പൊലീസിനെ വെട്ടിച്ച് പെൺസുഹൃത്തിനൊപ്പം അടിച്ച്പൊളിച്ച് ജീവിതം; കഞ്ചാവ് മാഫിയ തലവൻ ലിജു ഉമ്മൻ ഒടുവിൽ കുരുങ്ങിയത് ഐവിഎഫ് ചികിത്സക്കായി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ എത്തിയതോടെ; ക്വട്ടേഷൻ സംഘത്തിന്റെ തലവനിൽ നിന്ന് കഞ്ചാവ് വിൽപനയിലേക്ക് എത്തിയത് മറ്റൊരു ​ഗുണ്ടാ സംഘവുമായി ശത്രുത രൂപപ്പെട്ടതോടെ; ലിജു ഉമ്മനെ കുടുക്കിയത് നീണ്ടകാലത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ

പൊലീസിനെ വെട്ടിച്ച് പെൺസുഹൃത്തിനൊപ്പം അടിച്ച്പൊളിച്ച് ജീവിതം; കഞ്ചാവ് മാഫിയ തലവൻ ലിജു ഉമ്മൻ ഒടുവിൽ കുരുങ്ങിയത് ഐവിഎഫ് ചികിത്സക്കായി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ എത്തിയതോടെ; ക്വട്ടേഷൻ സംഘത്തിന്റെ തലവനിൽ നിന്ന് കഞ്ചാവ് വിൽപനയിലേക്ക് എത്തിയത് മറ്റൊരു ​ഗുണ്ടാ സംഘവുമായി ശത്രുത രൂപപ്പെട്ടതോടെ; ലിജു ഉമ്മനെ കുടുക്കിയത് നീണ്ടകാലത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മയക്കുമരുന്ന് കേസ് ഉൾപ്പെടെ, പൊലീസ് ഉദ്യോ​ഗസ്ഥനെ ബൈക്കിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ലിജു ഉമ്മനെ പോലീസ് പിടികൂടിയത് നീണ്ടകാലത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ.

കഴിഞ്ഞ ഡിസംബർ 29-നു തഴക്കരയിൽ 29 കിലോ കഞ്ചാവു പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയാണ് പുന്നമ്മൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു. ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ തന്റെ പെൺസുഹൃത്തിന്റെ ഐവിഎഫ് ചികിത്സക്കെത്തിയതോടെയാണ് ലിജുവിന് പിടിവീഴുന്നത്. വിവിധ സ്റ്റേഷനുകളിലായി 40ൽ ഏറെ കേസുകളിൽ ഇയാൾ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസ്റ്റർ മെഡിസിറ്റിയിൽ ഇയാൾ എത്താൻ സാധ്യതയുണ്ടെന്നറിഞ്ഞു കഴിഞ്ഞ ദിവസങ്ങളിൽ മാവേലിക്കര പൊലീസ് ഇവിടം കേന്ദ്രീകരിച്ചു തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല.

തിങ്കളാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു മാവേലിക്കര പൊലീസ് വിവരം കൊച്ചി പൊലീസിന് കൈമാറിയത്. പൊലീസിനെ കബളിപ്പിച്ചു നടന്ന ലിജു ഉമ്മനെതിരേ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ലിജു ഉമ്മന്റെ സുഹൃത്ത് കായംകുളം ചേരാവള്ളി തയ്യിൽ തെക്കതിൽ നിമ്മി (32) യുടെ തഴക്കരയിലെ വാടക വീട്ടിൽനിന്നാണു കഴിഞ്ഞ ഡിസംബറിൽ 29 കിലോ കഞ്ചാവും വാറ്റുപകരണങ്ങളും നാലര ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും കെട്ടുകണക്കിന് ഹാൻസും പിടികൂടിയത്.

നിമ്മിയെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ചിരുന്ന ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്‌കൂട്ടറും അന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

നിമ്മിയുടെ ഫോണിൽ നിറയെ ലിജു ഉമ്മന്റെ ചിത്രങ്ങൾ കണ്ടെത്തിയതോടെയാണ് ലിജുവിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. എട്ടരമാസത്തിന് ശേഷമാണ് ലിജു ഉമ്മൻ അറസ്റ്റിലാകുന്നത്. രണ്ടു വർഷമായി നിമ്മി ലിജുവിനൊപ്പമാണു താമസിച്ചിരുന്നതെന്നാണു പൊലീസ് പറയുന്നത്.

5 വർഷം മുൻപു വരെ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിന്റെ തലവനായിരുന്ന ലിജു പട്ടണത്തിലെ മറ്റൊരു ഗുണ്ടാസംഘവുമായി ശത്രുത രൂപപ്പെട്ടതോടെയാണ് ക്വട്ടേഷനിൽ നിന്നു മാറി കഞ്ചാവു വിൽപനയിലേക്ക് തിരിയുന്നത്. മാവേലിക്കര, ഹരിപ്പാട്, കായംകുളം, മേഖലകളിലെ കഞ്ചാവ് വിൽപനയുടെ മുഖ്യകണ്ണി ലിജു ഉമ്മനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ലിജു ഉമ്മന്റെ സഹോദരനൊപ്പമാണു കഴിഞ്ഞ ദിവസം രാവിലെ വനിതാ സുഹൃത്ത് ആശുപത്രിയിലെത്തിയത്. ഇതോടെയാണ് ലിജു ആശുപത്രിയിലെത്തുമെന്ന വിവരം മാവേലിക്കര പൊലീസിൽനിന്നു ലഭിക്കുന്നത്. സിഐയുടെ വാഹനം കണ്ടതിനാൽ ലിജു ആദ്യം കാറിൽനിന്ന് ഇറങ്ങിയില്ല. പോലീസ് ജീപ്പ് ആശുപത്രി മുറ്റത്തുനിന്നു പോയെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ലിജു ഉമ്മൻ ആശുപത്രിയിലെത്തിയത്.

ആശുപത്രിയിലെ അഞ്ചാം നിലയിലെത്തിയ ലിജു ഉമ്മനെ മഫ്തിയിലുണ്ടായിരുന്ന പൊലീസ് സംഘം പിടികൂടുകയായിരുന്നു. ലിജുവിന്റെ ദേഹപരിശോധന നടത്തിയപ്പോൾ പഴ്സിൽനിന്നു കുടശനാട് മഠത്തിൽ തറയിൽ സാബു ജോൺസൻ എന്ന വിലാസത്തിൽ ഫോട്ടോ പതിച്ച ആധാർ കാർഡ് ലഭിച്ചിരുന്നു.

കൃഷ്ണപുരം സ്വദേശിയാണ് കാർഡ് നിർമിച്ചു നൽകിയതെന്നാണ് ലിജുവിന്റെ മൊഴി. കഞ്ചാവ് ലഭിച്ചതു കമ്ബത്തു നിന്നാണെന്ന ലിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.