video
play-sharp-fill

കെ.മുരളീധരൻ സാഹചര്യം അനുസരിച്ച്‌ മാറുന്നയാള്‍; വിമര്‍ശിച്ചത് സാധാരണക്കാര്‍ക്കുള്ള പാസ് എംപിക്കും നല്‍കിയതിന്; തന്നെ വിമർശിച്ചതിന് വി മുരളീധരന്റെ മറുപടി

കെ.മുരളീധരൻ സാഹചര്യം അനുസരിച്ച്‌ മാറുന്നയാള്‍; വിമര്‍ശിച്ചത് സാധാരണക്കാര്‍ക്കുള്ള പാസ് എംപിക്കും നല്‍കിയതിന്; തന്നെ വിമർശിച്ചതിന് വി മുരളീധരന്റെ മറുപടി

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച വടകര എംപി കെ മുരളീധരനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.

രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ സാധാരണക്കാരുടെ കൈവശമുണ്ടായിരുന്ന പാസ് തന്നെ എംപിക്കും നല്‍കിയതിലെ എതിര്‍പ്പുകൊണ്ടാണ് കെ.മുരളീധരൻ വിമര്‍ശനവുമായി രംഗത്തുവന്നതെന്ന് കേന്ദ്രമന്ത്രി തിരിച്ചടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്രയെ ബിജെപി രാഷ്ട്രീയയാത്രയായി മാറ്റിയെന്ന കെ.മുരളീധരന്റെ വിമര്‍ശനത്തിനാണ് മന്ത്രിയുടെ മറുപടി. എംപിമാര്‍ക്കു പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് വി.മുരളീധരൻ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എംപി. സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യാനാണ് ജനപ്രതിനിധികള്‍ ആഗ്രഹിക്കേണ്ടതെന്നും കെ.മുരളീധരനെ വി.മുരളീധരൻ ഉപദേശിച്ചു.

ഓരോ സാഹചര്യത്തിലും ഓരോന്നു പറയുന്ന രീതിയാണ് കെ.മുരളീധരന്റേതെന്നും അദ്ദേഹം പരിഹസിച്ചു. മുൻപ് അലുമിനിയും പട്ടേല്‍ എന്നു വിളിച്ചയാളെ പിന്നീട് താണുവണങ്ങി നില്‍ക്കുന്നത് നാം കണ്ടതാണ്. താൻ കഴിഞ്ഞ 50 വര്‍ഷമായി ഒറ്റ ആശയം, ഒറ്റ പ്രത്യയശാസ്ത്രം, ഒറ്റ പ്രസ്ഥാനം എന്ന നിലയിലാണ് മുന്നോട്ടു പോകുന്നതെന്നും, കെ.മുരളീധരൻ ഓരോ ഘട്ടത്തിലും സാഹചര്യമനുസരിച്ച്‌ മാറിയിട്ടുണ്ടെന്നും വി.മുരളീധരൻ പരിഹസിച്ചു. മറുപടി അര്‍ഹിക്കുന്ന ഒരു വിമര്‍ശനം പോലും കെ.മുരളീധരൻ ഉന്നയിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു.

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയായിരുന്നു അത്. പ്രത്യേകം ക്ഷണം ലഭിച്ചവരാണ് ആ ട്രെയിനില്‍ യാത്ര ചെയ്തത്. എംപിമാരുടെ കയ്യിലുണ്ടായിരുന്ന അതേ പാസ്, ബിജെപിക്കാരുടെയും കയ്യിലുണ്ടായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പരിഭവം. എല്ലാ സ്റ്റേഷനിലും ബിജെപിക്കാര്‍ സ്വീകരണം നല്‍കി. അത് വി.മുരളീധരനു നല്‍കിയ സ്വീകരണമല്ല, ആ ട്രെയിനിനു നല്‍കിയ സ്വീകരണമാണ്. അവര്‍ സെല്‍ഫിയെടുത്തത് എന്റെയൊപ്പമല്ല. ആ ട്രെയിനിനു മുന്നിലാണ്. ട്രെയിൻ ഒരു സെലബ്രിറ്റിയാകുന്ന സാഹചര്യമാണത്.

അദ്ദേഹത്തിന്റെ പ്രശ്‌നം നമുക്കറിയാം. കഴിഞ്ഞ 2530 വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ എടുത്തു പരിശോധിക്കണം. ഓരോ കാലത്തും അതത് സമയത്തെ സാഹചര്യം അനുസരിച്ച്‌ സംസാരിക്കാൻ നല്ല മിടുക്കുള്ളയാളാണ് മുരളീധരൻ. ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. ഞാൻ അത് അത്ര വലിയ ഗൗരവമുള്ള വിഷയമായി കാണുന്നില്ല. നാളെ സാഹചര്യം മാറിക്കഴിഞ്ഞാല്‍ മുരളീധരൻ ഇതെല്ലാം നേരെ തിരിച്ചും പറയും.’

കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സ്വീകരണയാത്രയെ ബിജെപി തരംതാണ രാഷ്ട്രീയത്തിന് ഉപയോഗിച്ചതായി കെ.മുരളീധരൻ ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചടങ്ങ് നടന്ന സ്ഥലത്തെ എംഎല്‍എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നതു മുതല്‍ തറക്കളി ആരംഭിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരനായിരുന്നു ഇതിനൊക്കെ പിന്നിലെന്ന് ആയിരുന്നു കെ മുരളീധരന്റെ വിമര്‍ശനം.