Spread the love

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതി പ്രയദർശിനിയെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തി. നിർമാതാവ് ജോബി ജോർജ് പദ്ധതിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

video
play-sharp-fill

“ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളം ആകും. എന്നാൽ ഇവിടെ ചിലർക്ക് വളം ആയപ്പോൾ, പലരും ചീഞ്ഞു തുടങ്ങി.

വൻകിട രാജ്യങ്ങളിൽ പോലും പബ്ലിക് ട്രാൻസ്‌പോർട് സർവീസ് ഫ്രീ അല്ല. അപ്പോൾ എങ്ങനെ നമുക്കാവും എന്ന് ചിന്തിച്ചിട്ടുണ്ടോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പോക്കാണേൽ കെഎസ്‍ആർടിസിയും നശിക്കും പ്രൈവറ്റ് ബസ് സർവീസും നശിക്കും”, എന്നായിരുന്നു ജോബി ജോർജിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഇതിന് ജോബി മറുപടിയും നൽകുന്നുണ്ട്.

“ഡൽഹി, തമിഴ് നാട്, കർണാടക, തെലുങ്കാന, പശ്ചിമബംഗാൾ,പഞ്ചാബ്, ജമ്മു കശ്മീർ,ആന്ധ്രാപ്രദേശ്. ഇവിടെ ഒക്കെ സ്ത്രീകൾക്ക് സൗജന്യ യാത്ര ആണെന്ന് ആണ് എന്റെ അറിവ്”, എന്ന കമന്റിന്, “പെങ്ങളെ ഞാൻ പറഞ്ഞത് എന്റെ അറിവിൽ നിന്ന് ആണ്.

എനിക്ക് 25 ബസ് ഉണ്ട്. അതിൽ 75 തൊഴിലാളികളും. ഇപ്പോൾ എന്താണ് നടക്കുന്നത് എന്ന് എനിക്കറിയാം. ഈ പോക്കാണെങ്കിൽ ഞാൻ ഈ പണി നിർത്തും. അപ്പോൾ ആ 75 കുടുംബം?”, എന്നായിരുന്നു ജോബി ജോർജിന്റെ മറുപടി.

“നിങ്ങളും സ്ത്രീയാത്രക്കാർക്ക് ഡിസ്‌കൗണ്ട് കൊടുക്കൂ. മാറ്റം വരും”, എന്ന കമന്റിന് “എന്റെ പൊന്നു സഹോദരാ.. അറിയാത്ത പുള്ളയ്ക്കു ചൊറിയുമ്പം അറിയും എന്നൊരു ചൊല്ലുണ്ട്”, എന്നായി മറുപടി.