മൈക്കിനോട് പോലും വെറുപ്പ്, രണ്ടാം തവണയും അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ മുഖം അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും ആയിമാറി,  ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെ രണ്ടാമത്തെ ടേമില്‍ മന്ത്രിയാക്കേണ്ടെന്ന് തീരുമാനിച്ചത് രഹസ്യ അജൻഡയോ? വിമർശനങ്ങൾക്കിടയിൽ മുഖ്യന്റെ മുഖം രക്ഷിക്കുന്നത് എം.എ.ബേബി, പിണറായിക്കെതിരെ കൊല്ലത്ത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ കടന്നാക്രമണം

മൈക്കിനോട് പോലും വെറുപ്പ്, രണ്ടാം തവണയും അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ മുഖം അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും ആയിമാറി, ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെ രണ്ടാമത്തെ ടേമില്‍ മന്ത്രിയാക്കേണ്ടെന്ന് തീരുമാനിച്ചത് രഹസ്യ അജൻഡയോ? വിമർശനങ്ങൾക്കിടയിൽ മുഖ്യന്റെ മുഖം രക്ഷിക്കുന്നത് എം.എ.ബേബി, പിണറായിക്കെതിരെ കൊല്ലത്ത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ കടന്നാക്രമണം

കൊല്ലം: മൈക്കിനോട് പോലും വെറുപ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്. പ്രസം​ഗത്തിനിടയിൽ മൈക്ക് പിടിച്ചൊടിച്ചത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ, അതുകൊണ്ടും തീർന്നില്ല. ചടങ്ങിൽ അവതാരകരോട് തട്ടിക്കയറുന്നു, ധാർഷ്ട്യ ഭാവത്തിൽ പെരുമാറുന്നു.

ഇതെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ സൂചനയാണോ ലോതകസഭ തെരഞ്ഞെടുപ്പിൽ നേടിയ തിരിച്ചടി. ഇതിനെല്ലാം പുറമെ, ഇടതുപക്ഷ സഹയാത്രികനായ ഗീവർഗീസ് മാർ കൂറിലോസ് ചെറിയൊരു വിമർശനം നടത്തിയപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചത് അങ്ങേയറ്റം ധിക്കാരവും അഹങ്കാരവും നിറഞ്ഞ ഭാഷയിൽ.

എന്തിനായിരുന്നു ഇത്രയും മോശമായ പ്രതികരണം എന്ന് ചോദിച്ചാൽ പാർട്ടി പ്രവർത്തകർക്കും ഉത്തരമില്ല. തെരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരത്തിൽ ഓരോ ശരങ്ങളായി മുഖ്യമന്ത്രിക്ക് ഏൽക്കാൻ തുടങ്ങിയത്. എന്നാലും മുഖ്യമന്ത്രിക്ക കൂസലില്ല എന്ന് തന്നെയാണ് പറയേണ്ടി വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, മുഖ്യമന്ത്രിയെ പലദിക്കിൽ നിന്നും വാക്കാൽ ആഞ്ഞടിക്കുമ്പോൾ ചെറുത്തുനിൽക്കുന്നത് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണോ എന്ന സംശയത്തിലാണ് ഇപ്പോൾ ജനങ്ങളും. പിണറായിക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ അതിശക്തമായ വിർശനമാണ് ജില്ലാ കമ്മറ്റി വിലയിരുത്തല്‍ യോഗത്തിലെത്തുന്നത്.

കൊല്ലം ജില്ലയിലെ വിമർശനങ്ങള്‍ എല്ലാ പരിധിയും വിട്ടതായിരുന്നു. ബാക്കി ജില്ലകളില്‍ തിരുത്തലാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കൊല്ലത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും നിർദ്ദേശമെത്തി. ഇവിടെ യോഗത്തെ നിയന്ത്രിച്ചത് എംഎ ബേബിയാണ്.

‘ഏറ്റവും മെച്ചപ്പെട്ട ചർച്ച’ എന്ന വിശേഷത്തോടെയാണ് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മറുപടി പ്രസംഗം ആരംഭിച്ചത്. അടിമുതല്‍ മുടിവരെ തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാക്കുമെന്നും ബേബി പറഞ്ഞു. പിണറായി വിജയനെതിരെ നടന്ന വിമർശനങ്ങളെ ബേബി ഫലത്തില്‍ അംഗീകരിക്കുകയായിരുന്നു.

