മുണ്ടക്കയത്ത് ഓട്ടോറിക്ഷ ഡ്രൈവറെ  കൊലപ്പെടുത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ; പിടിയിലായത് പുഞ്ചവയൽ സ്വദേശികൾ

മുണ്ടക്കയത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ; പിടിയിലായത് പുഞ്ചവയൽ സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

കോട്ടയം: മുണ്ടക്കയത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പുഞ്ചവയൽ കല്ലക്കുന്നേൽ വീട്ടിൽ വിജയന്‍ മകൻ രഞ്ജിത്ത് (സുന്ദരൻ 27), പുഞ്ചവയൽ പാക്കാനം ഭാഗത്ത് ദയാഭവനിൽ വിജയാനന്ദ് മകൻ പ്രണവ് സി.വിജയാനന്ദ് (28), പുഞ്ചവയൽ കൊച്ചുമമ്പലത്ത് വീട്ടിൽ ഗോപി മകൻ സുരേഷ് ഗോപി (48), പുഞ്ചവയൽ നൂലുവേലിൽ വീട്ടിൽ ജമാൽ മകൻ അജ്മൽ എൻ.ജെ (28) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ നാലുപേരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി പുഞ്ചവയൽ ഭാഗത്ത് വെച്ച് പെട്ടി ഓട്ടോറിക്ഷയുമായി എത്തിയ ആളെ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും, മർദ്ദിക്കുകയും, കരിങ്കല്ല് ഉപയോഗിച്ച് മുഖത്തിന് ഇടിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.

മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ അനീഷ് പി.എസ്, ബിജു എ.എസ്, എ.എസ്. ഐ മനോജ് കെ.ജി, സി.പി.ഓ റഫീഖ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനും, പ്രണവിനും മുണ്ടക്കയം സ്റ്റേഷനിൽ അടിപിടി കേസുകൾ നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.