ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ഒരുമിച്ചു ജീവിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് പിടിയില്‍

Spread the love

സ്വന്തം ലേഖകൻ
പാലാ: വിവാഹ വാഗ്ദാനം നല്‍കി മൂന്നു വര്‍ഷക്കാലം ഒരുമിച്ച്‌ ജീവിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് പിടിയില്‍. അകലകുന്നം കാഞ്ഞിരമറ്റം പാറയില്‍ ഹരികൃഷ്ണനെയാണ് പാലാ എസ്‌എച്ച്‌ഒ കെ.പി. തോംസണ്‍ അറസ്റ്റ് ചെയ്തത്.

video
play-sharp-fill

2015 ല്‍ വിവാഹിതയായ പീരുമേട് സ്വദേശിനിയായ യുവതി ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുകള്‍ മൂലം പിരിഞ്ഞ് താമസിക്കവേ പ്രതിയായ ഹരികൃഷ്ണനുമായി അടുപ്പത്തിലാകുകയായിരുന്നു. തുടര്‍ന്ന് വിവാഹം കഴിച്ചുകൊള്ളാം എന്ന ഉറപ്പില്‍ 2018 മുതല്‍ യുവതി ജെസിബി ഓപ്പറേറ്ററായ പ്രതിയോടൊപ്പം താമസിക്കവേ ഗര്‍ഭിണിയായി.

ഇതിനിടെ പ്രതി കൊല്ലത്ത് നഴ്സിംഗ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. തുടര്‍ന്ന് നഴ്സിംഗ് വിദ്യാര്‍ഥിനിയുമായി വിവാഹം ഉറപ്പിച്ചു എന്നും യുവതിയോട് പറഞ്ഞു. 2022 ജനുവരിയില്‍ യുവതി ഒരു കുഞ്ഞിനു ജന്മം നല്‍കി. തുടര്‍ന്ന് പ്രതി യുവതിയെ ശാരീരികമായും മാനസികമായും ഉപദ്രവം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഡബ്ല്യുസിയില്‍ പരാതി നല്‍കിയ യുവതിയും കുഞ്ഞും കുറേക്കാലം വണ്ടന്‍പതാലുള്ള ആശ്രമത്തില്‍ താമസിച്ചു.തുടര്‍ന്ന് അവിടെ നിന്നും പ്രതി യുവതിയെ വിവാഹം കഴിച്ചുകൊള്ളാം എന്ന ധാരണയില്‍ വീണ്ടും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്നും പീഡനം തുടര്‍ന്നതിനെതുടര്‍ന്ന് യുവതി പാലാ ഡിവൈഎസ്പി ഷാജു ജോസിന് പരാതിനല്‍കി. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് പ്രതിയായ ഹരികൃഷ്ണനെ പിടികൂടുകയായിരുന്നു.

പാലാ എസ്‌എച്ച്‌ഒ കെ.പി. തോംസണ്‍, എസ്‌ഐ ഷാജി സെബാസ്റ്റ്യന്‍, എഎസ്‌ഐ ബിജു കെ. തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍ സി. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.