെ മാത്രമേ പുറത്ത് വരികയുള്ളൂ.
രാഖിയുടെ കാമുകനായ അഖിൽ പട്ടാളക്കാരനാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് രാഖിയും അഖിലും തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. തുടർന്ന് അടുത്തിടെ അഖിലിന് വീട്ടുകാർ മറ്റൊരു വിവാഹം ആലോചിച്ചിരുന്നു. ഈ വിവാഹത്തിന് അഖിൽ സമ്മതം മൂളിയിരുന്നു. വിവാഹം ഉറപ്പിക്കുന്നതിന്റെ വക്കോളം കാര്യങ്ങൾ എത്തിയപ്പോൾ രാഖി ഇടപെട്ട് വിവാഹം മുടക്കിയതായി പൊലീസ് പറയുന്നു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. തുടർന്നാണ് രാഖിയെ ഇല്ലാതാക്കാൻ അഖിൽ പദ്ധതിയിട്ടതെന്നാണ് സൂചന.