video
play-sharp-fill

കൊറോണ കുളമാക്കിയ അവിഹിത ബന്ധം: ഭർത്താവ് കോട്ടയത്ത് ക്വാറന്റൈനിൽ കഴിയുന്നതിനിടെ ഭാര്യ അഭിഭാഷക പ്രമുഖനായ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി; കാമുകിയുടെ വീട്ടിൽ കയറിയ അഭിഭാഷകന് നാട്ടുകാരുടെ വക ‘ട്രിപ്പിൾ ലോക്ക് ഡൗൺ’; ലോക്കിൽ കുടുങ്ങി അഭിഭാഷകനും കാമുകിയും

കൊറോണ കുളമാക്കിയ അവിഹിത ബന്ധം: ഭർത്താവ് കോട്ടയത്ത് ക്വാറന്റൈനിൽ കഴിയുന്നതിനിടെ ഭാര്യ അഭിഭാഷക പ്രമുഖനായ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി; കാമുകിയുടെ വീട്ടിൽ കയറിയ അഭിഭാഷകന് നാട്ടുകാരുടെ വക ‘ട്രിപ്പിൾ ലോക്ക് ഡൗൺ’; ലോക്കിൽ കുടുങ്ങി അഭിഭാഷകനും കാമുകിയും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് പ്രണയവും, രഹസ്യസമാഗമങ്ങളിൽ പലതും മുടങ്ങിക്കിടക്കുകയാണ്. പലരും റൂട്ട്മാപ്പിനെ പേടിച്ച് അവിഹിത ബന്ധങ്ങൾക്കും പ്രണയത്തിനും അവധി നൽകിയിരിക്കുകയാണ്. എന്നാൽ, ഈ കൊറോണയുടെ ലോക്ക് ഡൗണിൽ ഭർത്താവില്ലാത്തതിനെ തുടർന്നു കാമുകനെ വീട്ടിൽ വിളിച്ചു കയറ്റിയ യുവതി ശരിക്കും പുലിവാൽ പിടിച്ചു. മറ്റൊരു ജില്ലയിൽ നിന്നും കാമുകനെ  കൊറോണ ഹോട്ട് സ്‌പോട്ടിൽ പെട്ട സ്ഥലത്തെ വീട്ടിൽ വിളിച്ചു കയറ്റിയ യുവതിയെയും കാമുകനെയും ആരോഗ്യ പ്രവർത്തകർ കണ്ടെത്തി. ഇതോടെ ഇരുവരെയും കാമുകിയുടെ വീട്ടിൽ തന്നെ ഹോം ക്വാറന്റൈനിൽ ആക്കുകയും ചെയ്തു. ഭർത്താവ് ക്വാറന്റൈൻ കഴിഞ്ഞെത്തിയാൽ ഭാര്യ കുടുങ്ങും, അവിഹിതം പൊളിയുന്ന സ്ഥിതിയാണ്..!

