
മൂന്നാറില്‍ മറ്റൊരു അരിക്കൊമ്പനായി പടയപ്പ; ഇപ്പോള്‍ ഇഷ്ട ഭക്ഷണം കേരളത്തിന്റെ റേഷനരി; പ്രദേശത്തെ റേഷൻകട കുത്തിത്തുറന്ന് അരിച്ചാക്ക് മോഷ്ടിക്കുന്നത് പതിവാകുന്നു
സ്വന്തം ലേഖിക
മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങുന്ന പടയപ്പ എന്ന ഒറ്റയാനും ഇപ്പോള്‍ ഇഷ്ട ഭക്ഷണം അരിയെന്ന് റിപ്പോര്‍ട്ട്.
പ്രദേശത്തെ റേഷൻകട കുത്തിത്തുറന്ന് അരിച്ചാക്ക് മോഷ്ടിക്കുന്നതാണത്രെ പടയപ്പയുടെ ഇപ്പോഴത്തെ ഹോബി. വെള്ളിയാഴ്ച്ച പുലര്‍ച്ചെയും ജനവാസ മേഖലയിലെത്തിയ പടയപ്പ ആദ്യം തിരഞ്ഞത് റേഷൻകട തന്നെയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടുകടത്തിയ അരിക്കൊമ്പന്റെ അഭാവം നികത്താനാണോ പടയപ്പ അരി മോഷ്ടിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചിനാണ് പടയപ്പ മൂന്നാര്‍ ലാക്കാട് ബസാറിലെ എസ്റ്റേറ്റില്‍ എത്തിയത്.
വിജയലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ മേല്‍ക്കൂര തകര്‍ത്താണ് അരിച്ചാക്ക് പുറത്തേക്ക് എടുത്തത്. ഈ സമയം അകത്ത് കിടന്ന് ഉറങ്ങുകയായിരുന്ന വിജയലക്ഷ്മിയുടെ ഭര്‍ത്താവ് ജയറാം ശബ്ദം കേട്ട് പിന്നിലെ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് ഏഴ് മണിയോടെ പടയപ്പയെ വിരട്ടിയോടിച്ചത്.
ഈ സമയം സമീപത്തെ കൃഷിയിടത്തിലിറങ്ങി ക്യാരറ്റ്, ബീൻസ് എന്നിവ ആഹാരമാക്കിയ ശേഷം കൃഷിയിടം ചവിട്ടി നശിപ്പിച്ചാണ് ആന സ്ഥലം വിട്ടത്.
ജനവാസ മേഖലയിലിറങ്ങുന്ന പതിവാക്കിയിട്ടുള്ള പടയപ്പ പഴയ രീതികളില്‍ നിന്ന് മാറുന്നതയാണ് അടുത്തിടെയായി കാണുന്നത്.
പാമ്പൻമല ഭാഗത്തായിരുന്ന ഇത്രയും ദിവസം ആന. പിന്നീടാണ് മൂന്നാറിലേക്ക് എത്തിയത്. ഇതിനിടെ നിരവധി തവണ സംസ്ഥാന പാതയില്‍ ഗതാഗത തടസവുമുണ്ടാക്കി. വലിയ ഉപദ്രവകാരിയല്ലെങ്കിലും പ്രദേശവാസികള്‍ക്ക് ആനയുടെ അടുത്ത് പോകരുതെന്ന് വനംവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കുന്നു.