കുന്ദമംഗലത്ത് രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ രഹസ്യഭാഗത്ത് ക്രയോൺസ് ഉപയോഗിച്ച് പീഡിപ്പിച്ച സംഭവം ; ഒന്നരമാസത്തിന് ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി
സ്വന്തം ലേഖകൻ
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ ക്രയോൺസ് ഉപയോഗിച്ച് പീഡിപ്പിച്ച കേസിൽ ഒന്നരമാസത്തിന് ശേഷം പ്രതി പൊലീസ് പിടിയിൽ.പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധു മുഹമ്മദ് ജാസിം(19)ആണ് കീഴടങ്ങിയത്.
പരാതി നൽകി ഒന്നരമാസം പിന്നിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതിരിക്കുന്നത് പൊലീസ് അനാസ്ഥയാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളടക്കം രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മാതാവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജുലൈ ഏഴിനാണ് പീഡനം നടന്ന വിവരം പുറത്തറിഞ്ഞത്. പതിനാലിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ രഹസ്യഭാഗത്ത് ക്രയോൺസ് ഉപയോഗിച്ച് പീഢനം നടത്തിയെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
കുട്ടിയെ പീഡിപ്പിച്ചത് ജാസിമാണെന്ന് പെൺകുട്ടി മജിസ്‌ട്രേറ്റിന് മൊഴി നൽകുകയും ചെയ്തിരുന്നു. പ്രതി നാട്ടിലുണ്ടായിട്ടും അറസ്റ്റ് നടക്കാതിരുന്നതിനെതിരെ ഇതിനിടെ കേസ് പിൻവലിക്കുന്നതിനായുള്ള ഒത്തുതീർപ്പിന് ശ്രമം നടന്നു.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തീരുമാനം വരുന്ന മുറയ്ക്ക് അറസ്റ്റുണ്ടാകുമെന്നുമായിരുന്നു കുന്ദമംഗലം പൊലീസ് വിശദീകരണം നൽകിയിരുന്നത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.