ലോക്ക്ഡൗൺ ലംഘിച്ച് കാമുകിയെ കാണാൻ കൊല്ലത്തെത്തിയ തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹി കൂടിയായ അഭിഭാഷക പ്രമുഖനാണ് ആരോഗ്യ വകുപ്പിന്റെ ഗൃഹ നിരീക്ഷണത്തിൽ കുടുങ്ങിക്കിടക്കുന്നത്. കൊറോണ ബാധിതരുടെ എണ്ണം കൂടിയതോടെ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപത്ത് കട്ടച്ചിറയിൽ കാമുകിയുടെ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയ അഭിഭാഷകനാണ് കുടുങ്ങിയത്. ലോക്ക്ഡൗൺ കാലയളവിൽ പലതവണ ഈ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയിരുന്ന അഭിഭാഷകൻ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടിലെത്തി. വരവ് സ്ഥിരമായതോടെ നാട്ടുകാർ ഇയാളെ കാത്തിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാമുകി ഭവന സന്ദർശനം ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച്, അതും കൊറോണ ഹോട്ട് സ്‌പോട്ട് പട്ടികയിൽപ്പെട്ട സ്ഥലത്തേയ്ക്കു തിരുവനന്തപുരം ജില്ലയിൽ നിന്നും എത്തിയത് നാട്ടുകാരിൽ ചിലർ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇയാളുടെ കാറിന്റെ നമ്പർ കണ്ടാണ് നാട്ടുകാർ വണ്ടി തിരുവനന്തപുരം രജിസ്‌ട്രേഷൻ ആണ് എന്ന് ഉറപ്പിച്ചത്. ജില്ലാ കളക്ടർ ഈ വിവരം ചാത്തന്നൂർ പൊലിസിന ്കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇന്നലെ വൈകിട്ടോടെ യുവതിയുടെ വീട്ടിലേയ്ക്ക് ഇയാൾ എത്തിയത്. ജില്ലാ അതിർത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ഇയാൾ ചാത്തന്നൂർ-ആദിച്ചനല്ലൂർ അതിർത്തി പ്രദേശമായ കട്ടച്ചലിൽ എത്തിയത്. പൊലിസിന്റെ നിർദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവർത്തകർ ഇയാൾ ഈ വീട്ടിൽത്തന്നെ ഗൃഹനിരീക്ഷണത്തിൽ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ആറു മാസം മുൻപാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചിരുന്നത്. അഭിഭാഷകന്റെ കഴക്കൂട്ടത്തുള്ള ഫ്ളാറ്റിൽ വച്ചാണ് ഇരുവരും നേരത്തെ കണ്ടുമുട്ടിയിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ യാത്രാബുദ്ധിമുട്ടുമൂലം യുവതിക്ക് കഴക്കൂട്ടത്തേയ്ക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവരുടെ സമാഗമം വഴിമുട്ടുകയായിരുന്നു. ഇതിനിടെ യുവതിയുടെ ഭർത്താവിന്റെ അമ്മാവൻ കോട്ടയത്ത് വച്ച് ക്യാൻസർ ബാധിച്ച് മരിച്ചു. കോട്ടയത്തേയ്ക്കു പോയ ഭർത്താവിനെ ഇവിടെ ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിലാക്കുകയും ചെയ്തു. ഇതോടെയാണ് അഭിഭാഷക പ്രമുഖനായ കാമുകനെ യുവതി വീട്ടിലേയ്ക്കു വിളിച്ചു വരുത്തിയത്.

തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഇയാൾ കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ കഴിയുകയുമാണ്. ഈ അവസരം മുതലാക്കിയ യുവതി വിവരം അഭിഭാഷകനെ അറിയിക്കുകയും യുവതിയുടെ നിർദ്ദേശപ്രകാരം അഭിഭാഷകൻ ചാത്തന്നൂർ കട്ടച്ചലിലെ വീട്ടിൽ എത്തുകയും ചെയ്തു. തുടർന്ന് പലദിവസങ്ങളിലും വൈകുന്നേരത്തോടെ ഇയാൾ യുവതിയുടെ വീട്ടിൽ സന്ദർശനം നടത്തി പുലർച്ചെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയുമായിരുന്നു ചെയ്തിരുന്നത്.

ചാത്തന്നൂർ ബസ് സ്റ്റാന്റിന് സമീപത്തുകൂടി കുമ്മല്ലൂർ പാലം വഴി കട്ടച്ചലിൽ വന്നിരുന്ന ഇയാൾ ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ശീമാട്ടിജംഗ്ഷൻ വഴിയാണ് കട്ടച്ചലിൽ എത്തിയിരുന്നത്.

വീട്ടിലുള്ള ഓട്ടോറിക്ഷയുട സ്പെയർ പാർട്ട്സ് നന്നാക്കി നൽകാനാണ് താൻഎത്തിയതെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ ഇയാൾ പറയുന്നു. അതിർത്തികടന്നു വന്നതിനാൽ ഇനി പതിനാല് ദിവസം നിരീക്ഷണം പൂർത്തിയാക്കിയ ശേഷംമടങ്ങിയാൽ മതിയെന്ന് പൊലിസ് നിർദ്ദേശിച്ചതോടെ അഭിഭാഷകൻ ശരിക്കുംകുടുങ്ങുകയായിരുന്നു.