പാർട്ടിക്കുള്ളില്‍ ഇത്തരം ചർച്ചകള്‍ അനിവാര്യമാണെന്നും പറയാതെ പറയുകയാണ് ബേബി. അതിനിടെ ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെ രണ്ടാമത്തെ ടേമില്‍ മന്ത്രിയാക്കേണ്ടെന്നു തീരുമാനിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിക്കു രഹസ്യ അജൻഡ ഉണ്ടായിരുന്നെന്നും ആരോപണം ഉയർന്നു.

എല്ലാ അർത്ഥത്തിലും ബേബിയെ മുന്നിലിരുത്തി പിണറായിയെ കടന്നാക്രമിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം കൊല്ലത്ത് ചെയ്തത്. കണ്ണൂർ ലോബിയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യമാണ് കൊല്ലത്തുയർന്നത്. ഈ ചർച്ചകളിലെ വികാരം ബേബി സിപിഎം പോളിറ്റ് ബ്യൂറോയില്‍ അടക്കം ഉയർത്താൻ സാധ്യതയുണ്ട്.

സിപിഎമ്മില്‍ തിരുത്തലിന്റെ ഭാഗമായി നേതൃമാറ്റം അനിവാര്യമാണെന്ന ചിന്തയാണ് കൊല്ലത്തുള്ളതെന്ന് വ്യക്തം. എന്നാല്‍, ആരാകണം ആ പകരക്കാരൻ എന്ന് കൊല്ലം ജില്ലാക്കാർ പറയുന്നുമില്ല.

സിപിഎം സംസ്ഥാന സമിതിയില്‍ കെകെ ശൈലജയെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നുവെന്ന പരാമര്ശം പി ജയരാജന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. രണ്ടു തവണയില്‍ കൂടുതല്‍ മത്സരിക്കേണ്ടെന്ന തീരുമാനവും നിഗൂഢമാണ്.

ഇതൊന്നും ചോദ്യം ചെയ്യാൻ ഈ പാർട്ടിയില്‍ ആരുമില്ലേയെന്നു ചോദിച്ച അംഗങ്ങള്‍ കേന്ദ്ര കമ്മിറ്റിക്കു പോലും സംസ്ഥാനത്തെ പാർട്ടിയിലും ഭരണത്തിലും നിയന്ത്രണമില്ലെന്നും തുറന്നടിച്ചു. പാർട്ടിയും ഭരണവും കണ്ണൂർ ലോബി പിടിച്ചെടുത്തുവെന്ന വിമർശനവുമുണ്ടായി.

‘മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും വിവിധ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുമെല്ലാം കണ്ണൂരില്‍നിന്നാണ്. തുടർഭരണം കിട്ടിയതോടെ മുഖ്യമന്ത്രിയുടെ മുഖം അഹങ്കാരത്തിന്റേതായെന്ന അതിരൂക്ഷ വിമർശനമാണ് കൊല്ലത്ത് ഉയർന്നത്.

ഈ വിമർശനങ്ങളെ പ്രതിരോധിക്കാൻ ബേബിയും തയ്യാറായില്ല. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളെപ്പോലെ കഴിവുള്ള മന്ത്രിമാരാരും ഇപ്പോഴത്തെ സർക്കാരില്‍ ഇല്ല. മുഖ്യമന്ത്രി മാത്രം തുടർന്നപ്പോള്‍ ധനവകുപ്പില്‍ ടി.എം.തോമസ് ഐസക്കിനെയെങ്കിലും നിലനിർത്തണമായിരുന്നു.

ആർ.ബിന്ദുവിന്റെ മന്ത്രിസ്ഥാനം ബന്ധുനിയമനമായിരുന്നുവെന്നും വിശദീകരണമെത്തി. സാധാരണ യോഗത്തിലെ പ്രധാന നേതാവ് ഇത്തരം പരാമാര്ശത്തെ തള്ളി പറയുകയാണ് പതിവ്. എന്നാല്‍ ബേബി അതിന് മുതിർന്നില്ല. ലോക്‌നാഥ് ബെഹ്‌റയെപ്പോലുള്ള ഉദ്യോഗസ്ഥരെ നിലനിർത്തുന്നത് ആരുടെ താല്‍പര്യമാണ്? സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ, ഇ.പി.ജയരാജൻ തുടങ്ങിയവർക്കെതിരെയും രൂക്ഷവിമർശനം ഉയർന്നു.