ബാംഗ്ലൂരിൽ നിന്ന് വിൽപ്പനക്കായി കാറിലെത്തിച്ച 45.9  ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; ലഹരി വിൽപ്പന ശൃംഖലയെക്കുറിച്ച്  അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ബാംഗ്ലൂരിൽ നിന്ന് വിൽപ്പനക്കായി കാറിലെത്തിച്ച 45.9 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; ലഹരി വിൽപ്പന ശൃംഖലയെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖിക

ആലത്തൂർ: വില്പനക്കായി കാറിൽ എത്തിച്ച 45.9 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.

കാലടി ചെങ്കൽ, പടയട്ടി വീട്ടിൽ ഡെന്നി മകൻ അജയ് (23), മാടക്കത്തറ ഇടപ്പറമ്പിൽ വീട്ടിൽ വിജയദാസിൻ്റെ മകൻ അഭിമന്യു (22), കാലടി കിഴക്കനേടത്ത് വീട്ടിൽ ജോയ്.കെ.പി മകൻ എബിൻ(22) കാലടി ചെങ്കൽ കൂനത്താൻ വിട്ടിൽ മാർട്ടിൻ മകൻ ആൽബിൻ (22) തൃശ്ശൂർ പാടൂർ കൊട്ടുക്കൽ വീട്ടിൽ അബദുൾ റഷീദ് മകൻ റിസ്വാൻ (21) എന്നിവരെയാണ് ആലത്തൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ ആലത്തൂർ എരിമയൂർ തോട്ടുപാലത്ത് വെച്ച് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായ അഭിമന്യുവിന് മുൻപും ലഹരി കേസ് ഉണ്ട്. ലഹരി കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ പോലീസ് പിടിച്ചെടുത്തു.

ബാംഗ്ലൂരിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് വില്പനക്കായി ആലത്തൂരിൽ എത്തിച്ചപ്പോഴാണ് പോലീസ് പിടിയിലായത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കഴിഞ്ഞ ദിവസങ്ങളിലും മാരക മയക്കുമരുന്ന് എംഡിഎംഎയുമായി പാലക്കാട് ജില്ലയിൽ പട്ടാമ്പി, ഒറ്റപ്പാലം , ആലത്തൂർ, വടക്കഞ്ചേരി , പുതുശ്ശേരി ,മങ്കര, പാലക്കാട് ടൗൺ എന്നിവിടങ്ങളിലും യുവാക്കൾ പിടിയിലായതിനെത്തുടർന്ന് പോലീസ് ജില്ലയിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിൻ്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡി.വൈ.എസ്.പി .അശോകൻ , നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ അനീഷ്.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ, സാദിഖലി എന്നിവരുടെ നേതൃത്വത്തിലുള്ള ആലത്തൂർ പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.