വർക്കല അയിരൂർ സ്വദേശിയെ വിവാഹം കഴിച്ച യുവതിക്ക് രണ്ടുകുട്ടികളുമുണ്ട്. കോട്ടയത്ത് ഗൃഹ നിരീക്ഷണത്തിൽ കഴിയുന്ന ഭർത്താവ് മടങ്ങിയെത്തുമ്പോൾഎന്തുപറയണമെന്നറിയാത്ത അവസ്ഥയിലാണ് യുവതിയും . അഭിഭാഷകൻരഹസ്യമായി കടന്നുകളയാൻ സാധ്യതയുള്ളതിനാൽ ഇയാളെ നിരീക്ഷിക്കാൻആരോഗ്യപ്രവർത്തകർ അയൽവാസികളുടെ സഹായം തേടിയിട്ടുണ്ട്.

തിരുവനന്തപുരം ബാറിലെ പ്രശസ്തനായ ക്രിമിനൽ അഭിഭാഷകനായ ഇയാൾക്ക്ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലംബാറിലേയ്ക്ക് പോകുന്നു എന്ന വ്യാജേനയാണ് ഇയാൾ അതിർത്തി കടന്നതെന്നാണ് സൂചന. ജില്ലാ അതിർത്തി കടക്കുന്നവർ ഇരുപത്തിനാലുമണിക്കൂറിനകം മടങ്ങണമെന്ന് നിർദ്ദേശം അതിർത്തിയിൽപരിശോധന നടത്തുന്നവർ നൽകാറുണ്ട്. അതിനാലാണ് വൈകിട്ട് കട്ടച്ചലിൽഎത്തിയ ശേഷം പുലർച്ചെ ഇയാൾ മടങ്ങുന്നത്. എന്നാൽ ആദിച്ചനല്ലൂർ പഞ്ചായത്ത്അധിക്യതർ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ഏപ്രിൽ 27നാണ് ഈവീട്ടിലെത്തിയെന്ന് യുവതിയുടെ മാതാവ് മൊഴി നൽകി.

എന്നാൽ താൻ വന്നിട്ട്പത്തുദിവസം കഴിഞ്ഞെന്നും നാലുദിവസം കൂടി കഴിഞ്ഞാൽ ഗൃഹനിരീക്ഷണംപൂർത്തിയാക്കി മടങ്ങുമെന്നും ഇയാൾ ആരോഗ്യപ്രവർത്തകരോട് അവകാശപ്പെട്ടു. തീയതികളിലെ വൈരുദ്ധ്യം മനസിലാക്കിയ ആരോഗ്യപ്രവർത്തകർ കൂടുതൽചോദ്യം ചെയ്തതോടെ ഇയാൾ 27നാണ് എത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ 27 ന് എത്തി 28 ന് പുലർച്ച മടങ്ങിയ ഇയാൾഇന്നലെയാണ് വീണ്ടും എത്തിയതെന്ന് അയൽവാസികൾ പറയുന്നു. പതിനാല്ദിവസം ഗൃഹ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം സ്വദേശമായതിരുവനന്തപുരത്തേയ്ക്ക് മടങ്ങിയാൽ മതിയെന്ന് ആരോഗ്യ പ്രവർത്തകർഅഭിഭാഷകന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ ക്വാറന്റൈൻ കുടുക്കിൽ കുടുങ്ങിയ നിരവധി കമിതാക്കളുണ്ട് കേരളത്തിൽ. പലരും ഒരു നോക്ക് കാണാനാവാതെ വാട്‌സ്അപ്പ് സന്ദേശങ്ങളിൽ കുടുങ്ങിക്കിടക്കുമ്പോൾ, ചിലർ എന്തു വില കൊടുത്തും കാണാൻ ശ്രമിച്ച് കുടുങ്ങിക്കിടക്കുകയാണ്.